AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

LPG Crisis: എല്‍പിജി പ്രതിസന്ധിയില്ല; വ്യവസായങ്ങള്‍ക്കുള്ള ക്വോട്ട 70% ഉയര്‍ത്തി

Industrial LPG Quota Raised to 70 Percent in India: ഒഎംസി രജിസ്‌ട്രേഷന്‍, പിഎന്‍ജി ഉപയോഗത്തിനുള്ള അപേക്ഷ തുടങ്ങിയവ പുതിയ ക്വോട്ടയ്ക്ക് ആവശ്യമാണ്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ നിബന്ധന ഒഴിവാക്കും. വ്യവസായങ്ങള്‍ക്ക് ആവശ്യമായ എല്‍പിജി ലഭ്യത വര്‍ധിപ്പിച്ച് ഉത്പാദന മേഖലയെ ശക്തിപ്പെടുത്തുകയാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം.

LPG Crisis: എല്‍പിജി പ്രതിസന്ധിയില്ല; വ്യവസായങ്ങള്‍ക്കുള്ള ക്വോട്ട 70% ഉയര്‍ത്തി
എല്‍പിജി സിലിണ്ടറുകള്‍ Image Credit source: PTI
Shiji M K
Shiji M K | Published: 27 Mar 2026 | 12:26 PM

വ്യവസായങ്ങള്‍ക്ക് അനുവദിച്ചിരുന്ന വാണിജ്യ എല്‍പിജി ക്വോട്ടയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന് കേന്ദ്ര സര്‍ക്കാര്‍. യുദ്ധത്തിന് മുമ്പ് 40 ശതമാനമായിരുന്നു ഓരോ സംസ്ഥാനങ്ങള്‍ക്കും അനുവദിച്ചിരുന്നത്. പിന്നീട് പിഎന്‍ജിയ്ക്ക് (പൈപ്പ് ലൈന്‍ ഗ്യാസ്) പ്രാധാന്യം നല്‍കിയ സംസ്ഥാനങ്ങള്‍ക്ക് 10 ശതമാനം അധിക ക്വോട്ട കൂടി നല്‍കി. അതിനെല്ലാം പുറമെ ഇപ്പോഴിതാ 20 ശതമാനം കൂടി അധികമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

20 ശതമാനം കൂടി ക്വോട്ട ഉയര്‍ത്തുന്നതോടെ വാണിജ്യ-വ്യവസായ എല്‍പിജി വിഹിതം 70 ശതമാനമായി ഉയരും. ഈ അധിക ക്വോട്ട സ്റ്റീല്‍, ഓട്ടോമൊബൈല്‍, ടെക്‌സ്‌റ്റൈല്‍, ഡൈ, കെമിക്കല്‍സ്, പ്ലാസ്റ്റിക് തുടങ്ങിയ വ്യവസായങ്ങള്‍ക്ക് അനുവദിക്കാനാണ് നിര്‍ദേശം. പ്രകൃതിവാതകത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത പ്രോസസ് ഹീറ്റിങ് ആവശ്യങ്ങളുള്ള വ്യവസായങ്ങള്‍ മുന്‍ഗണന നല്‍കും.

ഒഎംസി രജിസ്‌ട്രേഷന്‍, പിഎന്‍ജി ഉപയോഗത്തിനുള്ള അപേക്ഷ തുടങ്ങിയവ പുതിയ ക്വോട്ടയ്ക്ക് ആവശ്യമാണ്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ നിബന്ധന ഒഴിവാക്കും. വ്യവസായങ്ങള്‍ക്ക് ആവശ്യമായ എല്‍പിജി ലഭ്യത വര്‍ധിപ്പിച്ച് ഉത്പാദന മേഖലയെ ശക്തിപ്പെടുത്തുകയാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം.

Also Read: LPG Crisis: എല്‍പിജിയേക്കാള്‍ ലാഭം പിഎന്‍ജിയോ? എന്തുകൊണ്ട് മികച്ചതാകുന്നു?

നാച്ചുറല്‍ ഗ്യാസ് ആന്‍ഡ് പെട്രോളിയം ഡിസ്ട്രിബ്യൂഷന്‍ ഓര്‍ഡര്‍ എല്ലാ വകുപ്പുകളെയും സ്ഥാപനങ്ങളെയും അറിയിക്കണമെന്നും 10 ശതമാനം ക്വോട്ട ലഭിച്ചിട്ടില്ലെങ്കില്‍ അത് ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

Follow Us