Indian Railways: ട്രെയിനിലെ ഭക്ഷണം തീരെ പോരാ;പരാതികൾ കുമിഞ്ഞു കൂടുന്നു; രണ്ടുവർഷത്തിനിടയിൽ 500 ശതമാനം വർധന

വന്ദേഭാരത്, രാജധാനി, ശതാബ്ദി, തുരന്തോ എന്നീ ട്രെയിനുകളിലും മറ്റ് എക്സ്‌പ്രസ് ട്രെയിനികളിലുമാണ് പരാതികളേറെയും.

Indian Railways: ട്രെയിനിലെ ഭക്ഷണം തീരെ പോരാ;പരാതികൾ കുമിഞ്ഞു കൂടുന്നു;  രണ്ടുവർഷത്തിനിടയിൽ 500 ശതമാനം വർധന

indian railway food

Published: 

20 Aug 2024 17:47 PM

ട്രെയിനിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ​ഗുണനിലവാരം സംബന്ധിച്ച് പരാതികളേറുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ 500 ശതമാനം വർധനയാണ് ഇത്തരം പരാതികളിന്മേലുണ്ടായത്. 2022-മാർച്ചിൽ ട്രെയിനിലെ ​ഗുണനിലവാരം സംബന്ധിച്ച് 1192 പരാതികളാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷ(ഐ.ആർ.സി.ടി.സി.)ന് ലഭിച്ചത്. എന്നാൽ 2023 ഏപ്രിലിനും 2024 ഫെബ്രുവരിക്കുമിടയിൽ ലഭിച്ച പരാതികളുടെ എണ്ണം 6948 ആയി വർധിച്ചു. വിവരാവകാശ നിയമപ്രകാരം (ആര്‍ട്ടിഐ) നൽകിയ വിശദീകരണത്തിലാണ് ഐ.ആർ.സി.ടി.സി ഇക്കാര്യം വ്യക്തമാക്കിയത്.

വന്ദേഭാരത്, രാജധാനി, ശതാബ്ദി, തുരന്തോ എന്നീ ട്രെയിനുകളിലും മറ്റ് എക്സ്‌പ്രസ് ട്രെയിനികളിലുമാണ് പരാതികളേറെയും. ഇത്തരത്തിൽ ട്രെയിനിൽ ഭക്ഷണം വിതരണം ചെയ്യാൻ കരാർ ഏറ്റെടുത്തിരിക്കുന്നവരിൽ 68 കമ്പനികൾക്ക് ഇതുമായി ബന്ധപ്പെട്ട് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, മൂന്ന് കമ്പനികളുടെ കരാർമാത്രമാണ് റദ്ദാക്കിയത്.

1518 കാറ്ററിങ് കോൺട്രാക്ടുകളാണുളാണ് ഇന്ത്യൻ റെയിൽവേക്ക് നിലവിലുള്ളത്. പാചകംചെയ്യാൻ ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണയുടെ ഗുണനിലവാരം പരിശോധിക്കാൻ ഐ.ആർ.സി.ടി.സി.ക്ക്‌ സംവിധാനങ്ങളില്ലെന്നും പാൻട്രികാറുള്ള തീവണ്ടികളുടെ എണ്ണം ഇപ്പോൾ കുറഞ്ഞുവരുകയാണെന്നും വിവിധ പാസഞ്ചർ അസോസിയേഷൻ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം വിതരണം ചെയ്യുന്ന കരാർ കമ്പിനികൾ ഭക്ഷണം റെയിൽവേ സ്റ്റേഷനുകൾക്ക് പുറത്തുവെച്ചാണ് പാക്ക്‌ചെയ്ത് വിതരണം നടത്തുന്നത്. ഇത്തരത്തിലുള്ള കരാർ കമ്പനിക്ക്‌ റെയിൽവേസ്റ്റേഷനുകളിൽ ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യമില്ല. അതുകൊണ്ട് തന്നെ പാചകംചെയ്ത ഭക്ഷണം ഏറെ മണിക്കൂറുകൾക്കുശേഷമാണ് യാത്രക്കാർക്ക് ലഭിക്കുന്നത്. ഇതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ ​ഗുണനിലവാരം കുറയുകയും പരാതി ഉയരുകയും ചെയ്യുന്നു. ഗുണനിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്ന കമ്പിനിയുടെ കരാർ റദ്ദാക്കാമെങ്കിലും ഐ.ആർ.സി.ടി.സി. കർക്കശ നടപടിയെടുക്കാറില്ലെന്ന് റെയിൽവേയുമായി ബന്ധപ്പെട്ടുപ്രവർത്തിക്കുന്ന വിവരാവകാശ പ്രവർത്തകരും പറയുന്നു.

അതേസമയം ട്രെയിനുകളിൽ മോശം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.മോദിസർക്കാർ റെയിൽവേയെ തകർത്തെന്നും ട്രെയിനുകളിൽ ​ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും കോൺഗ്രസ്. മോദിസർക്കാർ ജനങ്ങളെ ചൂഷണംചെയ്യുന്നത് തുടരുമ്പോഴും സൗകര്യങ്ങൾ ഒന്നും നൽകുന്നില്ല. നരേന്ദ്രമോദി ജനങ്ങളെയല്ല, സമ്പന്നരായ സുഹൃത്തുക്കളെ മാത്രമാണ് ശ്രദ്ധിക്കുന്നതെന്ന് രാജ്യത്തിനറിയാം’ -കോൺഗ്രസ് എക്സിൽ കുറിച്ചു. എന്നാൽ ആരോപണത്തിനു പിന്നാലെ നിഷേധിച്ച് ഐ.ആർ.സി.ടി.സി രം​​ഗത്ത് എത്തി.

Related Stories
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
Bengaluru Auto Driver: അർദ്ധ രാത്രിയിൽ ബെംഗളൂരുവിലെ റാപ്പിഡോ ഓട്ടോയിൽ കയറിയ യുവതി കണ്ടത്…; വീഡിയോ വൈറൽ
Namma Metro: ഓരോ നാല് മിനിറ്റിലും ട്രെയിന്‍; ബെംഗളൂരു നമ്മ മെട്രോ യാത്രക്കാരുടെ ടൈം ബെസ്റ്റ് ടൈം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം