Indian Railways: ട്രെയിനിലെ ഭക്ഷണം തീരെ പോരാ;പരാതികൾ കുമിഞ്ഞു കൂടുന്നു; രണ്ടുവർഷത്തിനിടയിൽ 500 ശതമാനം വർധന

വന്ദേഭാരത്, രാജധാനി, ശതാബ്ദി, തുരന്തോ എന്നീ ട്രെയിനുകളിലും മറ്റ് എക്സ്‌പ്രസ് ട്രെയിനികളിലുമാണ് പരാതികളേറെയും.

Indian Railways: ട്രെയിനിലെ ഭക്ഷണം തീരെ പോരാ;പരാതികൾ കുമിഞ്ഞു കൂടുന്നു;  രണ്ടുവർഷത്തിനിടയിൽ 500 ശതമാനം വർധന

indian railway food

Published: 

20 Aug 2024 | 05:47 PM

ട്രെയിനിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ​ഗുണനിലവാരം സംബന്ധിച്ച് പരാതികളേറുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ 500 ശതമാനം വർധനയാണ് ഇത്തരം പരാതികളിന്മേലുണ്ടായത്. 2022-മാർച്ചിൽ ട്രെയിനിലെ ​ഗുണനിലവാരം സംബന്ധിച്ച് 1192 പരാതികളാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷ(ഐ.ആർ.സി.ടി.സി.)ന് ലഭിച്ചത്. എന്നാൽ 2023 ഏപ്രിലിനും 2024 ഫെബ്രുവരിക്കുമിടയിൽ ലഭിച്ച പരാതികളുടെ എണ്ണം 6948 ആയി വർധിച്ചു. വിവരാവകാശ നിയമപ്രകാരം (ആര്‍ട്ടിഐ) നൽകിയ വിശദീകരണത്തിലാണ് ഐ.ആർ.സി.ടി.സി ഇക്കാര്യം വ്യക്തമാക്കിയത്.

വന്ദേഭാരത്, രാജധാനി, ശതാബ്ദി, തുരന്തോ എന്നീ ട്രെയിനുകളിലും മറ്റ് എക്സ്‌പ്രസ് ട്രെയിനികളിലുമാണ് പരാതികളേറെയും. ഇത്തരത്തിൽ ട്രെയിനിൽ ഭക്ഷണം വിതരണം ചെയ്യാൻ കരാർ ഏറ്റെടുത്തിരിക്കുന്നവരിൽ 68 കമ്പനികൾക്ക് ഇതുമായി ബന്ധപ്പെട്ട് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, മൂന്ന് കമ്പനികളുടെ കരാർമാത്രമാണ് റദ്ദാക്കിയത്.

1518 കാറ്ററിങ് കോൺട്രാക്ടുകളാണുളാണ് ഇന്ത്യൻ റെയിൽവേക്ക് നിലവിലുള്ളത്. പാചകംചെയ്യാൻ ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണയുടെ ഗുണനിലവാരം പരിശോധിക്കാൻ ഐ.ആർ.സി.ടി.സി.ക്ക്‌ സംവിധാനങ്ങളില്ലെന്നും പാൻട്രികാറുള്ള തീവണ്ടികളുടെ എണ്ണം ഇപ്പോൾ കുറഞ്ഞുവരുകയാണെന്നും വിവിധ പാസഞ്ചർ അസോസിയേഷൻ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം വിതരണം ചെയ്യുന്ന കരാർ കമ്പിനികൾ ഭക്ഷണം റെയിൽവേ സ്റ്റേഷനുകൾക്ക് പുറത്തുവെച്ചാണ് പാക്ക്‌ചെയ്ത് വിതരണം നടത്തുന്നത്. ഇത്തരത്തിലുള്ള കരാർ കമ്പനിക്ക്‌ റെയിൽവേസ്റ്റേഷനുകളിൽ ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യമില്ല. അതുകൊണ്ട് തന്നെ പാചകംചെയ്ത ഭക്ഷണം ഏറെ മണിക്കൂറുകൾക്കുശേഷമാണ് യാത്രക്കാർക്ക് ലഭിക്കുന്നത്. ഇതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ ​ഗുണനിലവാരം കുറയുകയും പരാതി ഉയരുകയും ചെയ്യുന്നു. ഗുണനിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്ന കമ്പിനിയുടെ കരാർ റദ്ദാക്കാമെങ്കിലും ഐ.ആർ.സി.ടി.സി. കർക്കശ നടപടിയെടുക്കാറില്ലെന്ന് റെയിൽവേയുമായി ബന്ധപ്പെട്ടുപ്രവർത്തിക്കുന്ന വിവരാവകാശ പ്രവർത്തകരും പറയുന്നു.

അതേസമയം ട്രെയിനുകളിൽ മോശം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.മോദിസർക്കാർ റെയിൽവേയെ തകർത്തെന്നും ട്രെയിനുകളിൽ ​ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും കോൺഗ്രസ്. മോദിസർക്കാർ ജനങ്ങളെ ചൂഷണംചെയ്യുന്നത് തുടരുമ്പോഴും സൗകര്യങ്ങൾ ഒന്നും നൽകുന്നില്ല. നരേന്ദ്രമോദി ജനങ്ങളെയല്ല, സമ്പന്നരായ സുഹൃത്തുക്കളെ മാത്രമാണ് ശ്രദ്ധിക്കുന്നതെന്ന് രാജ്യത്തിനറിയാം’ -കോൺഗ്രസ് എക്സിൽ കുറിച്ചു. എന്നാൽ ആരോപണത്തിനു പിന്നാലെ നിഷേധിച്ച് ഐ.ആർ.സി.ടി.സി രം​​ഗത്ത് എത്തി.

Related Stories
supreme court on menstrual health: ആർത്തവകാല ആരോഗ്യം മൗലികാവകാശം; സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സാനിറ്ററി പാടുകൾ നൽകണമെന്ന് സുപ്രീംകോടതി
Chennai – Bengaluru expressway: ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ മൂന്നാം ഘട്ട പാക്കേജുകൾ ജൂലൈയോടെ പൂർത്തിയാകുമോ?
Tirupati Laddu: തിരുപ്പതിയിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിട്ടില്ല; ഉപയോഗിച്ചത് കൃത്രിമ നെയ്യ് എന്ന് സിബിഐ
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ