Director Shafi :’ഒരു കഥ ആലോചിക്കുമ്പോൾ റേഷനരിയിലെ കല്ല് മനസ്സിൽ കിടന്നു കടിക്കും; അതാണ് സിനിമയിലെ വിജയ രഹസ്യം’; സംവിധായകൻ ഷാഫി

Director Shafi About Success Secrets:ഒരു കഥ ആലോചിക്കുമ്പോൾ റേഷനരിയിലെ കല്ല് മനസ്സിൽ കിടന്നു കടിക്കുമെന്നും വീണ്ടും ആ കാലത്തേക്ക് പോകാതിരിക്കാൻ കഠിനാധ്വാനം ചെയ്യുമെന്നും അതുതന്നെയാണു വിജയമെന്നുമാണ് ഷാഫി ഒരിക്കൽ പറഞ്ഞത്.

Director Shafi :ഒരു കഥ ആലോചിക്കുമ്പോൾ റേഷനരിയിലെ കല്ല് മനസ്സിൽ കിടന്നു കടിക്കും; അതാണ് സിനിമയിലെ വിജയ രഹസ്യം; സംവിധായകൻ ഷാഫി

Director Shafi

Updated On: 

26 Jan 2025 | 07:43 AM

കൊച്ചി: നര്‍മ്മത്തിന്‍റെ വഴിയേ സഞ്ചരിച്ച സംവിധായകനായിരുന്നു ഷാഫി. ചുരുക്കം സിനിമകളിലൂടെ മലയാളി മനസ്സിനെ കുട കുട ചിരിപ്പിച്ച സംവിധായകനാണ് അദ്ദേഹം. അമ്മാവൻ സിദ്ദിഖും സഹോദരൻ റാഫിയും വ്യക്തിമുദ്ര പതിപ്പിച്ച മേഖലയിൽ വീണ്ടും താരകുടുംബത്തിൽ നിന്ന് മറ്റൊരാൾ എത്തിയപ്പോൾ സമ്മാനിച്ചത് അമൂല്യമായ നിരവധി ചിരിക്കഥാപാത്രങ്ങളാണ്. ഇന്നും മലയാളികൾ ഓർത്തുവെക്കുന്ന നിരവധി കഥാപാത്രങ്ങളും ഡയലോഗും ഷാഫി എന്ന് സംവിധായകന്റെ വിജയത്തിന്റെ അടയാളങ്ങളാണ്.

എന്താണ് സിനിമയിലെ വിജയം രഹസ്യമെന്ന ചോദ്യത്തിന് അങ്ങനെ പ്രത്യേകിച്ച് രഹസ്യമൊന്നുമില്ലെന്നാണ്  സംവിധായകൻ ഒരിക്കൽ പറഞ്ഞത്. ഒരു കഥ ആലോചിക്കുമ്പോൾ റേഷനരിയിലെ കല്ല് മനസ്സിൽ കിടന്നു കടിക്കുമെന്നും വീണ്ടും ആ കാലത്തേക്ക് പോകാതിരിക്കാൻ കഠിനാധ്വാനം ചെയ്യുമെന്നും അതുതന്നെയാണു വിജയമെന്നുമാണ് ഷാഫി ഒരിക്കൽ പറഞ്ഞത്. “രഹസ്യമൊന്നുമില്ല. ഒരു സിനിമയെക്കുറിച്ച് ആലോചിക്കുമ്പോൾത്തന്നെ റേഷൻ അരിയുടെ കാര്യം ഓർമ വരും. 10 കൊല്ലം ദാരിദ്ര്യം കൊണ്ടു തുടർച്ചയായി റേഷനരി കഴിച്ചാണു ജീവിച്ചത്. ഒരു കഥ ആലോചിക്കുമ്പോൾ റേഷനരിയിലെ കല്ല് മനസ്സിൽ കിടന്നു കടിക്കും. വീണ്ടും ആ ദാരിദ്ര്യത്തിലേക്കു പോകാതിരിക്കാൻ ആദ്യന്തം കഠിനാധ്വാനം ചെയ്യും. അതുതന്നെയാണു വിജയം.”

Also Read:ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച ‘സൂപ്പർമാൻ’, സംവിധാന മികവിലെ ‘വൺ മാൻ ഷോ’; മലയാള സിനിമയ്ക്ക് ഷാഫി സമ്മാനിച്ചത്

ഈ വിജയ രഹസ്യം ഉള്ളിൽ കൊണ്ട് നടക്കുന്നത് കൊണ്ട് തന്നെയാണ് മലയാള സിനിമയിൽ രണ്ട് പതിറ്റാണ്ടിലേറെ തന്റെതായ സ്ഥാനം ഉറപ്പിക്കാൻ അദ്ദഹത്തിന് സാധിച്ചത്.സംവിധാനം ചെയ്ത ആദ്യ സിനിമ ‘വൺമാൻ ഷോ’ മുതൽ മലയാളികൾ ഷാഫിക്ക് പുറകെ നടന്ന് നീങ്ങി. പിന്നീട് കണ്ടത് ഷാഫിയുടെ കയ്യൊപ്പ് പതിഞ്ഞ നിരവധി ഹിറ്റ് സിനിമകളാണ്. ഷാഫിയുടെ മിക്ക സിനിമകളും വെറുതെ അങ്ങ് കണ്ട് ചിരിച്ച് കളയാൻ പറ്റുന്നതായിരുന്നില്ല. ഓർക്കും തോറും ചിരിപ്പിക്കുന്ന കഥാപാത്രങ്ങളെയാണ് ഷാഫി ഓരോ സിനിമയീലൂടെയും സമ്മാനിച്ചത്. ശാരീരികമായ കരുത്തുണ്ടെന്ന് വിശ്വസിച്ച് പരാജയപ്പെടുന്ന മിസ്റ്റര്‍ പോഞ്ഞിക്കരയെയും (കല്യാണരാമന്‍)നാക്കിന്‍റെ ബലത്തില്‍ ജീവിക്കുന്ന സ്രാങ്കിനെയും (മായാവി) കുടു കുട ചിരിപ്പിച്ച ദശമൂലം ദാമുവിനെയും (ചട്ടമ്പിനാട്) ഫൈനാന്‍ഷ്യറായ മണവാളനെയും (പുലിവാല്‍ കല്യാണം) ഇന്നും മലയാളികൾ ഓർത്ത് ചിരിക്കുന്നു. ഈ കഥാപാത്രങ്ങൾക്കൊപ്പം സംഭാഷണങ്ങളും മലയാളികൾ കടമെടുത്തു. തളരരുത് രാമന്‍കുട്ടീ , ‘എന്തു ചെയ്യും മല്ലയ്യാ’ ഇനി അഥവാ ബിരിയാണി കൊടുത്താലോ , എന്തിനോ തിളയ്ക്കുന്ന സാമ്പാര്‍ എന്നതുമൊക്കെ ഒരു ഭാഷാപ്രയോഗമായി മലയാളികളുടെ നിത്യജീവിതത്തിലേക്ക് കടന്നു.

Follow Us
Related Stories
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
Oscars Awards 2026: 98-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു; തിരക്കഥയിൽ മുത്തമിട്ടു ‘സിന്നേഴ്സ്’
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു