AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Exit Poll Scam : തിരഞ്ഞെടുപ്പിൻ്റെ മറവിൽ ഓഹരി കുംഭകോണം; മോദിക്കെതിരേ ആഞ്ഞടിച്ച് രാഹുൽ

Fraud in stock market at lok sabha election 2024 Rahul against Modi : തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിപണിയെ സ്വധീനിക്കാനായി വ്യാജ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നെന്നും യഥാർത്ഥ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ വിപണി വൻ തകർന്നെന്നും രാഹുൽ അടിവരയിടുന്നു.

Exit Poll Scam : തിരഞ്ഞെടുപ്പിൻ്റെ മറവിൽ ഓഹരി കുംഭകോണം; മോദിക്കെതിരേ ആഞ്ഞടിച്ച് രാഹുൽ
Fraud in stock market at lok sabha election 2024 Rahul against Modi
Aswathy Balachandran
Aswathy Balachandran | Published: 06 Jun 2024 | 07:47 PM

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഓഹരി തട്ടിപ്പുമായി ബന്ധപ്പെട്ട് ​ഗുരുതര ആരോപണവുമായി രാഹുൽ ​ഗാന്ധി രം​ഗത്ത്. ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമെന്നാണ് രാഹുൽ അതിനെ വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഓഹരി വിപണിയിൽ സംഭവിച്ച തകർച്ചയിലാണ് അട്ടിമറി നടന്നിട്ടുള്ളതെന്നാണ് രാഹുലിൻ്റെ വാദം.

എ ഐ സി സി ആസ്ഥാനത്തു നടത്തിയ വാർത്താ സമ്മേളനത്തിലാണ് മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനകാര്യ മന്ത്രി നിർമല സീതാരാമൻ എന്നിവർക്കെതിരേ രാഹുൽ ആഞ്ഞടിച്ചത്.

പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യ മന്ത്രി തുടങ്ങിയവർക്കു പുറമേ വ്യാജ എക്സിറ്റ് പോൾ നടത്തിയവര്‍ വരെ കുറ്റക്കാരാണെന്നും ഇവർക്കെതിരേ അന്വേഷണം നടത്തണം എന്നും രാഹുൽ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്നാണ് രാഹുലിൻ്റെ ആവശ്യം.

ALSO READ- മോദിയുടെ സത്യപ്രതിജ്ഞ കാണാൻ എത്തുന്നു ബംഗ്ലാദേശ് പ്രധാനമന്ത്രിയും ശ്രീലങ്കൻ പ്രസിഡൻ്റു

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിപണിയെ സ്വധീനിക്കാനായി വ്യാജ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നെന്നും യഥാർത്ഥ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ വിപണി വൻ തകർന്നെന്നും രാഹുൽ അടിവരയിടുന്നു. ഇതിനെല്ലാം പിന്നിൽ ​ഗൂഢാലോചനയുണ്ട്, തെരഞ്ഞെടുപ്പ് സമയത്ത് ജൂൺ നാലിനു വിപണിയിൽ വൻ കുതിപ്പുണ്ടാകുമെന്നു പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർ അദാനിയുടെ ഉടമസ്ഥതയിലുള്ള ചാനലിൽ പറഞ്ഞിരുന്നു. ഷെയറുകൾ വാങ്ങി വയ്ക്കാനും അമിത് ഷാ പറഞ്ഞു എന്നാമ് റിപ്പോർട്ട്.

തുടർന്ന് എക്സിറ്റ് പോൾ ഫലം വരികയും ഒാഹരി വിപണി കുതിയ്ക്കുകയും ചെയ്തു. ഫലം വന്നപ്പോൾ ഓഹരി തകർന്നു. നഷ്ടം സാധാരണക്കാരായ ചെറുകിട നിക്ഷേപകർക്കായിരുന്നു. 30 ലക്ഷം കോടിയുടെ നഷ്ടമാണ് അവർക്ക് സംഭവിച്ചതെന്നും രാഹുൽ ആരോപണത്തിൽ വ്യക്തമാക്കുന്നു.
400 സീറ്റ് കിട്ടില്ല എന്ന് അറിഞ്ഞ് കൊണ്ടാണ് മോദിയും ഷായുമെല്ലാം ഈ തട്ടിപ്പിന് കൂട്ട് നിന്നത് എന്നും രാഹുൽ ആരോപിക്കുന്നു.

Follow Us