AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ

Nepal Flood Isha Foundation Update : ഈഷാ ഫൗണ്ടേഷന്റെ കീഴിൽ കൈലാസ യാത്ര നടത്തുകയായിരുന്ന സംഘത്തിലെ 77 തീർത്ഥാടകരുമായി ഇനിയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് ഫൗണ്ടേഷൻ അധികൃതർ വ്യക്തമാക്കി. കൈലാസ മാനസസരോവര യാത്ര പൂർത്തിയാക്കി മടങ്ങുകയായിരുന്ന തീർത്ഥാടക സംഘം ഗൈറോങ് ഇമിഗ്രേഷൻ ഓഫീസിൽ എത്തിയപ്പോഴാണ് പ്രളയം ദുരന്തം വിതച്ചത്.

നേപ്പാൾ പ്രളയം: കൈലാസ തീർത്ഥാടകരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമായി തുടരുന്നു; ഈഷാ ഫൗണ്ടേഷൻ
Nepal Isha FoundationImage Credit source: Special Arrangement
Jenish Thomas
Jenish Thomas | Updated On: 12 Sep 2026 | 08:07 PM

കാഠ്മണ്ഡു / കോയമ്പത്തൂർ : നേപ്പാൾ-ചൈന (തിബറ്റ്) അതിർത്തി പ്രദേശത്തുണ്ടായ വിനാശകരമായ മിന്നൽ പ്രളയത്തിലും മണ്ണടിച്ചിലിലും കാണാതായ കൈലാസ മാനസസരോവര തീർത്ഥാടകരെ കണ്ടെത്താനുള്ള തിരച്ചിൽ ശക്തമായി തുടരുന്നു. കോയമ്പത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇഷാ ഫൗണ്ടേഷന്റെ (Isha Foundation) കീഴിൽ കൈലാസ യാത്ര നടത്തുകയായിരുന്ന സംഘത്തിലെ 77 തീർത്ഥാടകരുമായി ഇനിയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് ഫൗണ്ടേഷൻ അധികൃതർ വ്യക്തമാക്കി.

ഇമിഗ്രേഷൻ കേന്ദ്രം പൂർണ്ണമായി ഒലിച്ചുപോയി

കൈലാസ മാനസസരോവര യാത്ര പൂർത്തിയാക്കി മടങ്ങുകയായിരുന്ന തീർത്ഥാടക സംഘം ടിബറ്റ്-നേപ്പാൾ അതിർത്തിയിലെ ഗൈറോങ് ഇമിഗ്രേഷൻ ഓഫീസിൽ എത്തിയപ്പോഴാണ് ഹിമപാതത്തെ തുടർന്നുണ്ടായ പ്രളയം ദുരന്തം വിതച്ചത്. ബോട്ടെ കോശി നദീതടത്തിലുണ്ടായ പ്രളയത്തിൽ ഇമിഗ്രേഷൻ കേന്ദ്ര കെട്ടിടം പൂർണ്ണമായും ഒലിച്ചുപോവുകയായിരുന്നു. ഇന്ത്യക്കാർ ഉൾപ്പെടെ 19-ലേറെ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് കാണാതായ സംഘത്തിലുള്ളത്. ഇതിൽ 53 പേർ ഇന്ത്യൻ വംശജരാണെന്ന് ഇഷാ ഫൗണ്ടേഷൻ വക്താവ് അറിയിച്ചു.

ALSO READ : Tibet Earthquake: പ്രളയത്തിന് പിന്നാലെ ടിബറ്റിൽ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി

വിവരങ്ങൾ പങ്കുവെച്ച് ഇഷാ ഫൗണ്ടേഷൻ

രക്ഷാപ്രവർത്തനം സങ്കീർണ്ണം

പ്രളയം ബാധിച്ച പ്രദേശത്ത് 45 മുതൽ 50 അടി വരെ ഉയരത്തിൽ ചെളിയും അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയ അവസ്ഥയിലാണ്. ചൈനീസ് സുരക്ഷാ സേനയും നേപ്പാൾ ദുരന്തനിവാരണ സേനയും സംയുക്തമായി അതിർത്തി മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, കാഠ്മണ്ഡുവിലെയും ബീജിംഗിലെയും ഇന്ത്യൻ എംബസികൾ എന്നിവ സാഹചര്യം നിരന്തരം വിലയിരുത്തുന്നുണ്ട്. കാണാതായവരുടെ അവസാന മൊബൈൽ സിഗ്നലുകളും വിവരങ്ങളും കേന്ദ്ര ഏജൻസികൾക്ക് ഇഷാ ഫൗണ്ടേഷൻ കൈമാറിയിട്ടുണ്ട്.

“അതിർത്തി മേഖലയിലുണ്ടായ ഈ ദുരന്തം തീർത്തും ദൗർഭാഗ്യകരമാണ്. ഇമിഗ്രേഷൻ കേന്ദ്രത്തിലുണ്ടായിരുന്ന എല്ലാവരെയും കുറിച്ച് കൃത്യമായ വിവരം ശേഖരിക്കാൻ ഇന്ത്യൻ എംബസിയുമായും പ്രാദേശിക ഭരണകൂടവുമായും ചേർന്ന് സാധ്യമായ എല്ലാ വഴികളും നോക്കുന്നുണ്ട്.” ഇഷാ ഫൗണ്ടേഷൻ സ്ഥാപക സദ്ഗുരു പറഞ്ഞു.

മറ്റ് സംഘങ്ങൾ സുരക്ഷിതർ

ഇഷാ ഫൗണ്ടേഷന്റെ കീഴിൽ ഈ വർഷം കൈലാസ യാത്രയിൽ പങ്കെടുത്ത ഭൂരിഭാഗം തീർത്ഥാടകരും സുരക്ഷിതരായി തിരിച്ചെത്തിയതായി ഫൗണ്ടേഷൻ അറിയിച്ചു. നിലവിൽ റോഡ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടതിനാൽ നേപ്പാൾ അതിർത്തി മേഖലയിൽ കൂടുതൽ ആകാശനിരീക്ഷണവും ഹെലികോപ്റ്റർ വഴിയുള്ള രക്ഷാപ്രവർത്തനവുമാണ് പുരോഗമിക്കുന്നത്. കാണാതായവരുടെ കുടുംബാംഗങ്ങൾക്കായി പ്രത്യേക ഹെൽപ്പ് ലൈൻ സംവിധാനങ്ങളും തുറന്നിട്ടുണ്ട്.

Follow Us