Saif Ali Khan: മകന്‍ ജെഹിന്റെ മുറിയില്‍ കയറിയ മോഷ്ടാവ് 1 കോടി രൂപ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി സെയ്ഫിന്റെ ജീവനക്കാരി

Saif Ali Khan Attack Case Updates: മുറിക്കുള്ളില്‍ പ്രവേശിച്ച അക്രമി ഏലിയാമ ഫിലിപ്പിനോട് ഒരു കോടി രൂപ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അത് എതിര്‍ത്തതോടെ അക്രമി അവരെ ആക്രമിക്കുകയായിരുന്നു. ഏലിയാമയുടെ കൈയ്ക്ക് പരിക്കേറ്റു. ഇതോടെ അവര്‍ എമര്‍ജന്‍സി അലാറം അമര്‍ത്തുകയായിരുന്നു.

Saif Ali Khan: മകന്‍ ജെഹിന്റെ മുറിയില്‍ കയറിയ മോഷ്ടാവ് 1 കോടി രൂപ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി സെയ്ഫിന്റെ ജീവനക്കാരി

സെയ്ഫ് അലി ഖാന്‍, മോഷ്ടാവ്‌

Published: 

16 Jan 2025 | 07:20 PM

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് പരിക്കേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സെയ്ഫ് അലി ഖാനെ ആക്രമിക്കുന്നതിന് മുമ്പ് മോഷ്ടാവ് ഒരു കോടി രൂപ ആവശ്യപ്പെട്ടതായി ജീവനക്കാരി പോലീസിനോട് പറഞ്ഞു. കവര്‍ച്ചാ ശ്രമത്തിനിടെ സെയ്ഫിനും രണ്ട് ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

മോഷ്ടാവ് ആദ്യം കയറിയത് മകന്‍ ജെഹിന്റെ മുറിയിലേക്കാണ്. പുലര്‍ച്ചെ രണ്ട് മണിയോടെയാണിത്. എലിയാമ ഫിലിപ്പ് എന്ന ഹോം നഴ്‌സും സെയ്ഫിന്റെയും കരീനയുടെയും മകന്‍ ജെഹും മാത്രമാണ് ആ മുറിയില്‍ ഉണ്ടായിരുന്നത്. വടിയും മൂര്‍ച്ഛയുള്ള കത്തിയുമായാണ് ഇയാള്‍ നാലുവയസുകാരനായ ജെഹിന്റെ മുറിയിലേക്ക് കടന്നത്.

മുറിക്കുള്ളില്‍ പ്രവേശിച്ച അക്രമി ഏലിയാമ ഫിലിപ്പിനോട് ഒരു കോടി രൂപ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അത് എതിര്‍ത്തതോടെ അക്രമി അവരെ ആക്രമിക്കുകയായിരുന്നു. ഏലിയാമയുടെ കൈയ്ക്ക് പരിക്കേറ്റു. ഇതോടെ അവര്‍ എമര്‍ജന്‍സി അലാറം അമര്‍ത്തുകയായിരുന്നു.

ബഹളം കേട്ട് സെയ്ഫ് അലി ഖാനും കരീനയും മുറിയിലേക്ക് എത്തിയതോടെ അക്രമി ഇവര്‍ക്ക് നേരെ തിരിഞ്ഞു. ഇയാളെ എതിര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സെയ്ഫിന് ഗുരുതരമായി പരിക്കേറ്റത്. കഴുത്തിലും തോളിലും മുതുകിലുമെല്ലാം സെയ്ഫിന് കുത്തേറ്റിട്ടുണ്ട്. വീട്ടിലെ മറ്റൊരു ജീവനക്കാരിയായ ഗീതയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

അതേസമയം, സെയ്ഫിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ ആളെ പോലീസ് തിരിച്ചറിഞ്ഞു. സോണ്‍ 9 ഡിസിപി ദീക്ഷിത് ഗെദം ആണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്. മോഷ്ടിക്കാനാണ് ഇയാള്‍ വീടിനുള്ളില്‍ പ്രവേശിച്ചതെന്നും ഫയര്‍ എസ്‌കേപ്പ് വഴിയായിരുന്നു ഫ്‌ളാറ്റിലേക്ക് പ്രവേശിച്ചതെന്നും പോലീസ് വ്യക്തമാക്കി.

Also Read: Saif Ali Khan: സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷയില്‍; രക്ഷകനായത് മകന്‍ ഇബ്രാഹിം

സെയ്ഫിനെ കുത്തിയ ശേഷം പ്രധാന ഗോവണി വഴി ഇയാള്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പ്രതിക്കായി മുംബൈ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അക്രമിയെ കണ്ടെത്തുന്നതിനായി പത്ത് പ്രത്യേക സംഘത്തെയാണ് മുംബൈ പോലീസ് നിയോഗിച്ചത്.

അതേസമയം, ഗുരുതരമായി പരിക്കേറ്റ സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷയിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. താരത്തിന്റെ മൂത്ത മകനായ ഇബ്രാഹിം ആയിരുന്നു ഓട്ടോയില്‍ കൂടെയുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്ന നടനം ഉടന്‍ തന്നെ ഇബ്രാഹിം ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആറ് തവണയാണ് അക്രമി സെയ്ഫിനെ കുത്തിയത്. നട്ടെല്ലിന് സമീപവും കഴുത്തിലും ആഴത്തില്‍ കുത്തേറ്റിരുന്നു. ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെയ്ഫിനെ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കുകയായിരുന്നു. താരം അപകടനില തരണം ചെയ്തതായാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ