AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala assembly elections result 2026: വിയർത്ത് പിന്നിൽ നിന്നു മുന്നിലെത്തി, ധർമ്മടത്ത് പിണറായി വിജയൻ ജയിച്ചു, വിഡി സതീശനും ഭൂരിപക്ഷത്തില്‍ ഇടിവ്

Pinarayi Vijayan and V.D. Satheesan Majorities got reduced: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് ഇത്തവണ കടുത്ത പോരാട്ടമാണ് നടന്നത്. 19,247 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ മുഖ്യമന്ത്രിയെ അമ്പരപ്പിച്ചു കൊണ്ട് കോൺഗ്രസ് സ്ഥാനാർത്ഥി വി.പി. അബ്ദുൾ റഷീദ് മുന്നേറ്റം നടത്തിയിരുന്നു. 2021-ൽ 50,123 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ പിണറായിക്ക് ഇത്തവണ 30,876 വോട്ടുകളുടെ കുറവാണ് സംഭവിച്ചത്.

Kerala assembly elections result 2026: വിയർത്ത് പിന്നിൽ നിന്നു മുന്നിലെത്തി, ധർമ്മടത്ത് പിണറായി വിജയൻ ജയിച്ചു, വിഡി സതീശനും ഭൂരിപക്ഷത്തില്‍ ഇടിവ്
Pinarayi Vijayan And Vd SatheesanImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Updated On: 04 May 2026 | 07:04 PM

തിരുവനന്തപുരം: കേരളം ഉറ്റുനോക്കിയ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വിജയിച്ചുകയറി. എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ റെക്കോർഡ് ഭൂരിപക്ഷങ്ങൾ നിലനിർത്താൻ ഇരുനേതാക്കൾക്കും സാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്. യുഡിഎഫിന്റെ യുവനിര പിണറായിയെ ധർമ്മടത്ത് വിറപ്പിച്ചപ്പോൾ, പറവൂരിൽ കടുത്ത പോരാട്ടത്തിനൊടുവിലാണ് വി.ഡി. സതീശൻ തന്റെ സീറ്റ് നിലനിർത്തിയത്.

ധർമ്മടത്ത് വിയർത്ത് പിണറായി

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് ഇത്തവണ കടുത്ത പോരാട്ടമാണ് നടന്നത്. 19,247 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്. വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ മുഖ്യമന്ത്രിയെ അമ്പരപ്പിച്ചു കൊണ്ട് കോൺഗ്രസ് സ്ഥാനാർത്ഥി വി.പി. അബ്ദുൾ റഷീദ് മുന്നേറ്റം നടത്തിയിരുന്നു. 2021-ൽ 50,123 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ പിണറായിക്ക് ഇത്തവണ 30,876 വോട്ടുകളുടെ കുറവാണ് സംഭവിച്ചത്. 2016-ൽ ഇത് 36,905 ആയിരുന്നു. കോൺഗ്രസിന്റെ യുവമുഖമായ അബ്ദുൾ റഷീദ് നടത്തിയ ചിട്ടയായ പ്രവർത്തനങ്ങൾ എൽഡിഎഫ് കോട്ടകളിൽ വിള്ളലുണ്ടാക്കിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Also Read: Kerala Assembly Election Result 2026: എൽഡിഎഫ് പ്രതിപക്ഷത്തേക്ക്; നയിക്കാൻ പിണറായിയോ റിയാസോ? ചർച്ചകൾ സജീവം

പറവൂരിൽ സതീശൻ ഉറച്ചുനിന്നു

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറവൂരിൽ തന്റെ ആധിപത്യം തുടരുന്നു. സിപിഐയിലെ ഇ.ടി. ടൈസൺ മാസ്റ്ററെ 20,600 വോട്ടുകൾക്കാണ് സതീശൻ പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ ടൈസൺ മാസ്റ്റർ ലീഡ് ഉയർത്തിയെങ്കിലും പിന്നീട് സതീശൻ തിരിച്ചുവരികയായിരുന്നു. 2021-ൽ 21,301 വോട്ടുകൾക്ക് വിജയിച്ച സതീശന് ഇത്തവണ ഭൂരിപക്ഷത്തിൽ കേവലം 701 വോട്ടുകളുടെ കുറവ് മാത്രമാണ് ഉണ്ടായത്. എൽഡിഎഫ് കടുത്ത വെല്ലുവിളി ഉയർത്തിയെങ്കിലും മണ്ഡലത്തിലെ വ്യക്തിപരമായ സ്വാധീനവും വികസന പ്രവർത്തനങ്ങളും സതീശനെ തുണച്ചു.

നേതാക്കളുടെ പ്രതികരണം

വിജയത്തിന് പിന്നാലെ, ജനവിധി വിനയപൂർവ്വം സ്വീകരിക്കുന്നുവെന്ന് പിണറായി വിജയൻ പ്രതികരിച്ചു. അതേസമയം, സർക്കാരിനെതിരെയുള്ള ജനവികാരമാണ് തന്റെ വോട്ടുനിലയിൽ പ്രതിഫലിക്കുന്നതെന്ന് വി.ഡി. സതീശൻ അവകാശപ്പെട്ടു. ഭൂരിപക്ഷത്തിൽ ഉണ്ടായ കുറവ് വരും ദിവസങ്ങളിൽ മുന്നണികൾക്കുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കും.

തിരികെയെത്തും കൊടുങ്കാറ്റു പോലെയെന്ന് സ്വരാജ്…

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്. പ്രകടനം കൊണ്ട് വിജയിച്ചിട്ടും വോട്ടുകൾ കൊണ്ട് തോറ്റുപോയ സാഹചര്യത്തെ “അനർഹമായ പരാജയം” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എന്നാൽ ഈ തകർച്ചയിൽ നിന്ന് പാർട്ടി കൊടുങ്കാറ്റുപോലെ തിരികെയെത്തുമെന്നും അദ്ദേഹം പ്രവർത്തകർക്ക് ഉറപ്പുനൽകി.

പോസ്റ്റിന്റെ പൂർണരൂപം

അനർഹമായ ഒരു പരാജയം.
കനത്ത പരാജയമാണ് എൽഡിഎഫിന് ഉണ്ടായിരിക്കുന്നത്. യു ഡി എഫിന് മികച്ച വിജയവും നേടാനായി.
എൽ ഡി എഫ് പരാജയപ്പെടാൻ പാടില്ലായിരുന്നു. എൽ ഡി എഫ് ഭരണത്തിൽ സമഗ്രമായ മുന്നേറ്റമാണ് നാടിനുണ്ടായത് .
എതിരാളികൾ പോലും ഇക്കാര്യം സമ്മതിക്കും. എന്നിട്ടും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഇത് അനർഹമായ പരാജയമല്ലാതെ മറ്റൊന്നുമല്ല .
നാടിനെയും ജനങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളോ കേരളത്തിൻ്റെ ഭാവിയോ തിരഞ്ഞെടുപ്പിലെ പരിഗണനാ വിഷയമായി വോട്ടർമാർ കണക്കാക്കിയില്ലെന്നാണ് തോന്നുന്നത്.
“രണ്ടു തവണ ഇവർ ഭരിച്ചല്ലോ ഇനി ഒരു തവണ അവർ ഭരിക്കട്ടെ ”
എന്ന തികച്ചും ഉദാസീനവും അരാഷ്ട്രീയവുമായ ചിന്ത വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാവാം .
പത്തു കൊല്ലം മുമ്പുള്ള കേരളം പലരും മറന്നു പോയിട്ടുണ്ടാവാം .
എന്നാൽ ഇടതുപക്ഷവും തിരുത്തണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടാവണം. ഇടതുപക്ഷത്തിൻ്റെ ചെറിയ കുറവുകൾ പോലും പൊറുക്കാവുന്നതല്ല എന്ന് ജനങ്ങൾ ചിന്തിക്കുന്നതിൽ തെറ്റില്ല.
യാതൊരു ദുരഭിമാനവുമില്ലാതെ തിരുത്തേണ്ടതെല്ലാം തിരുത്താൻ ഇടതുപക്ഷം തയ്യാറാവും .
തിരഞ്ഞെടുപ്പു ചരിത്രത്തിൽ ഇങ്ങനെ അനർഹമായ പരാജയം പലപ്പോഴും ഇടതുപക്ഷം ഏറ്റുവാങ്ങിയിട്ടുണ്ട്.
കനത്ത പരാജയങ്ങളുടെ ഇരുട്ടിൽ നിന്നും മഹാവിജയത്തിൻ്റെ സൂര്യോദയങ്ങളിലേക്ക് പറന്നുയർന്നിട്ടുമുണ്ട് .
തുടർന്നും നാടിനും ജനങ്ങൾക്കുമായി ഉറച്ചു നിൽക്കും. പോരാടും.
തോൽവിയിൽ നിന്നും ഊർജ്ജം സ്വീകരിക്കും.
ആയിരം ശരികൾക്കിടയിൽ അര തെറ്റെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ ആർജ്ജവത്തോടെ തിരുത്തും. ക്രിയാത്മക പ്രതിപക്ഷമായി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കും. തിരികെയെത്തും കൊടുങ്കാറ്റു പോലെ.
തീർച്ച.

English Summary

Chief Minister Pinarayi Vijayan and Opposition Leader V.D. Satheesan successfully retained their respective seats in the 2026 Assembly elections, though both leaders faced a significant decline in their winning margins. These reduced majorities reflect a tightening political landscape and set the stage for an intense, high-stakes confrontation between the LDF and UDF in the upcoming legislative term.

Follow Us