മുത്തുമണിയേ… വീണ്ടും? പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഢിപ്പിച്ചു ഗർഭിണിയാക്കിയ യൂട്യൂബർ അമ്പിളി അറസ്റ്റിൽ
തമിഴ്നാട് സേലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വടക്കാഞ്ചേരി ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്ത്വത്തിൽ അസി. സബ് ഇൻസ്പെക്ടർ സൈഫുദീൻ, നളിനി,.സിവിൽ പോലീസ് ഓഫീസർ മുനീർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.പ്രതി 2021 വർഷത്തിലും സമാനമായ കേസിൽ ഉൾപ്പെട്ടയാളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.അതേസമയം സമാനമായ കേസിൽ അമ്പിളി എന്ന......

Ambili Vignesh
വടക്കാഞ്ചേരി:പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഢിപ്പിച്ചു ഗർഭിണിയാക്കിയ യൂട്യൂബർ അമ്പിളി (വിഘ്നേഷ്) അറസ്റ്റിൽ.സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ചെറുതുരുത്തി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി പീഢിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ആണ് അമ്പിളി എന്നു വിളിക്കുന്ന കുമ്പളങ്ങാട് സ്വദേശി പള്ളിയത്ത് പറമ്പിൽ വിഘ്നേഷ് കൃഷണ (24) വയസ്സ് എന്നയാളെ വടക്കാഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തത്.
ALSO READ:കൊലപാതകശ്രമം ഉൾപ്പെടെ കേസുകൾ; സംസ്ഥാനത്തെ കൊടും കുറ്റവാളി ലിസ്റ്റിൽപ്പെട്ട അഞ്ചുപേർ അറസ്റ്റിൽ
വിഘ്നേഷനെ നേരത്തെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു
തമിഴ്നാട് സേലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വടക്കാഞ്ചേരി ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്ത്വത്തിൽ അസി. സബ് ഇൻസ്പെക്ടർ സൈഫുദീൻ, നളിനി,.സിവിൽ പോലീസ് ഓഫീസർ മുനീർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.പ്രതി 2021 വർഷത്തിലും സമാനമായ കേസിൽ ഉൾപ്പെട്ടയാളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.അതേസമയം സമാനമായ കേസിൽ അമ്പിളി എന്ന വിഘ്നേഷനെ നേരത്തെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ടിക് ടോക് വീഡിയോകളിലൂടെ അമ്പിളി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ആയിരുന്നു അറസ്റ്റ്. ശേഷം ആ പെൺകുട്ടിയുമായുള്ള നിരവധി അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മാത്രമല്ല അതിനു പിന്നാലെ അമ്പിളി പിന്തുണച്ചുകൊണ്ടും പലരും രംഗത്തെത്തി പെൺകുട്ടി ഹാപ്പിയാണ് എന്നായിരുന്നു അന്ന് ആളുകൾ പറഞ്ഞിരുന്ന വാദം. ടിക് ടോക് വീഡിയോ കളിലൂടെ ആണ് അമ്പിളി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയത്.
ENGLISH SUMMARY
YouTuber ‘Ambili’ (Vignesh) has been arrested for assaulting a minor girl and impregnating her. The Vadakkanchery police arrested 24-year-old Vignesh Krishna (Palliyath Parambil)—a native of Kumbalangad known as Ambili—in connection with the case; he had invited the minor girl, a native of Cheruthuruthy whom he met via social media, to his home, where he assaulted and impregnated her.