Minor Girl Murder: ഒരാളുമായി ഫോണില്‍ സംസാരിച്ചു; സഹോദരിയെ കൊന്ന് കുഴിച്ചുമൂടി യുവാക്കള്‍

13 Year old Girl Murdered by her Brothers: ജൂണ്‍ 17നാണ് ബന്‍സിദിലെ ഒരു ക്ഷേത്രത്തിന് സമീപത്ത് നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ സഹോദരങ്ങള്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന് തെളിഞ്ഞത്.

Minor Girl Murder: ഒരാളുമായി ഫോണില്‍ സംസാരിച്ചു; സഹോദരിയെ കൊന്ന് കുഴിച്ചുമൂടി യുവാക്കള്‍
Updated On: 

07 Jul 2024 | 09:16 AM

ലഖ്‌നൗ: മറ്റൊരു യുവാവുമായി ഫോണില്‍ സംസാരിച്ചതിന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൊന്ന് കുഴിച്ചുമൂടി സഹോദരങ്ങള്‍. പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷമാണ് മൃതദേഹം കുഴിച്ചുമൂടിയത്. ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയിലെ ബന്‍സിദിലാണ് സംഭവം നടന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ രണ്ട് സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിയുന്ന മറ്റൊരു സഹോദരനായി അന്വേഷണം നടക്കുകയാണ്.

Also Read: Jammu Kashmir Encounter: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; എട്ട് ഭീകരരെ വധിച്ചു, രണ്ട് സൈനികർക്ക് വീരമൃത്യു

ജൂണ്‍ 17നാണ് ബന്‍സിദിലെ ഒരു ക്ഷേത്രത്തിന് സമീപത്ത് നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ സഹോദരങ്ങള്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന് തെളിഞ്ഞത്.

കൊലയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കിയിരുന്നു. ഈ പെണ്‍കുട്ടി സഹോദരന്മാരുടെ എതിര്‍പ്പ് അവഗണിച്ച് ഒരാളുമായി ഫോണില്‍ സംസാരിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നും പോലീസ് സൂപ്രണ്ട് ദേവരഞ്ജന്‍ വര്‍മ പറഞ്ഞു. ഇതാണ് കൊലപാതകത്തിന് കാരണമായത്. പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത് തിരിച്ചറിയാതിരിക്കാനാണെന്നും ബാറ്ററിയില്‍ നിന്നുള്ള ആസിഡാണ് ഉപയോഗിച്ചതെന്നും പ്രതികള്‍ പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: Building Collapses : ഗുജറാത്തിൽ ആറ് നിലക്കെട്ടിടം തകർന്നുവീണ് 15 പേർക്ക് പരിക്ക്; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു എന്ന് സംശയം

മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ അടിച്ചുകൊന്നു

ഉത്തര്‍പ്രദേശിലെ ഷംലിയില്‍ മോഷണക്കുറ്റം ആരോപിച്ച് മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. ഗംഗ ആര്യനഗറിലെ ജലാലാബാദ് പ്രദേശത്ത് ജോലിക്ക് എത്തിയ ഫിറോസ് ഖുറേശി എന്ന യുവാവിനെയാണ് ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഫിറോസിനെ അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.

Also Read: Kerala Couple Suicide : ക്യാൻസർ പിടിമുറുക്കിയതോടെ സാമ്പത്തികബാധ്യത; നാഗ്പൂരിൽ മലയാളി ദമ്പതികൾ ജീവനൊടുക്കി

ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന ജോലിയായിരുന്നു ഇയാള്‍ക്ക്. ക്രിമിനല്‍ കേസുകളൊന്നും തന്നെ ഫിറോസിന്റെ പേരിലില്ല. കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു. എന്തിനാണ് അവനെ കൊലപ്പെടുത്തിയതെന്ന് ഞങ്ങള്‍ക്ക് മനസിലാകുന്നില്ലെന്ന് ഫിറോസിന്റെ സഹോദരന്‍ പറഞ്ഞു.

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ