AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru thief Arrest: മൂന്ന് ഭാര്യമാരും 9 മക്കളുമുണ്ട്, അവരെ പോറ്റാനാണ് സർ കള്ളനായത്… വെളിപ്പെടുത്തലുമായി മോഷ്ടാവ്

Bengaluru thief arrested to take care three wives : ഈ മൂന്ന് കുടുംബങ്ങളെയും, ഒമ്പത് മക്കളെയും പോറ്റുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബാബജാനായിരുന്നു. ഈ വലിയ കുടുംബത്തിന്റെ ദൈനംദിന ചിലവുകളും ആവശ്യങ്ങളും നിറവേറ്റാൻ ഇയാൾക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നിരുന്നു.

Bengaluru thief Arrest: മൂന്ന് ഭാര്യമാരും 9 മക്കളുമുണ്ട്, അവരെ പോറ്റാനാണ് സർ കള്ളനായത്… വെളിപ്പെടുത്തലുമായി മോഷ്ടാവ്
Bengaluru thief Arrest
aswathy-balachandran
Aswathy Balachandran | Published: 30 May 2025 14:52 PM

ബെംഗളൂരു: മൂന്ന് ഭാര്യമാരെയും ഒമ്പത് മക്കളെയും പോറ്റാനുള്ള കഷ്ടപ്പാടുകൾക്കൊടുവിൽ മോഷ്ടാവായ ഒരു 36-കാരൻ ബെംഗളൂരുവിൽ പിടിയിലായി. ബാബജാൻ എന്ന് പേരുള്ള ഇയാളുടെ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പോലീസ് ഇയാളിൽ നിന്ന് 188 ഗ്രാം സ്വർണാഭരണങ്ങളും 550 ഗ്രാം വെള്ളിയാഭരണങ്ങളും 1,500 രൂപയും കണ്ടെടുത്തിട്ടുണ്ട്.

 

മോഷ്ടാവായ കുടുംബനാഥൻ

 

ബാബജാൻ മോഷണക്കുറ്റത്തിനാണ് പോലീസ് പിടിയിലായത്. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റി പോലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളുടെ അറസ്റ്റോടെ എട്ട് മോഷണക്കേസുകളാണ് പോലീസ് തെളിയിച്ചത്. പ്രാഥമിക അന്വേഷണത്തിൽ, കുടുംബം പുലർത്താനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഇയാളെ മോഷണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

Also read – ‘ഭീകരതയ്ക്ക് ഇരകളായവരോട് സഹതാപം പ്രകടിപ്പിക്കാമായിരുന്നു’; കൊളംബിയയുടെ നിലപാടിൽ നിരാശ പ്രകടിപ്പിച്ച് ശശി തരൂർ

മൂന്നിടങ്ങളിൽ മൂന്ന് കുടുംബങ്ങൾ

 

ബാബജാന്റെ ഭാര്യമാർ മൂന്നിടങ്ങളിലായാണ് താമസിക്കുന്നത്. ബെംഗളൂരുവിൻ്റെ പ്രാന്തപ്രദേശങ്ങളായ അനേക്കലിന് സമീപം ഷിക്കരിപാളയ, ചിക്കബെല്ലാപ്പൂർ, ശ്രീരംഗപട്ടണം എന്നിവിടങ്ങളിലായാണ് ഇവർ കഴിയുന്നത്. ഈ മൂന്ന് കുടുംബങ്ങളെയും, ഒമ്പത് മക്കളെയും പോറ്റുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം ബാബജാനായിരുന്നു. ഈ വലിയ കുടുംബത്തിന്റെ ദൈനംദിന ചിലവുകളും ആവശ്യങ്ങളും നിറവേറ്റാൻ ഇയാൾക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നിരുന്നു.

 

കദന കഥ വൈറലാകുന്നു

 

സാമ്പത്തിക പ്രതിസന്ധികൾ കാരണം ഒരു ‘ഉത്തമ കുടുംബസ്ഥനാകാൻ’ വേണ്ടി കള്ളനായ ബാബജാന്റെ ഈ കഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വാർത്താ ഇടങ്ങളിലും വൈറലാണ്. നിയമം കയ്യിലെടുക്കുന്നതിന് എന്ത് കാരണം പറഞ്ഞാലും അത് കുറ്റകരമാണെന്നും പോലീസ് ഓർമ്മിപ്പിക്കുന്നു.