NEET Aspirant Sexually Assaulted: നീറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; കോച്ചിംഗ് സെൻററിലെ അധ്യാപകർ അറസ്റ്റിൽ

NEET Aspirant Sexually Assaulted Case: കഴിഞ്ഞ വർഷം ജനുവരിയിലാണ് പാർട്ടിയെന്ന് പറഞ്ഞ് അധ്യാപകരിലൊരാളായ സഹിൽ സിദ്ദിഖി തന്നെ വീട്ടിലേക്ക് ക്ഷണിച്ചതെന്ന് വിദ്യാർത്ഥി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അപ്പാർട്ട്മെൻറിൽ എത്തിയപ്പോൾ മറ്റ് വിദ്യാർത്ഥികളാരും അവിടെ ഉണ്ടായിരുന്നില്ലെന്നും. എല്ലാ വിദ്യാർത്ഥികളെയും ക്ഷണിച്ചിട്ടുണ്ടെന്നാണ് പറഞ്ഞിരുന്നതെന്നും പെൺകുട്ടി പറഞ്ഞു.

NEET Aspirant Sexually Assaulted: നീറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു; കോച്ചിംഗ് സെൻററിലെ അധ്യാപകർ അറസ്റ്റിൽ

Represental Image (Credits: Freepik)

Published: 

10 Nov 2024 23:20 PM

കാൺപൂർ: നീറ്റ് പരീക്ഷാ പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം (NEET Aspirant Sexually Assaulted) ചെയ്ത സംഭവത്തിൽ അധ്യാപകർ അറസ്റ്റിൽ. 17 വയസ്സുകാരിയെ ആണ് ലഹരിമരുന്ന് നൽകിയ ശേഷം പീഡിപ്പിച്ചത്. കാൺപൂരിലെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം നടന്നത്.

കഴിഞ്ഞ വർഷം ജനുവരിയിലാണ് പാർട്ടിയെന്ന് പറഞ്ഞ് അധ്യാപകരിലൊരാളായ സഹിൽ സിദ്ദിഖി തന്നെ വീട്ടിലേക്ക് ക്ഷണിച്ചതെന്ന് വിദ്യാർത്ഥി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അപ്പാർട്ട്മെൻറിൽ എത്തിയപ്പോൾ മറ്റ് വിദ്യാർത്ഥികളാരും അവിടെ ഉണ്ടായിരുന്നില്ലെന്നും. എല്ലാ വിദ്യാർത്ഥികളെയും ക്ഷണിച്ചിട്ടുണ്ടെന്നാണ് പറഞ്ഞിരുന്നതെന്നും പെൺകുട്ടി പറഞ്ഞു.

അധ്യാപകൻ മയക്കമരുന്ന് കലർത്തിയ പാനീയം തന്നുവെന്നും തുടർന്ന് തന്നെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. വീഡിയോയും ചിത്രങ്ങളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ആറ് മാസത്തോളം ബന്ദിയാക്കി ബലാത്സംഗം ചെയ്തെന്നും പെൺകുട്ടി വെളിപ്പെടുത്തി.

അപ്പാർട്ട്‌മെൻറിൽ നിന്ന് പുറത്തിറങ്ങാനോ പരിശീലന ക്ലാസുകളിൽ പങ്കെടുക്കാനോ പെൺകുട്ടിയെ അവർ അനുവദിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു. പിന്നീട് ഇതേ അധ്യാപകൻ സംഘടിപ്പിച്ച പാർട്ടിക്കിടെ മറ്റൊരു അധ്യാപകനായ വികാസ് പർവാളും പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതിയിൽ പറയുന്നുണ്ട്. ഒരു തവണ വീട്ടിലേക്ക് പോയപ്പോൾ തന്നെ പ്രതികളായ അധ്യാപകർ വിളിച്ച് തിരിച്ചെത്തിയില്ലെങ്കിൽ മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറഞ്ഞു.

മറ്റൊരു വിദ്യാർത്ഥിയെ പീഡിപ്പിച്ചതിന് പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് തനിക്ക് എല്ലാം തുറന്നുപറയാൻ ധൈര്യം ലഭിച്ചതെന്നാണ് പെൺകുട്ടി പറയുന്നത്. എന്നാൽ ആ കേസിൽ ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും