Amma Controversy: “ആത്മാഭിമാനത്തിൻ്റെ പ്രഖ്യാപനം”; അമ്മയിൽ നിന്നും രാജിവച്ച് രേവതിയും പത്മപ്രിയയും
"Walking Away is Not Defeat, It is Self-Respect": Revathy and Padmapriya Quit AMMA: സുഹൃത്തുക്കളിൽ നിന്നും, സഹ പ്രവർത്തകരിൽ നിന്നും, ഒരിക്കൽ വീടുപോലെ കരുതിയ ഇടങ്ങളിൽ നിന്നും കടുത്ത അവഗണന നേരിട്ടു. എന്നിട്ടും അവിടെ തുടർന്നു. കാരണം പ്രതീക്ഷക്ക് ഏത് നിരാശയെയും അതിജീവിക്കാനുള്ള കരുത്തുണ്ട്
താര സംഘടനയായ ‘അമ്മ’യുടെ പ്രാഥമിക അംഗത്വം രാജിവയ്ക്കുന്നതായി നടിമാരായ രേവതിയും പത്മപ്രിയയും. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സംയുക്ത പ്രസ്താവനയിലൂടെയാന് ഇരുവരും രാജി അറിയിച്ചത്. വർഷങ്ങളായി സംഘടനയിൽ മാറ്റം കൊണ്ടുവരാനായി പ്രവർത്തിച്ചു എന്നും, ഈ തീരുമാനം പെട്ടന്ന് ഉണ്ടായതല്ലെന്നും ഇരുവരും വ്യക്തമാക്കി. അമ്മയിൽ പുരുഷാധിപത്യം തന്നെയാണ് നിലനിക്കുന്നത് എന്ന് വിമർശിച്ച താരങ്ങൾ രാജിയെ ആത്മാഭിമാനത്തിൻ്റെ പ്രഖ്യാപനം എന്നാണ് വിശേഷിപ്പിച്ചത്.
“അമ്മയിലെ പ്രശ്നങ്ങളുടെ മറ്റൊരു അധ്യായമായി ഇതിനെ കാണരുത്. ഇത് പെട്ടന്നെടുത്ത ഒരു തീരുമാനമല്ല, ഏതെങ്കിലും ഒറ്റപ്പെട്ട സംഭവത്തിൻ്റെ പേരിലുമല്ല രാജി. ഈ കഴിഞ്ഞ പത്തുവർഷത്തോളമായി ഞങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ വളരെ ലളിതമായിരുന്നു.സുരക്ഷിതമായ തൊഴിലിടം, അന്തസ്സുള്ള പെരുമാറ്റം, തുല്യ പരിഗണന. എല്ലാവർക്കും അവകാശപ്പെട്ട അടിസ്ഥാന മൂല്യങ്ങളാണിവ. ഇത് നടപ്പാകുന്നതിലൂടെ എല്ലാവരെയും ഒന്നിപ്പിക്കാനാകും എന്ന് ഞങ്ങൽ വിശ്വസിച്ചിരുന്നു” എന്നാൽ ഉത്തരം മൗനവും അകൽച്ചയുമായിരുന്നു എന്ന് കുറിപ്പിൽ പറയുന്നു.
തുല്യതയ്ക്ക് വേണ്ടി ശബ്ദമുയർത്തിയതിൻ്റെ പേരിൽ സംഘടനയിൽ ഒറ്റപ്പെട്ടു എന്നും ഇരുവരും കുറിച്ചു. “സുഹൃത്തുക്കളിൽ നിന്നും, സഹ പ്രവർത്തകരിൽ നിന്നും, ഒരിക്കൽ വീടുപോലെ കരുതിയ ഇടങ്ങളിൽ നിന്നും കടുത്ത അവഗണന നേരിട്ടു. എന്നിട്ടും അവിടെ തുടർന്നു. കാരണം പ്രതീക്ഷക്ക് ഏത് നിരാശയെയും അതിജീവിക്കാനുള്ള കരുത്തുണ്ട്” അവർ കുറിച്ചു
Also Read: Amma Controversy: “മമ്മൂക്കയും ലാലേട്ടനും നിലപാട് പറയണം”; സൂപ്പർ താരങ്ങൾ മൗനം വെടിയണമെന്ന് അൻസിബ
ഹേമ കമ്മറ്റിക്ക് ശേഷം ഉണ്ടായ രാജികൾ ഉത്തരവാദിത്തതിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള ശ്രമമായിരുന്നു എന്നും ഇരുവരും കുറിപ്പിൽ വിമർശനം ഉന്നയിക്കുന്നുണ്ട്, “പൊതുശ്രദ്ധ കുറഞ്ഞതോടെ പഴയ രീതികളും അധികാരങ്ങളും തിരികെയെത്തി.” അധികാരത്തിൻ്റെ രീതികളും മുഖങ്ങളും മാത്രമാണ് മാറുന്നതെന്നും അസമത്വം മാറ്റമില്ലാതെ തുടരുകയാണ് എന്നും താരങ്ങൾ പറയുന്നു. ‘അമ്മ’ രൂപം കൊണ്ടത് എല്ലാവരെയും ഒന്നിപ്പിക്കുന്ന ശബ്ദമാകാനാണ്. എന്നാൽ പുരുഷാധിപത്യവും അധികാര മോഹവും അതിൻ്റെ സ്ഥാപോക ലക്ഷ്യങ്ങളിൽ നിന്നും ക്രമേണ സംഘടനയെ ദുർബലപ്പെടുത്തി. ഈ ഘട്ടത്തിൽ തങ്ങളുടെ പടിയിറക്കം പിന്മാറ്റമല്ലെന്നും ആത്മാഭിനാത്തിൻ്റെ പ്രഖ്യാപനമാനെന്നും ഇരുവരും വ്യക്തമാക്കി.
അമ്മയിൽ നിന്നും രാജിവച്ചെങ്കിലും മലയാള സിനിമയുടെ ഭാവിയിൽ വലിയ പ്രതീക്ഷയുണ്ട്, മലയാള സിനിമയിൽ മുൻ തലമുറയിലെ നടിമാർ അനുഭവിച്ച ബുദ്ധിമുട്ടുകൾ പുതിയ തലമുറ അനുഭവിക്കേണ്ടി വരില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു സിനിമ പ്രവർത്തകർ എന്ന നിലയിൽ തങ്ങളുടെ യാത്ര തുടരുമെന്ന് ഇരുവരും അറിയിച്ചു. പിന്തുണച്ച പൊതുസമൂഹത്തിനും മാധ്യമങ്ങൾക്കും നന്ദി അറിയിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
English Summary
Veteran actors Revathy and Padmapriya have resigned from the Association of Malayalam Movie Artists (AMMA), citing the organisation’s deep-rooted patriarchy and power politics. In a joint statement, they revealed that their decade-long fight for a safe, equal, and dignified workplace was met with silence and isolation. Calling the recent post-Hema Committee resignations an “escape from accountability,” they stated their decision to step away is an act of self-respect.