AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actress Kasthuri: തെലുങ്കർക്കെതിരെ വിദ്വേഷ പ്രസംഗം; നടി കസ്തൂരി റിമാൻഡിൽ

Actress Kasthuri Arrest: ബിജെപി നേതാവ് കരു നാഗരാജൻ, ഹിന്ദു മക്കൾ പാർട്ടി നേതാവ് അർജുൻ സമ്പത്ത്, മധുവന്തി എന്നിവർ പങ്കെടുത്ത യോ​ഗത്തിലാണ് കസ്തൂരി അപകീർത്തി പരമായ പരാമർശം നടത്തിയത്.

Actress Kasthuri: തെലുങ്കർക്കെതിരെ വിദ്വേഷ പ്രസംഗം; നടി കസ്തൂരി റിമാൻഡിൽ
Kasturi(Image Credits: Social Media)
Athira CA
Athira CA | Published: 17 Nov 2024 | 05:46 PM

ചെന്നൈ: തെലുങ്കർക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ നടി കസ്തൂരി റിമാന്റിൽ. അറസ്റ്റിലായ നടിയെ എഗ്മൂർ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോടതിയിൽ ഹാജരാക്കിയ കസ്തൂരിയെ നവംബർ 29 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. നടിയെ പുഴൽ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇന്നലെ ഹെെദരാബാദിലെ ഗച്ചിബൗളിയിൽ വച്ചാണ് ചെന്നെെ പൊലീസ് കസ്തൂരിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഹൈദരാബാദിൽ നിന്ന് റോഡ് മാർഗമാണ് നടി കസ്തൂരിയെചെന്നൈ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ചെന്നൈ എഗ്മൂർ കോടതിയിൽ എത്തിച്ചത്. കച്ചിബൗളിയിലെ സിനിമാ നിർമാതാവിന്റെ വസതിയിലായിരുന്നു നടി കസ്തൂരിയുടെ ഒളിവ് ജീവിതം. മദ്രാസ് ഹെെക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ് നടിയെ പൊലീസ് പിടികൂടിയത്. നടിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബ്രാഹ്മണ സഭ രംഗത്തെത്തിയിരുന്നു.

തെലുങ്കർക്കെതിരായ അപകീർത്തീകരമായ പരാമർശം വിവാദമായതിന് പിന്നാലെ കസ്തൂരി ആന്ധ്രപ്ര​ദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്ക് കടന്നതായി വിവരം ലഭിച്ചിരുന്നു. തമിഴ്നാട് പൊലീസിന്റെ രണ്ട് അന്വേഷണ സംഘങ്ങൾ ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കസ്തൂരി പിടിയിലായത്. നടിയുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയു‌ടെ മധുര ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.

300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്നവരാണ് തെലുങ്കർ എന്ന വിവാ​ദ പരാമർശമാണ് നടി നടത്തിയത്. വിവാ​ദ പരാമർശത്തിൽ തമിഴ്നാടിന്റെ വിവിധ ഭാ​ഗങ്ങളിൽ നടിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബ്രാഹ്മണർക്കെതിരെയുണ്ടാകുന്ന വിവാദ പ്രസ്താവനകളിൽ അപലപിച്ച് ചെന്നൈ എഗ്മോറിൽ പ്രതിഷേധ സം​ഗമം നടത്തിയിരുന്നു.
രാജരത്നം സ്റ്റേഡിയത്തിൽ ഒക്ടോബർ 3നാണ് ബ്രാഹ്മണ സഭ പ്രതിഷേധ സം​ഗമം സംഘടിപ്പിച്ചത്. ബിജെപി നേതാവ് കരു നാഗരാജൻ, ഹിന്ദു മക്കൾ പാർട്ടി നേതാവ് അർജുൻ സമ്പത്ത്, മധുവന്തി എന്നിവർ പങ്കെടുത്ത യോ​ഗത്തിലാണ് കസ്തൂരി അപകീർത്തി പരമായ പരാമർശം നടത്തിയത്.

വിവാദ പരാമർശത്തിൽ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നതോടെ തന്റെ അഭിപ്രായങ്ങൾ ചിലരെ ഉന്നംവച്ചുള്ളതാണെന്നും തെലുങ്കരെ ഉദ്ദേശിച്ചല്ലെന്നും വ്യക്തമാക്കി കസ്തൂരി മാപ്പ് പറഞ്ഞിരുന്നു. തെലുങ്ക് സമൂഹത്തിന്റെ പരാതിയിൽ നാല് വകുപ്പുകൾ ചേർത്ത് എ​ഗ്മോർ പൊലീസ് നടിക്കെതിരെ കേസെടുത്തിരുന്നു. മതസ്പർദ്ധ, കലാപ ശ്രമം എന്നീ വകുപ്പകൾ ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തത്.

അഖിലേന്ത്യ തെലുങ്ക് ഫെഡറേഷൻ ജനറൽ സെക്രട്ടറി നന്ദഗോപാൽ, തെലുങ്കർക്കെതിരെ വിദ്വേഷ പ്രസം​ഗം നടത്തിയ കസ്തൂരിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി. പരാതിയിന്മേൽ പൊലീസ് നടിക്ക് നിരവധി തവണ നോട്ടീസ് അയച്ചിരുന്നു. എന്നാൽ അന്വേഷണത്തിന്റെ ഭാ​ഗമായി കസ്തൂരിയുടെ വീട്ടിൽ ഉദ്യോ​ഗസ്ഥരെത്തിയപ്പോൾ പൂട്ടിക്കിടക്കുന്നതാണ് കാണാനായത്. കസ്തൂരിയുടെ മൊബെെൽ ഫോണും സ്വിച്ച് ഓഫായിരുന്നു.

Follow Us