Dhurandhar-2: ബോക്സ് ഓഫീസ് തൂത്തുവാരി ധുരന്ധർ… ലാഭവിഹിതം ചോദിച്ച് ല്യാരി നിവാസികൾ, എന്തിന്?
Dhurandhar gets record collection and enters 1000 Crore Club: രൺവീർ സിംഗിനെ കൂടാതെ സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഇന്ത്യയിലും തായ്ലൻഡിലുമായാണ് ചിത്രീകരിച്ചത്. ല്യാരിയിലെ ഗുണ്ടാസംഘങ്ങൾക്കിടയിലേക്ക് നുഴഞ്ഞുകയറുന്ന ഇന്ത്യൻ ഏജന്റിന്റെ കഥയാണ് ചിത്രം പറയുന്നത്. പാൻ-ഇന്ത്യൻ സിനിമകളെ പോലും പിന്നിലാക്കി മുന്നേറുന്ന ചിത്രം നിലവിൽ ബോളിവുഡിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.

ഇന്ത്യൻ സിനിമാ ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് ആദിത്യ ധർ-രൺവീർ സിംഗ് കൂട്ടുകെട്ടിന്റെ സ്പൈ ത്രില്ലർ ധുരന്ധർ 2: ദി റിവെഞ്ച് ബോക്സ് ഓഫീസിൽ പുതുചരിത്രം കുറിക്കുന്നു. കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങിയ ഒന്നാം ഭാഗം 1400 കോടിയോളം നേടി റെക്കോർഡ് ഇട്ടിരുന്നു. ഇതിനു പിന്നാലെ വെറും മൂന്ന് മാസത്തെ ഇടവേളയിൽ റിലീസ് ചെയ്ത രണ്ടാം ഭാഗം വെറും ഒരാഴ്ച കൊണ്ട് ആഗോളതലത്തിൽ 1000 കോടി കടന്നു.

ചിത്രത്തിന്റെ കഥ നടക്കുന്നത് പാകിസ്താനിലെ കറാച്ചിയിലുള്ള ല്യാരി എന്ന പ്രദേശത്താണ്. സിനിമ വൻ വിജയം നേടിയതോടെ, തങ്ങളുടെ നാടിന്റെ പേരും സാഹചര്യങ്ങളും ഉപയോഗിച്ച് നിർമ്മിച്ച ചിത്രത്തിന്റെ ലാഭവിഹിതം വേണമെന്ന ആവശ്യവുമായി ല്യാരി നിവാസികൾ രംഗത്തെത്തി. കംപാരിസൺ ടിവി എന്ന യുട്യൂബ് ചാനലിലൂടെയാണ് ഇവർ ഈ ആവശ്യം ഉന്നയിച്ചത്.

നിങ്ങൾ 1000 കോടി സമ്പാദിച്ചെങ്കിൽ അതിൽ 500 കോടിയെങ്കിലും ല്യാരിയിലെ ജനങ്ങൾക്ക് നൽകണം. ആ പണം ഉണ്ടെങ്കിൽ ഇവിടുത്തെ തകർന്ന റോഡുകൾ നന്നാക്കാം, കുട്ടികൾക്ക് സുരക്ഷിതമായി നടക്കാം, എന്ന് പ്രദേശവാസികൾ വീഡിയോയിൽ പറയുന്നു.

രൺവീർ സിംഗിനെ കൂടാതെ സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഇന്ത്യയിലും തായ്ലൻഡിലുമായാണ് ചിത്രീകരിച്ചത്.

ല്യാരിയിലെ ഗുണ്ടാസംഘങ്ങൾക്കിടയിലേക്ക് നുഴഞ്ഞുകയറുന്ന ഇന്ത്യൻ ഏജന്റിന്റെ കഥയാണ് ചിത്രം പറയുന്നത്. പാൻ-ഇന്ത്യൻ സിനിമകളെ പോലും പിന്നിലാക്കി മുന്നേറുന്ന ചിത്രം നിലവിൽ ബോളിവുഡിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.