Maha Shivratri 2025: ദർഗയ്ക്കുള്ളിൽ ശിവലിംഗ പൂജയ്ക്ക് അനുവാദം നൽകി ഹൈക്കോടതി; ദർഗയിൽ പ്രവേശിക്കാൻ അനുവാദമുള്ളത് 15 പേർക്ക്

Shivling Puja Inside Dargah: മഹാശിവരാത്രിയോടനുബന്ധിച്ച് കർണാടകയിലെ ദർഗയിൽ ഹിന്ദുമതവിശ്വാസികൾക്ക് ശിവലിംഗ പൂജയ്ക്ക് അനുവാദം. വഖഫ് ബോർഡിൻ്റെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

Maha Shivratri 2025: ദർഗയ്ക്കുള്ളിൽ ശിവലിംഗ പൂജയ്ക്ക് അനുവാദം നൽകി ഹൈക്കോടതി; ദർഗയിൽ പ്രവേശിക്കാൻ അനുവാദമുള്ളത് 15 പേർക്ക്

ലാദ്ലേ മശക് ദർഗ

Published: 

26 Feb 2025 | 07:33 AM

കർണാടകയിലെ ലാദ്ലേ മശക് ദർഗയിൽ ഹിന്ദു മതവിശ്വാസികൾക്ക് ശിവലിംഗ പൂജയ്ക്ക് അനുവാദം നൽകി ഹൈക്കോടതി. കൽബുർഗിയിലെ അലന്ദിലുള്ള ദർഗയിലാണ് മഹാശിവരാത്രിയിൽ പൂജ ചെയ്യാൻ ഹൈക്കോടതി അനുവാദം നൽകിയത്. നേരത്തെ, കർണാടക വഖഫ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ് ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി വിധി. ഇവിടെ മതപരമായ കാര്യങ്ങൾക്കായി പ്രത്യേകം സമയക്രമം വേണ്ടതുണ്ടെന്നായിരുന്നു വഖഫ് ട്രൈബ്യൂണലിൻ്റെ ഉത്തരവ്. ഇത് ഹൈക്കോടതി ശരിവെക്കുകയായിരുന്നു.

ട്രൈബ്യൂണലിൻ്റെ നിർദ്ദേശമനുസരിച്ച് രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ഇസ്ലാം മതവിശ്വാസികൾക്ക് ഉറുസ് നടത്താം. ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകിട്ട് ആറ് മണി വരെ ഹിന്ദു മതവിശ്വാസികൾക്ക് ശിവലിംഗ പൂജയും നടത്താം. ദർഗ പരിസരത്തുള്ള രാഘവ ചൈതന്യ ശിവലിംഗത്തിന് പൂജ അർപ്പിക്കാനായിരുന്നു അനുവാദം. പൂജ ചെയ്യാനായി 15 പേർക്ക് ദർഗയിൽ കയറാമെന്ന് ഹൈക്കോടതി അറിയിച്ചു.

14ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സൂഫിയുമായും 15ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഹിന്ദു ആചാര്യനുമായും ബന്ധപ്പെട്ടതാണ് ഈ ദർഗ. ഹിന്ദു – മുസ്ലിം സമുദായങ്ങൾ ഈ ദർഗയിൽ പ്രാർത്ഥിച്ചിരുന്നു എന്നാണ് ചരിത്രപരമായുള്ള തെളിവ്. 2022ൽ ദർഗയുമായി ബന്ധപ്പെട്ട ആരാധനാവകാശങ്ങളുമായി ബന്ധപ്പെട്ട് ചില തർക്കങ്ങളുണ്ടാവുകയും സാമുദായിക സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇവിടെ നടക്കുന്ന ആരാധനയുമായി ബന്ധപ്പെട്ട് വഖഫ് ട്രൈബ്യൂണലും ഹൈക്കോടതിയും ഇടപെട്ടത്. നിലവിൽ ഇവിടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആൾക്കൂട്ടത്തിന് നിരോധനമുണ്ട്. ഉയർന്ന സുരക്ഷയാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. 12 സെക്യൂരിറ്റി ചെക്ക്പോയിൻ്റുകളും നിരീക്ഷണത്തിനായി ഡ്രോണുകളും ഇവിടെയുണ്ട്. അധികൃതർ ആവശ്യപ്പെട്ടില്ലെങ്കിലും സുരക്ഷയെക്കരുതി സമീപത്തെ കടയുടമകൾ സ്വയം കടയടച്ചു എന്ന് പോലീസ് സൂപ്രണ്ട് ഇഷ പന്ത് പറഞ്ഞു.

രണ്ട് സമുദായക്കാരും അവരവർക്ക് അനുവദിച്ചിരിക്കുന്ന സമയത്ത് മാത്രമേ ദർഗയിൽ പ്രാർത്ഥന നടത്താവൂ എന്ന് ഹൈക്കോടതി കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദർഗയിലെ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കുക. പ്രാർത്ഥനയ്ക്കിടെ അനിഷ്ടസംഭവങ്ങളുണ്ടാവരുത് എന്നും ഹൈക്കോടതി നിർദ്ദേശം നൽകി.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ