Onam 2024: പുലികൾക്കെന്താണ് ഓണത്തിന് കാര്യം? അറിയാം പുലികളിയുടെ ഓണവിശേഷം
Kerala Pulikali In Onam: നാലാം ഓണമായ ചതയം നാളിലാണ് പുലികൾ കാടിറങ്ങുന്നതെന്നാണ് രീതി. തൃശൂർ ജില്ല പുലികളിയുടെ പ്രധാന കോട്ടയാണെങ്കിലും ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ സംസ്ഥാനത്തൊട്ടാകെ പുലികൾ ഇറങ്ങുന്നുണ്ട്. പുരുഷൻമാർ അടക്കിവാണ ഈ പുലികളിയുടെ കീഴ്വഴക്കങ്ങളെ 2016-ൽ ഒരു കൂട്ടം പെൺപുലികൾ പൊളിച്ചുപണിതതാണ്.

കേരളത്തിൽ പുലികളിയില്ലാതെ ഓണാഘോഷം പൂർത്തിയാകില്ലെന്നാണ് രീതി. സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലാണ് പുലികളിക്ക് പ്രാധാന്യമേറെ. പുലിയുടെ മുഖംമൂടിയണിഞ്ഞ്, മണിയരഞ്ഞാണം കെട്ടി വാദ്യമേളങ്ങൾക്ക് ചുവട് വെച്ച്, മഞ്ഞയും കറുപ്പും ചായത്തിൽ മെയ്യെഴുതി, കുടവയർ കുലുക്കി എത്തുന്ന പുലികളിക്കാർ തൃശൂരിന്റെ ജീവനാണ്. (Image credits: Social Media)

ജാതിഭേദമെന്യേ മലയാളികൾ ആഘോഷിക്കുന്ന ഒന്നാണ് ഓണം. പഴമക്കാരുടെ അറിവിൽ ഇരുനൂറ് വർഷമായി തൃശൂരിൽ പുലികളിയിറങ്ങാൻ തുടങ്ങിയിട്ട്. ചിങ്ങമാസത്തിലെ അത്തം നാളിൽ തൃപ്പൂണിത്തുറ അത്ത ചമയത്തോടെ വരവറിയിക്കുന്ന ഓണഘോഷങ്ങൾ പത്താം ദിവസമായ തിരുവോണം വരെ നീളും. രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് ശക്തൻ തമ്പുരാൻ്റെ കാലത്താണ് നാടോടി നൃത്തരൂപമായ പുലികളി വിഭാവനം ചെയ്തതെന്നാണ് വിശ്വസം. (Image credits: Social Media)

നാലാം ഓണമായ ചതയം നാളിലാണ് പുലികൾ കാടിറങ്ങുന്നതെന്നാണ് രീതി. ഓണക്കാലത്ത് ഒരു ആരാധനാലയത്തിൽ നിന്നാണ് തൃശൂരിൽ ആദ്യമായി പുലിയിറങ്ങിയത് എന്നൊരു കഥയുമുണ്ട്. എന്നാൽ കഥ എന്തായാലും പുലിയില്ലാതെ തൃശൂർകാർക്ക് ഓണമില്ല എന്നതാണ് സത്യം. (Image credits: Social Media)

തൃശൂർ ജില്ല പുലികളിയുടെ പ്രധാന കോട്ടയാണെങ്കിലും ഓണാഘോഷത്തിന് മാറ്റുകൂട്ടാൻ സംസ്ഥാനത്തൊട്ടാകെ പുലികൾ ഇറങ്ങുന്നുണ്ട്. പുരുഷൻമാർ അടക്കിവാണ ഈ പുലികളിയുടെ കീഴ്വഴക്കങ്ങളെ 2016-ൽ ഒരു കൂട്ടം പെൺപുലികൾ പൊളിച്ചുപണിതതാണ്. (Image credits: Social Media)

പുലി വേഷം ധരിച്ച് തെരുവിൽ പുരുഷന്മാർക്കൊപ്പം നൃത്തം ചെയ്ത പെൺപുലികളെ വലിയ ആഹ്ളാദത്തോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്. വരയൻ പുലികളുടെയും പുള്ളിപ്പുലികളുടെയും കൂട്ടത്തിൽ പെൺപുലികളായും കുട്ടിപ്പുലികളായും വേഷമിട്ടുവരുന്നവരെയും ഇപ്പോൾ കാണാവുന്നതാണ്. (Image credits: Social Media)