ശരീരം മെലിയാന്‍ സൂത്രപ്പണി! ഇൻജക്ഷനുകളെ ആശ്രയിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ?
Indian Cricketers Weight-Loss: ചില ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ശരീരം മെലിയാന്‍ കുത്തിവയ്പുകള്‍ ഉപയോഗിക്കുന്നുവെന്ന് 'ക്രിക്ക്‌ബ്ലോഗര്‍' റിപ്പോര്‍ട്ട് ചെയ്തു. ചില യുവതാരങ്ങളും ഇത്തരം കുത്തിവയ്പ്പുകള്‍ ഉപയോഗിക്കുന്നതായി അജ്ഞാത സ്രോതസുകളെ ഉദ്ധരിച്ചുള്ള ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു താരത്തിന്റെയും പേര് ഈ റിപ്പോര്‍ട്ടിലില്ല. റിപ്പോര്‍ട്ടിലെ വാദങ്ങള്‍ക്ക് സ്ഥിരീകരണവുമില്ല.
ചില ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ശരീരം മെലിയാന്‍ കുത്തിവയ്പുകള്‍ ഉപയോഗിക്കുന്നുവെന്ന് ‘ക്രിക്ക്‌ബ്ലോഗര്‍’ റിപ്പോര്‍ട്ട് ചെയ്തു. ചില യുവതാരങ്ങളും ഇത്തരം കുത്തിവയ്പ്പുകള്‍ ഉപയോഗിക്കുന്നതായി അജ്ഞാത സ്രോതസുകളെ ഉദ്ധരിച്ചുള്ള ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഒരു താരത്തിന്റെയും പേര് ഈ റിപ്പോര്‍ട്ടിലില്ല. റിപ്പോര്‍ട്ടിലെ വാദങ്ങള്‍ക്ക് സ്ഥിരീകരണവുമില്ല. മെലിഞ്ഞ ശരീരഘടനയ്ക്ക് നല്‍കുന്ന വലിയ പ്രാധാന്യമാണ് ഇത്തരം പ്രവണതയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടിലെ അവകാശവാദം. ഭാരം കുറയ്ക്കാനുള്ള ഒരു എളുപ്പവഴിയായാണ് ഇതിനെ ആളുകൾ കാണുന്നതെന്നും, അതുകൊണ്ടാണ് ചില ക്രിക്കറ്റ് താരങ്ങളും ഇത് തിരഞ്ഞെടുക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ബോളിവുഡ് താരങ്ങൾ പോലും ഇത്തരം രീതികൾ ഉപയോഗിക്കുന്നുണ്ടെന്നാണ് അജ്ഞാത സ്രോതസിനെ ഉദ്ധരിച്ചുകൊണ്ടുള്ള ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസ് കായികരംഗത്ത് കായികക്ഷമതയുടെ ഒരു പുതിയ മാനദണ്ഡം സൃഷ്ടിച്ചിട്ടുണ്ടെന്നും, അത്തരം ഒരു മെലിഞ്ഞ ശരീരപ്രകൃതി നിലനിർത്താൻ ചില ക്രിക്കറ്റ് താരങ്ങൾക്ക് സമ്മർദ്ദമുണ്ടെന്നും റിപ്പോർട്ടിൽ അവകാശപ്പെടുന്നു.
കേള്‍ക്കുന്നതൊക്കെ സത്യമോ?
ഈ റിപ്പോര്‍ട്ടിലെ അവകാശവാദങ്ങള്‍ യാഥാര്‍ത്ഥ്യമാണോയെന്ന് വ്യക്തമല്ല. ഈ വിഷയത്തിൽ ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ വിഷയത്തില്‍ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല. അതുകൊണ്ട് തന്നെ, കേള്‍ക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കണോ, തള്ളിക്കളയണോ എന്ന സംശയത്തിലാണ് ആരാധകരും.
മുന്നറിയിപ്പ്!
ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ നടത്തുന്ന ഏത് ഇന്‍ഞ്ചക്ഷനുകളും അപകടം ക്ഷണിച്ചുവരുത്തും. ഒസെമ്പിക്, മൗഞ്ചാരോ തുടങ്ങിയ മരുന്നുകൾ പ്രാഥമികമായി ടൈപ്പ്-2 പ്രമേഹവും, ചില പ്രത്യേക സാഹചര്യങ്ങളിൽ കഠിനമായ അമിതവണ്ണവും പരിഹരിക്കുന്നതിനാണ് വികസിപ്പിച്ചെടുത്തത്
കൃത്യമായ വൈദ്യശാസ്ത്രപരമായ ആവശ്യമുള്ള രോഗികൾ ഡോക്ടറുടെ കർശന മേൽനോട്ടത്തിൽ മാത്രമേ ഇവ ഉപയോഗിക്കാവൂ എന്നും ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഓക്കാനം, ഛർദ്ദി, അതിസാരം, മലബന്ധം, വയറുവേദന, അസ്വസ്ഥത, വയറുവീർക്കൽ എന്നീ പാര്‍ശ്വഫലങ്ങളുണ്ടാകാം. ചിലരില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാക്കാം.
ഭംഗിയുള്ള ശരീരഘടനയ്ക്ക് വേണ്ടി മാത്രം ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് വലിയ ആരോഗ്യ അപകടസാധ്യതകൾ വരുത്തിവെക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു. ഇന്ത്യയിൽ GLP-1 മരുന്നുകളുടെ ലഭ്യത സമീപമാസങ്ങളിൽ ഗണ്യമായി വർധിച്ചിട്ടുണ്ട്. തിർസെപറ്റൈഡ് അടങ്ങിയ മൗഞ്ചാരോ 2025 മാർച്ചിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതിന്റെ 2.5 മില്ലിഗ്രാം ഡോസിന് പ്രതിമാസം ഏകദേശം 13,125 രൂപയും, 15 മില്ലിഗ്രാം ഡോസിന് പ്രതിമാസം 25,781 രൂപ വരെയുമാണ് വില വരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Also Read: ക്രിക്കറ്റില്‍ കരുത്ത് തെളിയിക്കാന്‍ പോര്‍ച്ചുഗല്‍; മുന്‍ ഐപിഎല്‍ താരം ക്യാപ്റ്റന്‍
ഫിറ്റ്‌നസ് പ്രതിസന്ധി
നേരത്തെ ഇന്ത്യന്‍ ടീമിലെ ഫിറ്റ്‌നസ് പ്രതിസന്ധി ഏറെ ചര്‍ച്ചയായിരുന്നു. ബിസിസിഐ ഈ വിഷയം അവലോകനം ചെയ്യുന്നുണ്ട്. ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക് പാണ്ഡ്യ, സായ് സുദര്‍ശന്‍, വാഷിങ്ടണ്‍ സുന്ദര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ തുടങ്ങിയ താരങ്ങള്‍ പരിക്കിന്റെ പിടിയിലാണ്.
നിരാകരണം
ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്ന വിവരങ്ങൾ മാധ്യമ റിപ്പോർട്ടുകളെയും സ്ഥിരീകരിക്കാത്ത സ്രോതസ്സുകളെയും അടിസ്ഥാനമാക്കിയുള്ളതാണ്. വിഷയവുമായി ബന്ധപ്പെട്ട് ബിസിസിഐ ഔദ്യോഗിക പ്രസ്താവനകളോ സ്ഥിരീകരണങ്ങളോ നൽകിയിട്ടില്ല. വായനക്കാരുടെ അറിവിലേക്കായി മാത്രമാണ് ഈ വിവരങ്ങൾ നൽകിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല. കൂടാതെ, വിദഗ്ദ്ധരായ ഡോക്ടർമാരുടെ കുറിപ്പടിയും മേൽനോട്ടവുമില്ലാതെ ഭാരം കുറയ്ക്കാനുള്ള മരുന്നുകളോ ഇൻജക്ഷനുകളോ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.
English Summary
Unverified reports claim some Indian cricketers are using weight-loss injections to stay lean. Younger players reportedly take these prescription drugs without medical need. Neither the BCCI nor any players have officially confirmed these allegations.