Shaji N Karun: ഷാജി എൻ കരുണിൻ്റെ സംസ്കാരം ഇന്ന്‌; കലാഭവനിൽ പൊതുദർശനം

Shaji N Karun Funeral Today: വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ 'പിറവി'യിൽ വച്ചായിരുന്നു അന്ത്യം. കലാ - സാംസ്കാരിക രം​ഗത്തെ പ്രമുഖർ മരണത്തിൽ അനുശോചനം അറിയിച്ചു.

Shaji N Karun: ഷാജി എൻ കരുണിൻ്റെ സംസ്കാരം ഇന്ന്‌; കലാഭവനിൽ പൊതുദർശനം

ഷാജി എൻ കരുൺ

Updated On: 

29 Apr 2025 | 06:42 AM

അന്തരിച്ച പ്രശസ്ത സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുണിന്റെ സംസ്കാരം ഇന്ന്. വൈകീട്ട് നാല് മണിക്ക് ശാന്തി കവാടത്തിലാണ് സംസ്കാരം. ഭൗതിക ശരീരം രാവിലെ 10.30 മുതൽ 12.30 വരെ കലാഭവനിൽ പൊതുദർശനത്തിന് വെക്കും. 73ാം വയസിലാണ് അന്ത്യം. കലാ – സാംസ്കാരിക രം​ഗത്തെ പ്രമുഖർ ഷാജി എൻ കരുണിന്റെ മരണത്തിൽ അനുശോചനം അറിയിച്ചു.

വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ ‘പിറവി’യിൽ വച്ചായിരുന്നു അന്ത്യം. കാൻസർ രോ​ഗബാധിതനായിരുന്നു അദ്ദേഹം. ‘പിറവി’, ‘വാനപ്രസ്ഥം’, ‘കുട്ടിസ്രാങ്ക്’, ‘സ്വം’ തുടങ്ങിയ വിഖ്യാത ചിത്രങ്ങൾ ഒരുക്കിയ ഷാജി എൻ കരുൺ 40ഓളം സിനിമകളിൽ ഛായാഗ്രഹണം നിർവഹിച്ചിട്ടുമുണ്ട്. 1988ലാണ് അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രമായ ‘പിറവി’ റിലീസ് ചെയ്യുന്നത്. കാൻസ് ഫെസ്റ്റിവലിൽ ഉൾപ്പടെ എഴുപതോളം ചലച്ചിത്ര മേളകളിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. കൂടാതെ, 31 പുരസ്‌കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തു.

പിന്നാലെ അദ്ദേഹത്തിന്റെ ചിത്രമായ ‘സ്വം’ കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിര്‍ദേശം ചെയ്യപ്പെടുകയും, ‘വാനപ്രസ്ഥം’ കാനില്‍ ഔദ്യോഗികവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സര വിഭാ​ഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രമാണ് ‘സ്വം’. സംവിധായകന്‍ എന്ന നിലയില്‍ ഏഴ് വീതം ദേശീയ – സംസ്ഥാന പുരസ്‌കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

ALSO READ: ‘ആ ചെറുകഥ സിനിമയാക്കാൻ പ്ലാനുണ്ടായിരുന്നു, മോഹൻലാൽ ആയിരുന്നു നടൻ’; നടക്കാതെ പോയ സിനിമയെക്കുറിച്ച് ഷാജി എൻ കരുൺ

മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം ഒരു തവണയും സംസ്ഥാന പുരസ്‌കാരം മൂന്ന് തവണയും സ്വന്തമാക്കി. ജെ.സി ഡാനിയേൽ പുരസ്കാര ജേതാവ് കൂടിയാണ്. പത്മശ്രീ പുരസ്‌കാരവും ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സും ലഭിച്ചിട്ടുണ്ട്.

Follow Us
Related Stories
K Pop: ഓസ്കാറിൽ മുത്തമിട്ട് ​ഗോൾഡൻ, ബിടിഎസ്-ലൂടെ പടർന്ന് പിടിച്ച കെ പോപ്പ് തരം​ഗം
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍