രാഹുൽ ഗാന്ധിയുടെ വിദ്യാർഥി റാലികളിലെ പ്രസ്താവനകൾ പരിശോധിച്ച് ജെൻ സി സംഘം
തൊഴിലില്ലായ്മ, സർക്കാർ ജോലികൾ, വിദ്യാഭ്യാസം തുടങ്ങിയ നിർണായക വിഷയങ്ങളിൽ രാഹുൽ ഗാന്ധി നടത്തിയ ചില പരാമർശങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ചില പ്രസ്താവനകളിൽ പ്രശ്നങ്ങളുണ്ടെന്ന് വെബ്‌സൈറ്റ് സ്വന്തം ഫാക്ട് ചെക്കിലൂടെ ചൂണ്ടിക്കാട്ടുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ വാദങ്ങളെ പരിശോധിക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങുന്ന ഈ പുതിയ സംരംഭം ശ്രദ്ധേയമായ രാഷ്ട്രീയ ചർച്ചയായിരിക്കുകയാണ്.
രാജ്യത്തെ രാഷ്ട്രീയം ദിനംപ്രതി കൂടുതൽ കൗതുകകരമായിക്കൊണ്ടിരിക്കുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിനിടെ പുതിയൊരു ഫാക്ട് ചെക്കിങ് വെബ്‌സൈറ്റും ശ്രദ്ധ നേടുന്നു. ജെൻ സി യുവാക്കളുടെ സംഘമാണ് ഈ വെബ്‌സൈറ്റിന് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ ഏതാനും മാസങ്ങളായി വിവിധ പരിപാടികളിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനകളും സാമൂഹിക മാധ്യമ പോസ്റ്റുകളും വെബ്‌സൈറ്റ് പരിശോധിക്കുന്നുണ്ട്.
തൊഴിലില്ലായ്മ, സർക്കാർ ജോലികൾ, വിദ്യാഭ്യാസം തുടങ്ങിയ നിർണായക വിഷയങ്ങളിൽ രാഹുൽ ഗാന്ധി നടത്തിയ ചില പരാമർശങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ചില പ്രസ്താവനകളിൽ പ്രശ്നങ്ങളുണ്ടെന്ന് വെബ്‌സൈറ്റ് സ്വന്തം ഫാക്ട് ചെക്കിലൂടെ ചൂണ്ടിക്കാട്ടുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ വാദങ്ങളെ പരിശോധിക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങുന്ന ഈ പുതിയ സംരംഭം ശ്രദ്ധേയമായ രാഷ്ട്രീയ ചർച്ചയായിരിക്കുകയാണ്. കോട്ട, ഡെറാഡൂണ്‍, പ്രയാഗ്രാജ്, പൂനെ തുടങ്ങിയ നഗരങ്ങളില്‍ രാഹുല്‍ ഗാന്ധി നടത്തി ഉന്നയിച്ച പ്രസ്താവനകളാണ് വെബ്സൈറ്റ് പരിശോധിക്കുന്നത്.
ഈ പരിശോധനയ്ക്കായി ഔദ്യോഗിക രേഖകള്‍ ഉള്‍പ്പെടെ 134 സ്രോതസുകള്‍ ഉപയോഗിച്ചതായും വെബ്സൈറ്റ് വ്യക്തമാക്കുന്നു. പരിശോധിച്ച വിവരങ്ങളില് ഭൂരിഭാഗവും വസ്തുതാവിരുദ്ധമാണെന്നാണ് പറയപ്പെടുന്നത്. ഇവയില് ചിലത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് പ്രവർത്തകർ പറയുന്നു.
വിദ്യാഭ്യാസം, തൊഴിലില്ലായ്മ, സര്‍ക്കാര്‍ ജോലികള്‍, കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളാണ് പരിശോധനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ അവകാശവാദത്തിനും അനുബന്ധമായി ലഭ്യമായ രേഖകളും കണക്കുകളും ചൂണ്ടിക്കാട്ടിയാണ് വെബ്സൈറ്റിലൂടെ പ്രവർത്തകർ വിശദീകരണം നല്കുന്നത്.