Hema Committee Report : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാം; നിർമാതാവിൻ്റെ ഹർജി ഹൈക്കോടതി തള്ളി

Hema Committee Report High Court Verdict : ഒരാഴ്ചയ്ക്ക് ശേഷം റിപ്പോർട്ട് പുറത്ത് വിടാമെന്ന് സംസ്ഥാന ഹൈക്കോടതി അറിയിച്ചു.

Hema Committee Report : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാം; നിർമാതാവിൻ്റെ ഹർജി ഹൈക്കോടതി തള്ളി

കേരള ഹൈക്കോടതി (Image Credits: Social Media)

Updated On: 

13 Aug 2024 15:24 PM

കൊച്ചി : സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് (Justice Hema Commission Report) പുറത്ത് വിടാമെന്ന് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജി തള്ളികൊണ്ടാണ് ഹൈക്കോടതിയുടെ വിധി. അതേസമയം റിപ്പോർട്ട് ഇന്ന് പുറത്ത് വിടില്ല. ഒരാഴ്ചയ്ക്ക് ശേഷം റിപ്പോർട്ട് സർക്കാരിന് പുറത്ത് വിടാമെന്ന് ഹൈക്കോടതി അറിയിച്ചു. ഹർജിക്കാരന് അപ്പീലനും മറ്റ് സാങ്കേതികത്വം ഒഴിവാക്കുന്നതിന് വേണ്ടിയാണ് റിപ്പോർട്ട് പുറത്ത് വിടാൻ കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് വി ജി അരുണാണ് സജിമോൻ്റെ ഹർജി തള്ളിയത്.

റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും ആവശ്യപ്പെട്ടാണ് സജിമോൻ ഹൈക്കോടതിയെ സമീപിക്കുന്നത്. തുടർന്ന് ഹൈക്കോടതി റിപ്പോർട്ട് പുറത്ത് വിടുന്നത് താൽക്കാലകിമായ സ്റ്റേ ചെയ്യുകയായിരുന്നു. ആരോപണങ്ങൾ നേരിടുന്നവരോട് സംസാരിക്കാതെ ഏകപക്ഷീയമായിട്ടുള്ള റിപ്പോർട്ടാണ് ജസ്റ്റിസ് ഹേമ സർമപ്പിച്ചതെന്നാണ് സജിമോൻ ഹർജിയിൽ പറഞ്ഞത്.

ALSO READ : Justice Hema Commission Report : രാജ്യത്ത് ആദ്യമായി സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മീഷനെ നിയോഗിച്ചു; എന്താണ് ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട്?

2019 ഡിസംബർ 31ന് സമർപ്പിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് കഴിഞ്ഞ അഞ്ച് വർഷമായി സർക്കാരിൻ്റെ മേശയ്ക്കുള്ളിൽ തന്നെയായിരുന്നു. തുടർന്ന് ഈ കഴിഞ്ഞ ജൂലൈ 25നകം റിപ്പോർട്ട് പുറത്ത് വിടണമെന്ന് സംസ്ഥാന വിവരാവാകശ കമ്മീഷ്ണർ ഡോ. എഎ അബ്ദുൽ ഹക്കീം ഉത്തരവിട്ടു. എന്നാൽ റിപ്പോർട്ട് പുറത്ത് വിടുന്നത് നിർമാതവിൻ്റെ ഹർജിയിൽ ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

എന്നാൽ പുറത്തു വിടുന്ന റിപ്പോർട്ടിൽ ആരുടെയും സ്വകാര്യതയെ ബാധിക്കുന്ന ഒന്നുമില്ലെന്നാണ് സർക്കാർ വാദം. സ്വകാര്യതയിലേക്ക് സൂചന നൽകുന്ന സൂചനകൾ പോലും ഒഴിവാക്കിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടിലെ ഒഴിവാക്കേണ്ട ഭാഗങ്ങൾ ഏതൊക്കെ എന്ന് വിവരാവകാശ കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു സ്ത്രീകൾ സിനിമ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മറ്റിയെ സംസ്ഥാന സർക്കാർ നിയോഗിച്ചത്. റിട്ടേയർഡ് ജസ്റ്റിസ് കെ ഹേമയുടെ നേതൃത്വത്തിൽ ഒരു മൂന്നംഗ കമ്മീഷനാണ് സർക്കാർ നിയോഗിച്ചത്. മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിർന്ന നടി ശാരദയുമാണ് കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങൾ

Updating…

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും