Swasika about Karuppu : സീനുകൾ വെട്ടിമാറ്റി, എങ്കിലും സംവിധായകനെ കുറ്റം പറയില്ല, കറുപ്പ് സിനിമയിലെ അനുഭവങ്ങളെക്കുറിച്ച് നടി സ്വാസിക
Swasika Opens Up About Karuppu Movie : സിനിമയുടെ നീളം കൂടിയതു കാരണമാണ് തന്റെ മൂന്ന് നാല് സീനുകളും ഒരു ഗാനവും പൂർണ്ണമായും ഒഴിവാക്കേണ്ടി വന്നതെന്ന് സ്വാസിക പറഞ്ഞു. നമ്മളെല്ലാവരും വിചാരിച്ചതു പോലെ കറുപ്പ് വലിയ ഹിറ്റായി മാറി. ഒരു അഭിനേതാവ് എന്ന നിലയിൽ ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. സിനിമയുടെ ദൈർഘ്യക്കൂടുതൽ കാരണം എന്റെ മൂന്ന് നാല് സീനുകളും ഒരു പാട്ടും കട്ട് ചെയ്ത് കളയേണ്ടി വന്നു.

Swasika
ചെന്നൈ: പ്രശസ്ത സംവിധായകനും നടനുമായ ആർജെ ബാലാജി സംവിധാനം ചെയ്ത ഏറ്റവും പുതിയ തമിഴ് ചിത്രം കറുപ്പ് തിയേറ്ററുകളിൽ വലിയ വിജയമായി മുന്നേറുകയാണ്. എന്നാൽ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ മലയാളി താരം സ്വാസികയുടെ പല പ്രധാന സീനുകളും സിനിമയിൽ നിന്ന് നീക്കം ചെയ്തത് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. തീയേറ്ററിൽ നടിയുടെ സ്ക്രീൻ ടൈം വളരെ കുറഞ്ഞുപോയതിൽ ആരാധകർ നിരാശ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, സിനിമയിൽ നിന്ന് തന്റെ രംഗങ്ങൾ വെട്ടിമാറ്റിയതിനെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സ്വാസിക.
എസ് എസ് മ്യൂസിക്കിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. സിനിമയുടെ നീളം കൂടിയതു കാരണമാണ് തന്റെ മൂന്ന് നാല് സീനുകളും ഒരു ഗാനവും പൂർണ്ണമായും ഒഴിവാക്കേണ്ടി വന്നതെന്ന് സ്വാസിക പറഞ്ഞു. നമ്മളെല്ലാവരും വിചാരിച്ചതു പോലെ കറുപ്പ് വലിയ ഹിറ്റായി മാറി. ഒരു അഭിനേതാവ് എന്ന നിലയിൽ ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. സിനിമയുടെ ദൈർഘ്യക്കൂടുതൽ കാരണം എന്റെ മൂന്ന് നാല് സീനുകളും ഒരു പാട്ടും കട്ട് ചെയ്ത് കളയേണ്ടി വന്നു. സിനിമയിൽ എന്റേത് ഒരു ചെറിയ കഥാപാത്രമായിരുന്നു. കട്ട് ചെയ്ത കാര്യങ്ങൾ കൂടി വന്നപ്പോൾ അത് അതിലും ചെറിയ വേഷമായി മാറി. നമ്മൾ ഷൂട്ട് ചെയ്ത പല സീനുകളും ഒടുവിൽ സിനിമയിൽ ഉണ്ടായില്ല.
ALSO READ: സ്ത്രീ എന്ന നിലയിൽ അപമാനം നേരിട്ടു; ടിനി ടോമിനെതിരെ അൻസിബ പോലീസിൽ പരാതി നൽകി
ചില സമയങ്ങളിൽ സിനിമയിൽ അങ്ങനെ സംഭവിക്കാറുണ്ട്, അതിൽ നമുക്കൊന്നും ചെയ്യാനാകില്ല. എന്റെ ചില സീനുകളെങ്കിലും സിനിമയിലുണ്ട്, എന്നാൽ അഭിനയിച്ചിട്ട് ഒരൊറ്റ സീൻ പോലും ഇല്ലാത്തവരും ഉണ്ട്. അതുകൊണ്ട് ഇതിൽ ആരെയും കുറ്റം പറയാൻ കഴിയില്ല. സിനിമയുടെ ദൈർഘ്യം, അതിന്റെ ഫ്ലോ എന്നിവയെല്ലാം നോക്കേണ്ടത് അനിവാര്യമാണ്.
ലിറിക്കൽ വീഡിയോ വഴി ലഭിച്ച വലിയ മാറ്റം
പാട്ട് സിനിമയിൽ നിന്നും പൂർണ്ണമായും ഒഴിവാക്കിയ കാര്യം സംവിധായകൻ ആർജെ ബാലാജി തന്നെ മുൻകൂട്ടി അറിയിച്ചിരുന്നതായി സ്വാസിക പറഞ്ഞു. എന്നാൽ, ആ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ യൂട്യൂബിൽ റിലീസ് ചെയ്തതോടെ വലിയ രീതിയിൽ വൈറലാവുകയും പ്രേക്ഷകർ സ്വാസികയുടെ പ്രകടനത്തെയും ലുക്കിനെയും ശ്രദ്ധിക്കുകയും ചെയ്തു.
ഇത്തരമൊരു വേറിട്ട ഗെറ്റപ്പ് തനിക്ക് ഇണങ്ങുമെന്ന് സിനിമാലോകത്തിന് മനസ്സിലാക്കാൻ ആ വീഡിയോ കാരണമായെന്നും, ഇതിന് പിന്നാലെ തമിഴിൽ നിന്നും മലയാളത്തിൽ നിന്നും മികച്ച ഒട്ടനവധി ഓഫറുകൾ ഇപ്പോൾ വരുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. “ഞാൻ എന്തിനാണോ ഈ സിനിമ കമ്മിറ്റ് ചെയ്തത്, ആ ലക്ഷ്യം പൂർത്തിയായി. സിനിമയ്ക്ക് നല്ലത് എന്താണോ അത് ചെയ്യുക എന്നത് സംവിധായകന്റെ ഉത്തരവാദിത്വമാണ്,” സ്വാസിക വ്യക്തമാക്കി. ഇനി മുതൽ കൂടുതൽ സെലക്ടീവ് ആയി സിനിമകൾ ചെയ്യാനാണ് തീരുമാനമെന്നും താരം അറിയിച്ചു.
ശ്രദ്ധേയമായി കറുപ്പ് സിനിമയും സ്വാസികയുടെ കരിയറും
മലയാളത്തിൽ ‘വാസന്തി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ താരമാണ് സ്വാസിക. ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരം തമിഴിലും മികച്ച വേഷങ്ങളിലൂടെ ശ്രദ്ധേയയാകുകയാണ്. ആർജെ ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്’ എന്ന ചിത്രം റിയലിസ്റ്റിക് പശ്ചാത്തലത്തിൽ ഒരുങ്ങിയ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. റിലീസിന് പിന്നാലെ മികച്ച ബോക്സ് ഓഫീസ് കളക്ഷനും നിരൂപക പ്രശംസയും നേടാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. തന്റെ സീനുകൾ വെട്ടിമാറ്റിയെങ്കിലും സിനിമയുടെ വിജയത്തിൽ പൂർണ്ണ പിന്തുണയുമായി നിൽക്കുന്ന സ്വാസികയുടെ നിലപാടിനെ സിനിമാ ലോകവും ഏറെ പ്രശംസിക്കുന്നു.
English summary
Actress Swasika shared that despite several of her scenes and a song being cut from RJ Balaji’s hit Tamil movie Karuppu due to duration constraints, she holds no grievances against the filmmaker. She expressed gratitude for the project, noting that the viral lyrical video of the deleted song successfully showcased her versatile look and brought her new career opportunities.