Director Shafi :പ്രിയ സംവിധായകന്‍ ഷാഫിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്; കബറടക്കം വൈകിട്ട് കലൂര്‍ ജമാഅത്ത് പള്ളിയിൽ

Renowned Malayalam Film Director Shafi's Funeral :കൊച്ചി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ ആരംഭിച്ച പൊതുദര്‍ശനത്തില്‍ പ്രിയ സംവിധായകനെ അവസാനമായി കാണാൻ സഹപ്രവർത്തകരും സിനിമാരംഗത്തെ നിരവധി പേരുമാണ് എത്തുന്നത്. ഉച്ചയ്ക്ക് ഒരുമണി വരെയാണ് പൊതുദര്‍ശനം. തുടർന്ന് വൈകീട്ട് നാലിന് കറുകപ്പിള്ളി ജുമാമസ്ജിദ് കബര്‍സ്താനില്‍ ആണ് കബറടക്കം നടക്കും.

Director Shafi :പ്രിയ സംവിധായകന്‍ ഷാഫിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്; കബറടക്കം വൈകിട്ട് കലൂര്‍ ജമാഅത്ത് പള്ളിയിൽ

ഷാഫി

Published: 

26 Jan 2025 | 11:35 AM

നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച അതുല്യ സംവിധായകൻ ഷാഫിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്. കൊച്ചി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ മുതല്‍ ആരംഭിച്ച പൊതുദര്‍ശനത്തില്‍ പ്രിയ സംവിധായകനെ അവസാനമായി കാണാൻ സഹപ്രവർത്തകരും സിനിമാരംഗത്തെ നിരവധി പേരുമാണ് എത്തുന്നത്. ഉച്ചയ്ക്ക് ഒരുമണി വരെയാണ് പൊതുദര്‍ശനം. തുടർന്ന് വൈകീട്ട് നാലിന് കറുകപ്പിള്ളി ജുമാമസ്ജിദ് കബര്‍സ്താനില്‍ ആണ് കബറടക്കം നടക്കും.

ഷാഫിയുടെ വേർപാടിൽ സിനിമ മേഖലയിൽ പ്രമുഖർ അനുസ്മരിച്ച് രം​ഗത്ത് എത്തി. പ്രിയപ്പെട്ട ഷാഫി പോയി എന്ന് കുറിച്ചാണ് നടൻ ദിലീപ് ഫേസ്ബുക്കിൽ പങ്കുവച്ചത്. റാഫിയുടെ സഹോദരൻ എന്ന നിലയിലും, റാഫി മെക്കാട്ടിന്റെ സഹ സംവിധായകൻ എന്ന നിലയിലുമെല്ലാം ഉപരി ഒരു സഹോദരന്റെ സ്ഥാനത്തായിരുന്നു ഷാഫിയുടെ സ്ഥാനം എന്നാണ് ദിലീപ് കുറിച്ചത്. ഷാഫിക്കയുടെ വിയോഗമറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നുപോയെന്നായിരുന്നു മംമ്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നടന്മാരായ പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ഷാഫിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Also Read:’ഒരു കഥ ആലോചിക്കുമ്പോൾ റേഷനരിയിലെ കല്ല് മനസ്സിൽ കിടന്നു കടിക്കും; അതാണ് സിനിമയിലെ വിജയ രഹസ്യം’; സംവിധായകൻ ഷാഫി

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെ 12.25 -ഓടെയായിരുന്നു അന്ത്യം. 56വയസായിരുന്നു. ഈ മാസം പതിനാറിനായിരുന്നു കടുത്ത തലവേദനയെ തുടർന്ന് ഷാഫിയെ കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ മസ്തിഷ്ക രക്തസ്രാവം കണ്ടെത്തിയതിനെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ആരോഗ്യസഥിതി അതീവ ഗുരുതരമായതിനാൽ വെന്റിലേറ്ററിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

1968 -ൽ എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനായി ഷാഫി ജനിച്ചു. യഥാർഥ പേര് എം.എച്ച്. റഷീദ് എന്നാണ്. ഭാര്യ: ഷാമില. മക്കൾ: അലീമ, സൽമ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനാണ്. പ്രശസ്ത സംവിധായകൻ സിദ്ദീഖ് ഷാഫിയുടെ അമ്മാവനാണ്.

അമ്മാവൻ സിദ്ദീഖും സഹോദരൻ റാഫിയുമാണ് ഷാഫിയുടെ ​ഗുരുസ്ഥാനീയർ. 18 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. ഇതിൽ ഏറെയും വമ്പൻ ഹിറ്റുകളായിരുന്നു. രാജസേനന്റെയും റാഫി-മെക്കാര്‍ട്ടിന്‍ സംവിധായകരുടേയും സഹായിയായി എത്തിയ ഷാഫി 2001-ൽ വണ്‍മാന്‍ഷോ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മാറിയത്. തുടർന്ന് ഹിറ്റ് സിനിമകളായ കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാന്‍, ടു കണ്‍ട്രീസ്, ഷെര്‍ലക്ക് ടോംസ് തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. 2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആയിരുന്നു ഒടുവിൽത്തെ ചിത്രം.

Follow Us
Related Stories
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
Oscars Awards 2026: 98-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു; തിരക്കഥയിൽ മുത്തമിട്ടു ‘സിന്നേഴ്സ്’
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു