Saif Ali Khan Attack: സെയ്ഫ് അലിഖാനെ കുത്തിയ ശേഷം വസ്ത്രം മാറി റെയിൽവേ സ്റ്റേഷനിലെത്തി; അക്രമിയുടെ പുതിയ ദൃശ്യങ്ങൾ പുറത്ത്

Saif Ali Khan Attack New CCTV Footage: അത്യാഹിത വിഭാഗത്തിൽ നിന്ന് സെയ്ഫ് അലി ഖാനെ മാറ്റി. നിലവിൽ ആശുപത്രിയിൽ തന്നെ വിശ്രമിക്കും. ആശ്വാസം തോന്നിയാൽ രണ്ടോ മൂന്നോ ദിവസത്തിന് ശേഷം ആശുപത്രി വിടാമെന്നും ലീലാവതി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.

Saif Ali Khan Attack: സെയ്ഫ് അലിഖാനെ കുത്തിയ ശേഷം വസ്ത്രം മാറി റെയിൽവേ സ്റ്റേഷനിലെത്തി; അക്രമിയുടെ പുതിയ ദൃശ്യങ്ങൾ പുറത്ത്

സെയ്ഫ് അലി ഖാൻ, അക്രമി

Published: 

18 Jan 2025 | 07:15 AM

മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച കേസിലെ അക്രമി വീണ്ടും സിസിടിവിയിൽ പതിഞ്ഞു. സംഭവത്തിന് ശേഷം മറ്റൊരു വസ്ത്രത്തിലാണ് ഇയാൾ ക്യാമറയിൽ പതിഞ്ഞിരിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെയാണ് ബാന്ദ്രയിലെ വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ നടനെ ആക്രമിച്ചത്. ആക്രമണത്തിൽ നടന് ആറ് തവണയാണ് കുത്തേറ്റത്.

ആക്രമണ ശേഷം സെയ്ഫ് അലി ഖാന്റെ വീട്ടിൽ നിന്ന് രക്ഷപെടുന്ന പ്രതിയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം മുംബൈ പോലീസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റൊരു ദൃശ്യം കൂടി പൊലീസിന് ലഭിച്ചിരിക്കുന്നത്. ബാന്ദ്ര റെയിൽവേ സ്റ്റേഷനിലൂടെ പോകുന്ന പ്രതിയുടെ ദൃശ്യമാണിത്. ഇതിൽ നീല ഷർട്ടാണ് ഇയാൾ ധരിച്ചിരിക്കുന്നത്.

ആക്രമണത്തിൽ ഗുരുതര പരിക്കിൽ നിന്ന് സെയ്ഫ് അലിഖാൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണ് എന്ന് മുംബൈയിലെ ലീലാവതി ആശുപത്രി അധികൃതർ പറയുന്നു. അഞ്ച് മണിക്കൂർ നീണ്ട ശാസ്ത്രക്രിയയ്‌ക്കൊടുവിലാണ് ശരീരത്തിൽ കുടുങ്ങിയിരുന്ന കത്തിയുടെ ഒരു കഷ്ണം നീക്കം ചെയ്തത്. നടന് ഇപ്പോൾ നടക്കാൻ സാധിക്കുന്നുണ്ടെന്നും കാര്യമായ വേദനയില്ലെന്നും അവർ അറിയിച്ചു. അത്യാഹിത വിഭാഗത്തിൽ നിന്ന് അദ്ദേഹത്തെ മാറ്റി. നിലവിൽ ആശുപത്രിയിൽ തന്നെ വിശ്രമിക്കും. ആശ്വാസം തോന്നിയാൽ രണ്ടോ മൂന്നോ ദിവസത്തിന് ശേഷം ആശുപത്രി വിടാമെന്നും ന്യൂറോസർജനായ ഡോ നിതിൻ ഡാങ്കെ പറഞ്ഞു.

ജനുവരി 16-ാം തീയതി പുലർച്ചെയാണ് മുംബൈയിലെ ബാന്ദ്രയിലെ സെയ്ഫ് അലിഖാന്റെ ഹൈറൈസ് അപ്പാർട്ട്‌മെന്‍റില്‍ അതിക്രമിച്ച് കയറിയ അക്രമി താരത്തെ മാരകമായി കുത്തി പരിക്കേൽപ്പിച്ചത്. നട്ടെല്ലിന്റെ ഭാഗത്തായി കുത്തിയ കത്തിയുടെ ഒരു ഭാഗം തറച്ച നിലയിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത് എന്നാണ് റിപ്പോർട്ട്. കഴുത്തിൽ ഉൾപ്പടെ ആറ് കുത്തേറ്റ നടനെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു. നടൻ അപകട നില തരണം ചെയ്തതായി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഓട്ടോറിക്ഷയിൽ ആണ് മകന്‍ ഇബ്രാഹിം ആശുപത്രിയില്‍ എത്തിച്ചത്.

12 നിലകൾ വരുന്ന അപ്പാർട്ട്മെന്‍റിലെ 11-ാം നിലയിലാണ് സെയ്ഫ് അലി ഖാൻ താമസിക്കുന്നത്. സംഭവം നടക്കുന്ന സമയത്ത് സെയ്ഫ് അലി ഖാൻ, ഭാര്യ കരീന കപൂർ, മക്കളായ നാല് വയസുകാരൻ ജെഹ്, എട്ട് വയസുകാരൻ തൈമൂർ, കൂടാതെ അഞ്ച് സഹായികൾ എന്നിവരും വീട്ടിൽ ഉണ്ടായിരുന്നു എന്നാണ് വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട്. നടന്റെ ഇളയമകന്‍ ജെയുടെ നാനിയായ എലിയാമ ഫിലിപ്പാണ് അക്രമിയെ ആദ്യം കണ്ടതെന്നാണ് പൊലീസിന് നൽകിയ മൊഴി. ഇവരോട് അക്രമി ഒരു കോടി രൂപ ആവശ്യപ്പെടുകയും ഇത് എതിർത്തതോടെ ഇവരെ ആക്രമിക്കുകയും ആയിരുന്നു. ഏലിയാമ എമര്‍ജന്‍സി അലാറം അമര്‍ത്തിയതോടെ, ബഹളം കേട്ട് വന്ന സെയ്ഫ് അലി ഖാനെയും അക്രമി ആക്രമിക്കാൻ മുതിർന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് നടന് പരിക്കേൽക്കുന്നത്.

Follow Us
Related Stories
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
Oscars Awards 2026: 98-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു; തിരക്കഥയിൽ മുത്തമിട്ടു ‘സിന്നേഴ്സ്’
Trisha And Vijay: ആർതിയെ ആശ്വസിപ്പിക്കുന്നു, തൃഷയെ പുകഴ്ത്തുന്നു; താരങ്ങളുടെ രണ്ടു പക്ഷം ചർച്ചയാകുന്നു
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ക്യാരറ്റും ബീറ്റ്‌റൂട്ടും വെന്ത് കിട്ടുന്നില്ലേ? ഇതൊരു നുള്ള് ചേർക്കൂ
ബസിന് മുൻപിൽ കാറിട്ട് തടസ്സം, യുവാക്കളെ നാട്ടുകാർ ഒടുവിൽ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു