Karnataka Mass Murder: കുടകിൽ കൂട്ടക്കൊല; ഭാര്യയെയും മകളെയും മാതാപിതാക്കളേയും കൊലപ്പെടുത്തി; വയനാട് സ്വദേശി അറസ്റ്റിൽ

Kerala Man Arrested for Killing Four in Kodagu Karnataka: ഭാര്യയെയും മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രതി വയനാട്ടിലേക്ക് കടക്കുകയായിരുന്നു. അവിടെ നിന്നുമാണ് പോലീസ് പ്രതിയെ പിടികൂടിയത്. 

Karnataka Mass Murder: കുടകിൽ കൂട്ടക്കൊല; ഭാര്യയെയും മകളെയും മാതാപിതാക്കളേയും കൊലപ്പെടുത്തി; വയനാട് സ്വദേശി അറസ്റ്റിൽ

പ്രതീകാത്മക ചിത്രം

Updated On: 

29 Mar 2025 | 06:40 AM

കുടക്: ഭാര്യയെയും മകളെയും ഉൾപ്പടെ കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി യുവാവ്. കർണാടകയിലെ കുടകിലാണ് സംഭവം. വയനാട് തിരുനെല്ലി സ്വദേശിയായ ഗിരീഷാണ് കുടുംബത്തെ കൊലപ്പെടുത്തിയത്. ഭാര്യ മാഗി (30), മകൾ കാവേരി (5), ഭാര്യാപിതാവ് കരിയ (75), മാതാവ് ഗൗരി (70) എന്നിവരാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ വയനാട് തലപ്പുഴയിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. അവിടെ നിന്നുമാണ് പോലീസ് പ്രതിയെ പിടികൂടിയത്. മദ്യലഹരിയിൽ ആണ് പ്രതി കുറ്റകൃത്യം നടത്തിയതെന്നാണ് സൂചന.

വ്യാഴാഴ്ച വൈകീട്ട് കുടകിലെ പൊന്നമ്പേട്ടിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. കൃത്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ഭാര്യയെയും മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രതി വയനാട്ടിലേക്ക് കടക്കുകയായിരുന്നു. അന്വേഷണത്തിൽ പ്രതി തലപ്പുഴയിൽ ഒളിവിൽ കഴിയുകയാണെന്ന് പൊലീസിന് വ്യക്തമായി. ഇതോടെ പൊന്നമ്പേട്ട് പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ALSO READ: സ്യൂട്ട്കേസിനുള്ളിൽ കഷ്ണങ്ങളായി മുറിച്ച നിലയിൽ യുവതിയുടെ മൃതദേഹം; ഐടി കമ്പനിയിൽ പ്രൊജക്ട് മാനേജരായ ഭർത്താവ് അറസ്റ്റിൽ

സ്യൂട്ട്കേസിനുള്ളിൽ യുവതിയുടെ മൃതദേഹം; ഭർത്താവ് അറസ്റ്റിൽ

കർണാടകയിലെ ഹുളിമാവിലെ ഒരു വീട്ടിൽ സ്യൂട്ട്കേസിനകത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഗൗരി അനിൽ സാംബേകർ (32) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയായ ഭർത്താവ് രാകേഷിനെ പുനെയിൽ നിന്ന് പോലീസ് പിടികൂടി. കൊലപാതക ശേഷം ഗൗരിയുടെ മാതാപിതാക്കളെ വിളിച്ച് രാകേഷ് കുറ്റം സമ്മതിക്കുകയായിരുന്നു എന്നാണ് വിവരം.

മഹാരാഷ്ട്ര പോലീസിൽ നിന്ന് കൊലപാതകം സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടർന്ന് ഹുളിമാവ് പോലീസ് രാകേഷിന്റെ വീട്ടിൽ എത്തുകയായിരുന്നു. പൂട്ടി കിടന്ന വീടിനകത്ത് കടന്നപ്പോൾ കുളിമുറിയിൽ സ്യൂട്ട്കേസ് കണ്ടെത്തുകയും, ഫോറൻസിക് സംഘം പരിശോധിച്ചപ്പോൾ ഉള്ളിൽ മൃതദേഹം ആണെന്ന് കണ്ടെത്തുകയും ചെയ്തു. കഷ്ണങ്ങളായി മുറിച്ച നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. കൊലപാതകം നടത്തിയ ശേഷം രാകേഷ് പൂനെയിലേക്ക് പോകാൻ ശ്രമിക്കുകയായിരുന്നു എന്നും പോലീസ് പറയുന്നു.

Follow Us
Related Stories
MPs Suspension: എട്ട് പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍ ഇന്ന് റദ്ദാക്കിയേക്കും; നടപടി നേരിട്ടവരില്‍ ഹൈബിയും, ഡീനും
Indian LPG Tanker: ഗ്യാസ് പ്രതിസന്ധി അവസാനിക്കുമോ? ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ ഗ്യാസ് ടാങ്കർ; ‘ശിവാലിക്’ ഗുജറാത്തിലെത്തി
Namma Metro: നമ്മ മെട്രോ പിങ്ക് ലൈനിൽ നാലാമത്തെ ട്രെയിൻ; യാത്ര ഇനി അതിവേഗം
രോഗികൾക്ക് ദാരുണാന്ത്യം, ആശുപത്രി ജീവനക്കാർ ഗുരുതരാവസ്ഥയിൽ, മെഡിക്കൽ കോളേജിൽ തീ പിടുത്തം
പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിയെയും ആഭ്യന്തര സെക്രട്ടറിയെയും തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്താക്കി
LPG Shortage: പാചകവാതക ക്ഷാമത്തിന് പരിഹാരമാകുമോ?; 93,000 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക് ഇന്ന് എത്തും
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
പൊന്നാട അണിയിച്ച് മുഖ്യമന്ത്രി, വീട്ടിൽ ചെന്നു കണ്ട് സഞ്ജു
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു