NEET Aspirant Sexually Assaulted: നീറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; കോച്ചിംഗ് സെൻററിലെ അധ്യാപകർ അറസ്റ്റിൽ

NEET Aspirant Sexually Assaulted Case: കഴിഞ്ഞ വർഷം ജനുവരിയിലാണ് പാർട്ടിയെന്ന് പറഞ്ഞ് അധ്യാപകരിലൊരാളായ സഹിൽ സിദ്ദിഖി തന്നെ വീട്ടിലേക്ക് ക്ഷണിച്ചതെന്ന് വിദ്യാർത്ഥി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അപ്പാർട്ട്മെൻറിൽ എത്തിയപ്പോൾ മറ്റ് വിദ്യാർത്ഥികളാരും അവിടെ ഉണ്ടായിരുന്നില്ലെന്നും. എല്ലാ വിദ്യാർത്ഥികളെയും ക്ഷണിച്ചിട്ടുണ്ടെന്നാണ് പറഞ്ഞിരുന്നതെന്നും പെൺകുട്ടി പറഞ്ഞു.

NEET Aspirant Sexually Assaulted: നീറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; കോച്ചിംഗ് സെൻററിലെ അധ്യാപകർ അറസ്റ്റിൽ

Represental Image (Credits: Freepik)

Published: 

10 Nov 2024 | 11:20 PM

കാൺപൂർ: നീറ്റ് പരീക്ഷാ പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം (NEET Aspirant Sexually Assaulted) ചെയ്ത സംഭവത്തിൽ അധ്യാപകർ അറസ്റ്റിൽ. 17 വയസ്സുകാരിയെ ആണ് ലഹരിമരുന്ന് നൽകിയ ശേഷം പീഡിപ്പിച്ചത്. കാൺപൂരിലെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം നടന്നത്.

കഴിഞ്ഞ വർഷം ജനുവരിയിലാണ് പാർട്ടിയെന്ന് പറഞ്ഞ് അധ്യാപകരിലൊരാളായ സഹിൽ സിദ്ദിഖി തന്നെ വീട്ടിലേക്ക് ക്ഷണിച്ചതെന്ന് വിദ്യാർത്ഥി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അപ്പാർട്ട്മെൻറിൽ എത്തിയപ്പോൾ മറ്റ് വിദ്യാർത്ഥികളാരും അവിടെ ഉണ്ടായിരുന്നില്ലെന്നും. എല്ലാ വിദ്യാർത്ഥികളെയും ക്ഷണിച്ചിട്ടുണ്ടെന്നാണ് പറഞ്ഞിരുന്നതെന്നും പെൺകുട്ടി പറഞ്ഞു.

അധ്യാപകൻ മയക്കമരുന്ന് കലർത്തിയ പാനീയം തന്നുവെന്നും തുടർന്ന് തന്നെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. വീഡിയോയും ചിത്രങ്ങളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ആറ് മാസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തെന്നും പെൺകുട്ടി വെളിപ്പെടുത്തി.

അപ്പാർട്ട്‌മെൻറിൽ നിന്ന് പുറത്തിറങ്ങാനോ പരിശീലന ക്ലാസുകളിൽ പങ്കെടുക്കാനോ പെൺകുട്ടിയെ അവർ അനുവദിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു. പിന്നീട് ഇതേ അധ്യാപകൻ സംഘടിപ്പിച്ച പാർട്ടിക്കിടെ മറ്റൊരു അധ്യാപകനായ വികാസ് പർവാളും പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതിയിൽ പറയുന്നുണ്ട്. ഒരു തവണ വീട്ടിലേക്ക് പോയപ്പോൾ തന്നെ പ്രതികളായ അധ്യാപകർ വിളിച്ച് തിരിച്ചെത്തിയില്ലെങ്കിൽ മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറഞ്ഞു.

മറ്റൊരു വിദ്യാർത്ഥിയെ പീഡിപ്പിച്ചതിന് പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് തനിക്ക് എല്ലാം തുറന്നുപറയാൻ ധൈര്യം ലഭിച്ചതെന്നാണ് പെൺകുട്ടി പറയുന്നത്. എന്നാൽ ആ കേസിൽ ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സ്‌കൂള്‍ സമയം മാറ്റും; തീരുമാനം ഉടനെത്തും
ഇന്ത്യയുമായുള്ള ബന്ധം പുതുക്കാൻ ബംഗ്ലാദേശ്; പുതിയ ബന്ധത്തിന് നീക്കമെന്ന് വിദേശകാര്യ സഹമന്ത്രി
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
കാര്യസിദ്ധിക്കും രോഗമോക്ഷത്തിനും ഈ ഗണപതി മന്ത്രങ്ങൾ ജപിക്കു
ഒന്നരലക്ഷം കൊണ്ട് വിവാഹ സെറ്റെടുത്താലോ? സ്വര്‍ണം ഉടന്‍ വാങ്ങാം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്