Saif Ali Khan: മകന്‍ ജെഹിന്റെ മുറിയില്‍ കയറിയ മോഷ്ടാവ് 1 കോടി രൂപ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി സെയ്ഫിന്റെ ജീവനക്കാരി

Saif Ali Khan Attack Case Updates: മുറിക്കുള്ളില്‍ പ്രവേശിച്ച അക്രമി ഏലിയാമ ഫിലിപ്പിനോട് ഒരു കോടി രൂപ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അത് എതിര്‍ത്തതോടെ അക്രമി അവരെ ആക്രമിക്കുകയായിരുന്നു. ഏലിയാമയുടെ കൈയ്ക്ക് പരിക്കേറ്റു. ഇതോടെ അവര്‍ എമര്‍ജന്‍സി അലാറം അമര്‍ത്തുകയായിരുന്നു.

Saif Ali Khan: മകന്‍ ജെഹിന്റെ മുറിയില്‍ കയറിയ മോഷ്ടാവ് 1 കോടി രൂപ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി സെയ്ഫിന്റെ ജീവനക്കാരി

സെയ്ഫ് അലി ഖാന്‍, മോഷ്ടാവ്‌

Published: 

16 Jan 2025 | 07:20 PM

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് പരിക്കേറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സെയ്ഫ് അലി ഖാനെ ആക്രമിക്കുന്നതിന് മുമ്പ് മോഷ്ടാവ് ഒരു കോടി രൂപ ആവശ്യപ്പെട്ടതായി ജീവനക്കാരി പോലീസിനോട് പറഞ്ഞു. കവര്‍ച്ചാ ശ്രമത്തിനിടെ സെയ്ഫിനും രണ്ട് ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

മോഷ്ടാവ് ആദ്യം കയറിയത് മകന്‍ ജെഹിന്റെ മുറിയിലേക്കാണ്. പുലര്‍ച്ചെ രണ്ട് മണിയോടെയാണിത്. എലിയാമ ഫിലിപ്പ് എന്ന ഹോം നഴ്‌സും സെയ്ഫിന്റെയും കരീനയുടെയും മകന്‍ ജെഹും മാത്രമാണ് ആ മുറിയില്‍ ഉണ്ടായിരുന്നത്. വടിയും മൂര്‍ച്ഛയുള്ള കത്തിയുമായാണ് ഇയാള്‍ നാലുവയസുകാരനായ ജെഹിന്റെ മുറിയിലേക്ക് കടന്നത്.

മുറിക്കുള്ളില്‍ പ്രവേശിച്ച അക്രമി ഏലിയാമ ഫിലിപ്പിനോട് ഒരു കോടി രൂപ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അത് എതിര്‍ത്തതോടെ അക്രമി അവരെ ആക്രമിക്കുകയായിരുന്നു. ഏലിയാമയുടെ കൈയ്ക്ക് പരിക്കേറ്റു. ഇതോടെ അവര്‍ എമര്‍ജന്‍സി അലാറം അമര്‍ത്തുകയായിരുന്നു.

ബഹളം കേട്ട് സെയ്ഫ് അലി ഖാനും കരീനയും മുറിയിലേക്ക് എത്തിയതോടെ അക്രമി ഇവര്‍ക്ക് നേരെ തിരിഞ്ഞു. ഇയാളെ എതിര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സെയ്ഫിന് ഗുരുതരമായി പരിക്കേറ്റത്. കഴുത്തിലും തോളിലും മുതുകിലുമെല്ലാം സെയ്ഫിന് കുത്തേറ്റിട്ടുണ്ട്. വീട്ടിലെ മറ്റൊരു ജീവനക്കാരിയായ ഗീതയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

അതേസമയം, സെയ്ഫിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ ആളെ പോലീസ് തിരിച്ചറിഞ്ഞു. സോണ്‍ 9 ഡിസിപി ദീക്ഷിത് ഗെദം ആണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്. മോഷ്ടിക്കാനാണ് ഇയാള്‍ വീടിനുള്ളില്‍ പ്രവേശിച്ചതെന്നും ഫയര്‍ എസ്‌കേപ്പ് വഴിയായിരുന്നു ഫ്‌ളാറ്റിലേക്ക് പ്രവേശിച്ചതെന്നും പോലീസ് വ്യക്തമാക്കി.

Also Read: Saif Ali Khan: സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷയില്‍; രക്ഷകനായത് മകന്‍ ഇബ്രാഹിം

സെയ്ഫിനെ കുത്തിയ ശേഷം പ്രധാന ഗോവണി വഴി ഇയാള്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പ്രതിക്കായി മുംബൈ പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അക്രമിയെ കണ്ടെത്തുന്നതിനായി പത്ത് പ്രത്യേക സംഘത്തെയാണ് മുംബൈ പോലീസ് നിയോഗിച്ചത്.

അതേസമയം, ഗുരുതരമായി പരിക്കേറ്റ സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷയിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. താരത്തിന്റെ മൂത്ത മകനായ ഇബ്രാഹിം ആയിരുന്നു ഓട്ടോയില്‍ കൂടെയുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്ന നടനം ഉടന്‍ തന്നെ ഇബ്രാഹിം ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ആറ് തവണയാണ് അക്രമി സെയ്ഫിനെ കുത്തിയത്. നട്ടെല്ലിന് സമീപവും കഴുത്തിലും ആഴത്തില്‍ കുത്തേറ്റിരുന്നു. ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെയ്ഫിനെ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കുകയായിരുന്നു. താരം അപകടനില തരണം ചെയ്തതായാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

Follow Us
Related Stories
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
Oscars Awards 2026: 98-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു; തിരക്കഥയിൽ മുത്തമിട്ടു ‘സിന്നേഴ്സ്’
Trisha And Vijay: ആർതിയെ ആശ്വസിപ്പിക്കുന്നു, തൃഷയെ പുകഴ്ത്തുന്നു; താരങ്ങളുടെ രണ്ടു പക്ഷം ചർച്ചയാകുന്നു
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ക്യാരറ്റും ബീറ്റ്‌റൂട്ടും വെന്ത് കിട്ടുന്നില്ലേ? ഇതൊരു നുള്ള് ചേർക്കൂ
ചെമ്പരത്തി പൂ കൊണ്ട് രസം തയ്യാറാക്കിയാലോ, റെസിപ്പി ഇതാ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു
ജിം സന്തോഷ് കൊലപാതകക്കേസ് പ്രതി അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി