Narendra Modi – Emmanuel Macron: ഒരു വിമാനത്തിൽ ഒരുമിച്ച് , ഡിന്നറും ഒരുമിച്ച്: മോദി – മാക്രോൺ സൗഹൃദം ഉറ്റുനോക്കി രാജ്യങ്ങൾ

PM Narendra Modi Visit to France: ഫ്രാൻസ് സന്ദർശനത്തിൽ ശ്രദ്ധേയമായി മോദിയുടെയും മക്രോണിന്റെയും സൗഹൃദം. മൂന്ന് ദിവസത്തെ സന്ദർശനത്തിൽ ആദ്യ ദിവസം മുതൽ അവസാനം വരെ മോദിയോടൊപ്പം സഞ്ചരിച്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും.

Narendra Modi - Emmanuel Macron: ഒരു വിമാനത്തിൽ ഒരുമിച്ച് , ഡിന്നറും ഒരുമിച്ച്: മോദി - മാക്രോൺ സൗഹൃദം ഉറ്റുനോക്കി രാജ്യങ്ങൾ

ഇമ്മാനുവൽ മാക്രോൺ, നരേന്ദ്ര മോദി

Updated On: 

12 Feb 2025 | 02:10 PM

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്ന് ദിവസത്തെ ഫ്രാൻസ് സന്ദർശനം ആരംഭിച്ചത് ഫെബ്രുവരി 10നാണ്. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരം ഫ്രാൻസിൽ നടത്തുന്ന മൂന്നു ദിവസത്തെ സന്ദർശനത്തിന്റെ പ്രധാന അജൻ‌ഡ എഐ ആക്ഷൻ ഉച്ചകോടി ആയിരുന്നു. ലോക നേതാക്കളും ആഗോള ടെക് സിഇഒമാരും പങ്കെടുത്ത ഉച്ചകോടിയിൽ ഇന്ത്യ സഹ അധ്യക്ഷതത സ്ഥാനം വഹിച്ചു. ഫ്രാൻസിലെ സന്ദർശനത്തിന് ശേഷം ഫെബ്രുവരി 12ന് മോദി യുഎസിലേക്ക് തിരിക്കും.

ഫ്രാൻസ് സന്ദർശനത്തിൽ ശ്രദ്ധേയമായി മോദിയുടെയും മക്രോണിന്റെയും സൗഹൃദം. മൂന്ന് ദിവസത്തെ സന്ദർശനത്തിൽ ആദ്യ ദിവസം മുതൽ അവസാനം വരെ മോദിയോടൊപ്പം സഞ്ചരിച്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും. ആദ്യ ദിവസം പ്രസിഡന്റ് മാക്രോൺ ആതിഥേയത്വം വഹിച്ച അത്താഴവിരുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം അദ്ദേഹം സമയം ചെലവഴിച്ചു. തുടർന്ന് ഇന്ത്യയും ഫ്രാൻസും സഹ അധ്യക്ഷസ്ഥാനം വഹിച്ച എഐ ആക്ഷൻ ഉച്ചകോടിയിൽ ഇരുവരും പങ്കെടുത്തു.

പിന്നീട്, സാമ്പത്തിക സഹകരണത്തെക്കുറിച്ചുള്ള ഇന്ത്യയിലെയും ഫ്രാൻസിലെയും വ്യവസായികളുടെ യോഗത്തിലും ഇരുവരും പങ്കെടുത്തു. തുടർന്ന് രാത്രി മോദിയും മാക്രോണും ഒരേ വിമാനത്തിൽ മാർസെയിലേക്ക് തിരിച്ചു. അവിടെ വെച്ച് പ്രധാനമന്ത്രി മോദിക്ക് പ്രസിഡന്റ് മാക്രോൺ അത്താഴവിരുന്ന് ഒരുക്കി. ഈ രണ്ടു ലോക നേതാക്കൾ തമ്മിലുള്ള സൗഹൃദം കൂടുതൽ ശ്രദ്ധ നേടിയത് മൂന്നാം ദിനമായ ഫെബ്രുവരി 12നാണ്. ബുധനാഴ്ച മാർസെയിലെ ഇന്ത്യൻ കോൺസുലേറ്റ് മോദിയും മാക്രോണും ചേർന്ന് ഉദ്ഘാടനം ചെയ്തു.

ഈ അതുല്യമായ പങ്കാളിത്തത്തിന്റെ ആഴം എടുത്തു കാണിച്ചുകൊണ്ട് ഇവർ ഒരുമിച്ച് ഐടിഇആർ പദ്ധതിയും മാർസെയിൽ തുറമുഖവും സന്ദർശിച്ചു. മാക്രോണിനെ പോലുള്ള ഒരു നേതാവ് മറ്റൊരു ലോക നേതാവിന് വേണ്ടി ഇത്രയും സമയം ചെലവഴിക്കുന്നതും അടുപ്പം പ്രകടിപ്പിക്കുന്നതും വളരെ അപൂർവമാണ്. അതുകൊണ്ട് തന്നെയാണ് ഈ സൗഹൃദം ഏറെ ശ്രദ്ധ നേടുന്നത്.

അതേസമയം, ഫെബ്രുവരി 12 ന് വൈകീട്ട് രണ്ടാം തവണ അധികാരത്തിലേറിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയ്ക്കായി മോദി വാഷിംഗ്ടണിലേക്ക് പോകും. അതിന് മുൻപ് ഇരു നേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇത്തരത്തിൽ പാരിസിൽ നടക്കുന്ന മൂന്നാം ഉച്ചകോടിയാണിത്. ചൈനീസ് വൈസ് പ്രീമിയർ ഷാങ് ഗുവോക്കിംഗ്, യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസ്, തുടങ്ങിയ ലോകനേതാക്കളും ഗൂഗിളിൻ്റെ സുന്ദർ പിച്ചൈ, ഓപ്പൺഎഐയുടെ സാം ആൾട്ട്മാൻ തുടങ്ങിയ ആഗോള ടെക് സിഇഒമാരും ഉച്ചകോടിയില്‍ പങ്കെടുത്തു.

Follow Us
Related Stories
സുഹൃത്തിൻ്റെ ജനന തീയതി ഭാഗ്യം കൊണ്ടുവന്നു; മലയാളിക്ക് യു.എ.ഇ ബിഗ് ടിക്കറ്റിൽ 25000 ദിർഹം സമ്മാനം
UPI In Burj Khalifa: ദുബായ് യാത്രക്കാർക്ക് സന്തോഷവാർത്ത: ബുർജ് ഖലീഫ ടിക്കറ്റുകൾ ഇനി യു.പി.ഐ വഴി ബുക്ക് ചെയ്യാം
US-Iran Conflict: മിഡിൽ ഈസ്റ്റ് വീണ്ടും പുകയുന്നു! ഇറാൻ മിസൈലുകൾ അമേരിക്ക തകർത്തു; നിർണായക നീക്കങ്ങളുമായി ട്രംപും നെതന്യാഹുവും
യു.എ.ഇയിലേക്ക് പറക്കുമ്പോൾ പവർബാങ്ക് കയ്യിൽ കരുതാറുണ്ടോ ? ഇക്കാര്യങ്ങൾ നിർബ്ബന്ധമായും അറിഞ്ഞിരിക്കണം !
Japan Earthquake-VIDEO: ജപ്പാനിൽ ശക്തമായ ഭൂചലനം; 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
Iran-US Conflict: യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; വിറച്ച് ഇറാഖ്, കനത്ത നാശനഷ്ടം
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി