Women’s T20 World Cup: ഇനി പാകിസ്താൻ വിചാരിക്കണം, വനിതാ ലോകകപ്പിലെ ഇന്ത്യയുടെ സെമി പ്രതീക്ഷകൾ മങ്ങി

India vs Australia: ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് സെമിയിലേക്കുള്ള ഓസ്ട്രേലിയയുടെ ആധികാരിക മുന്നേറ്റം. ഇന്ന് നടക്കുന്ന ന്യൂസിലൻഡ്- പാകിസ്താൻ മത്സരത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സെമി പ്രവേശനം.

Women’s T20 World Cup: ഇനി പാകിസ്താൻ വിചാരിക്കണം, വനിതാ ലോകകപ്പിലെ ഇന്ത്യയുടെ സെമി പ്രതീക്ഷകൾ മങ്ങി

Image Credits: BCCI Women

Published: 

14 Oct 2024 | 06:46 AM

ദുബായ്: വനിതാ ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തേക്കോ? നിർണായക മത്സരത്തിൽ ഓസീസിന്റെ ബൗളിം​ഗ് പ്രഹരത്തിന് മേൽ ഇന്ത്യ മത്സരം കെെവിട്ടത് 9 റൺസുകൾക്ക് അകലെ. തോൽവിയോടെ ഇന്ത്യയുടെ സെമി സാധ്യതങ്ങൾ മങ്ങി. 9 റൺസിന്റെ ജയത്തോടെ ഓസ്ട്രേലിയ സെമി ഫെെനലിന് യോ​ഗ്യത നേടി. ​ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് സെമിയിലേക്കുള്ള ഓസ്ട്രേലിയയുടെ ആധികാരിക മുന്നേറ്റം. ഇന്ന് നടക്കുന്ന ന്യൂസിലൻഡ്- പാകിസ്താൻ മത്സരത്തെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ സെമി പ്രവേശനം. നാല് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുള്ള ഇന്ത്യ ഗ്രൂപ്പ് എ യില്‍ രണ്ടാമതാണ്. ന്യൂസിലൻഡും ഇന്ത്യക്ക് കനത്ത വെല്ലുവിളിയുയർത്തുന്നുണ്ട്. സ്കോർ: ഇന്ത്യ: 20 ഓവറിൽ 142/9; ഓസ്ട്രേലിയ: 20 ഓവറിൽ 152.

രണ്ട് വീതം മത്സരങ്ങളുള്ള ന്യൂസിലൻഡും പാകിസ്താനും ഏതെങ്കിലുമൊന്നിൽ തോറ്റാലും ഇന്ത്യൻ പ്രതീക്ഷകൾക്ക് ചിറക് മുളകും. നെറ്റ് റൺറേറ്റായിരിക്കും ഇന്ത്യയെ സെമി കടത്താൻ സഹായിക്കുക. പാകിസ്താൻ കുറഞ്ഞ റൺറേറ്റിൽ ജയിച്ചാൽ മാത്രമാണ് ഇന്ത്യയ്ക്ക് സെമിയിലേക്ക് മുന്നേറാനാകൂ. ടൂർണമെന്റിൽ നിന്ന് ഇതിനോടകം ശ്രീലങ്ക പുറത്തായി.

കരുത്തരായ ഓസ്ട്രേലിയയ്ക്കെതിരെ വമ്പൻ ജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യൻ വനിതകൾക്ക് തിരിച്ചടി. മറുപടി ബാറ്റിം​ഗിന്റെ തുടക്കം മുതൽ അടിപതറി. 46 റൺസെടുക്കുന്നതിനിടെ ഷെഫാലി വർമ്മ, സ്മൃത് മന്ദാന, ജെമീമ റോ​ഡ്രി​ഗസ് എന്നിവർ പുറത്ത്. പിന്നെ കണ്ടത് ഹർമൻപ്രീത് കൗറും ദീപ്തി ശർമ്മയുടെയും കരുതലോടെയുള്ള ബാറ്റിം​ഗ്. ഇരുവരുടെയും കൂട്ടുകെട്ട് ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ കണക്കുകൂട്ടൽ തെറ്റി. സ്കോർ 110-ൽ നിൽക്കെ ദീപ്തിയെ മടക്കി അയച്ച് സോഫി മൊളിനെക്‌സ്. പിന്നെ കണ്ടത് ഓസീസിന്റെ ബൗളാക്രമണത്തിന് മുന്നിൽ ഇന്ത്യ തകർന്നടിയുന്ന കാഴ്ച. പുറത്താകാതെ 54 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ പോരാട്ടവും ഇന്ത്യയെ ജയിപ്പിക്കാനായില്ല.

പതിഞ്ഞ തുടക്കമായിരുന്നു ഓസ്ട്രേലിയയുടേത്. സ്‌കോര്‍ബോര്‍ഡില്‍ 17 റണ്‍സുള്ളപ്പോള്‍ രണ്ട് മുൻനിര വിക്കറ്റുകളായിരുന്നു ഓസീസിന് നഷ്ടമായത്. ബേത് മൂണി (2), ജോര്‍ജിയ വെയര്‍ഹാം (0) എന്നിവരുടെ വിക്കറ്റുകള്‍ രേണുക നേടി. പിന്നാലെ ക്രീസിൽ നിലയുറപ്പിച്ച ഗ്രേസ് – മഗ്രാത് സഖ്യം  ഇന്നിം​ഗ്സിലേക്ക് 62 റണ്‍സ് കൂട്ടിചേര്‍ത്തു. 12-ാം ഓവറില്‍ മഗ്രാത്തിനെ പുറത്താക്കി രാധാ യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി.
വെല്ലുവിളിയുയർത്തി ഗ്രേസിനെ വൈകാതെ ദീപ്തി ശര്‍മയും പുറത്താക്കി. എന്നാല്‍ പെറി ഓസീസ് സ്കോർ ബോർഡ് ചലിപ്പിച്ചു. ഫോബെ ലിച്ച്ഫീല്‍ഡ് (15), അല്ലബെല്‍ സതര്‍ലന്‍ഡ് (10) അഷ്‌ളി ഗാര്‍ഡ്‌നർ (6) എന്നിവരാണ് ഓസീസ് നിരയിൽ പുറത്തായ മറ്റ് താരങ്ങൾ.  ഇന്ത്യയ്ക്ക് വേണ്ടി രേണുക താക്കൂര്‍, ദീപ്തി ശര്‍മ്മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Follow Us
Related Stories
ഐവറി കോസ്റ്റ് അ‌ട്ടിമറി വിജയം തൊട്ട 90-ാം മിനിറ്റ്; 5 ഗോൾ ജയവുമായി ഗ്രൂപ്പിൽ ഒന്നാമനായി സ്വീഡൻ
7-1ന് ജയിച്ച് ജർമനി, ശരിക്കും ‘ജയിച്ചത്’ ക്യൂറസാവോ! നെതർലൻഡ്‌സിന്റെ രണ്ട് അ‌ടിയിലും സമനില തെറ്റാതെ ജപ്പാൻ
FIFA World Cup 2026: ആലപ്പുഴയുടെ പോലും വലിപ്പമില്ലാത്ത രാജ്യം; ജര്‍മ്മനിയെ വിറപ്പിക്കുമോ ക്യുറസാവോ?
FIFA World Cup 2026: ‘സൂപ്പര്‍ സണ്‍ഡേ’യില്‍ അഞ്ച് മത്സരങ്ങള്‍! കാനറികളും ജര്‍മന്‍ പടയും ഇറങ്ങുന്നു; കണ്ണൂരുകാരനും നാസോണും കളിക്കളത്തിലേക്ക്‌
FIFA World Cup 2026 Highlights : ഫുൾ പവറിൽ അമേരിക്ക, സമനില തെറ്റാതെ കാനഡ; ആതിഥേയരുടെ തുടക്കം തോൽവി ഭാരമില്ലാതെ
FIFA World Cup 2026: ആ മോഹം വേണ്ട, അര്‍ജന്റീനയ്ക്ക് കപ്പ് കിട്ടില്ല; കിരീടം ഇവര്‍ കൊണ്ടുപോകും
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം