Kannur Sreelatha: അഡ്ജസ്റ്റ് ചെയ്യുമോ എന്നല്ല അന്ന് ചോദിച്ചിരുന്നത്, ഈ രീതിയായിരുന്നു! ദുരനുഭവം പങ്കുവെച്ച് കണ്ണൂർ ശ്രീലത

Kannur Sreelatha about Bad Experience: വീട്ടിലെ ദാരിദ്ര്യം തന്നെയാണ് ശ്രീലതയെ 13ാം വയസ്സിൽ നാടകരംഗത്ത് എത്തിച്ചത്. കണ്ണൂർ ഗേൾസ് ഹൈസ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആയിരിക്കെയാണ് അലവിൽ ദേശീയ കലാസമിതിയിലെ അംഗമാകുന്നത്. തുടർന്ന് കെ ടി മുഹമ്മദ് നാടക ഗ്രൂപ്പിലും ചേർന്നതോടെ

Kannur Sreelatha: അഡ്ജസ്റ്റ് ചെയ്യുമോ എന്നല്ല അന്ന് ചോദിച്ചിരുന്നത്, ഈ രീതിയായിരുന്നു! ദുരനുഭവം പങ്കുവെച്ച് കണ്ണൂർ ശ്രീലത

Kannur Sreelatha

Published: 

12 Feb 2026 | 10:58 AM

മലയാള സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയ നടിമാരിൽ ഒരാളാണ് കണ്ണൂർ ശ്രീലത. ഏകദേശം നാല് പതിറ്റാണ്ടോളമായി അഭിനയരംഗത്തുള്ള ശ്രീലത ഹാസ്യവേഷങ്ങളും സ്വഭാവ കഥാപാത്രങ്ങളും എല്ലാം അനായാസമാണ് കൈകാര്യം ചെയ്യാറുള്ളത്. തന്റെ പതിമൂന്നാമത്തെ വയസ്സിലാണ് കണ്ണൂർ ശ്രീലത അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. കണ്ണൂർ ജില്ലയിൽ രാജാ തീയേറ്റേഴ്സ് നടത്തിയിരുന്ന നാടക രചയിതാവും സംവിധായകനുമായ രാജന്റെ മൂത്തമകൾ. വീട്ടിലെ ദാരിദ്ര്യം തന്നെയാണ് ശ്രീലതയെ 13ാം വയസ്സിൽ നാടകരംഗത്ത് എത്തിച്ചത്.

കണ്ണൂർ ഗേൾസ് ഹൈസ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആയിരിക്കെയാണ് അലവിൽ ദേശീയ കലാസമിതിയിലെ അംഗമാകുന്നത്. തുടർന്ന് കെ ടി മുഹമ്മദ് നാടക ഗ്രൂപ്പിലും ചേർന്നതോടെ കലാരംഗത്ത് സജീവമായി. ബാലചന്ദ്രൻ ചിത്രമായ പ്രശ്നം ഗുരുതരം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. കുറഞ്ഞ സമയത്തെ കഥാപാത്രം മാത്രമായിരുന്നുവെങ്കിലും ആ ഒരു സിനിമയാണ് സിനിമയെന്ന ഈ ലോകത്തേക്ക് കൈപിടിച്ചു കയറ്റിയത്. പിന്നീട് കാണാമറയത്ത്, അപ്പുണ്ണി, വീണ്ടും ചലിക്കുന്ന, ചക്രം,ചേക്കേറാനൊരു ചില്ല, ആരോരുമറിയാതെ തുടങ്ങി നിരവധി സിനിമകളിലൂടെ അവസരങ്ങൾ ലഭിച്ചു.

എന്നാൽ അഭിനയ രം​ഗത്ത് സജീവമായിരുന്ന കാലഘട്ടത്തിൽ തനിക്ക് കൈപ്പേറിയ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് ശ്രീലത ഇപ്പോൾ പറയുകയാണ്. സിനിമയിൽ പലർക്കും വഴങ്ങി കൊടുക്കാത്തതിന്റെ പേരിൽ തനിക്ക് പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. പണ്ട് സിനിമയിലും ഇത്തരത്തിലുള്ള അവസരങ്ങൾ അവസ്ഥകൾ ഉണ്ടായിട്ടുണ്ട് ഒന്ന് വരാമോ അതെന്താ നിങ്ങൾക്ക് ഒന്നു വന്നാൽ എന്നിങ്ങനെയാണ് ചോദിക്കുക അഡ്ജസ്റ്റ് എന്നല്ല.. ഒരു ഹിറ്റ്‌ ചിത്രത്തിൽ നല്ലൊരു കഥാപാത്രം തനിക്ക് അങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട്.

ഒന്ന് കാണണം, ഒന്നും വരണം, വരാൻ പറ്റുമോ എന്നൊക്കെയാണ് ചോദ്യങ്ങൾ. ഞാൻ പറ്റില്ല എന്ന് ഉറപ്പിച്ചു തന്നെ പറയും. അപ്പോഴൊക്കെ വേണ്ട എന്ന് ഞാൻ പറഞ്ഞു ഇറങ്ങി പോന്നിട്ടുണ്ട്. മാസ്റ്റർ ബിൻ എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കണ്ണൂർ ശ്രീലത ഇക്കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

Follow Us
Related Stories
Actor Krishna kumar: സ്വന്തം മക്കളെ കോപ്പിയടിച്ച് പരീക്ഷ എഴുതാൻ പ്രോത്സാഹിപ്പിച്ച അച്ഛനല്ലേ… ഈ കണ്ണീരിന്റെ വില പറഞ്ഞാൽ മനസ്സിലാകില്ല! കൃഷ്ണകുമാറിന് വിമർശനം
Vismaya Mohanlal:വിസ്മയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല, നല്ല മാതാപിതാക്കളുടെ മക്കൾ സമരത്തിന് പോകില്ല; മേജർ രവി
Saiju Kurup: 1.5 കോടി! പ്രതിഫലം കൂട്ടിയതിൽ വെളിപ്പെടുത്തലുമായി സൈജു കുറുപ്പ്
Jana Nayagan First Response: ജനനായകൻ ഫസ്റ്റ് ഷോ റെസ്പോൺസ്! ദളപതി വേറെ ലെവൽ… തിയേറ്റർ മസ്റ്റ് വാച്ച്…
Latest OTT Releases : കാത്തിരുന്ന ചിത്രങ്ങൾ എല്ലാം എത്തുന്നു; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
ചന്ദനമഴയിലെ ഊർമ്മിള ദേവി വീണ്ടും വരുന്നു? സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ രൂപശ്രീ പറയുന്നത് കേൾക്കൂ…!
കറിവേപ്പില കാടുപോലെ തഴച്ചുവളരാൻ ഈ ഒരു കാര്യം ചെയ്യൂ
ഗ്രാമിന് 21000? 2027-ൽ സ്വർണം വാങ്ങാൻ സാധിക്കില്ലേ?
ഗ്രീന്‍ ടീ കുടിക്കേണ്ടത് എപ്പോള്‍?
ഒരാൾ വില്ലനാണ്! നിലക്കടയിലോ ബദാമിലോ കൊഴുപ്പ് കൂടുതൽ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി