Raghu Rai: പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു, വിട വാങ്ങിയത് ഇന്ത്യയുടെ ആത്മാവ് പകർത്തിയ ഇതിഹാസം

Raghu Rai Death: ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ പിതാവ്, ഇന്ത്യൻ ഫോട്ടോ​ഗ്രഫിയുടെ പിതാവ് തുടങ്ങിയ വിശേഷണങ്ങളുള്ള പ്രശസ്ത ഫോട്ടോ​ഗ്രാഫറാണ് രഘു റായ്. 1942 ഡിസംബർ 18ന്, പഞ്ചാബിലെ ജാങ് എന്ന ​ഗ്രാമത്തിലാണ് രഘു റായ് ജനിച്ചത്. വാർദ്ധക്യ സ​ഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നുവെന്നാണ് വിവരം. സംസ്കാരം ലോധി റോഡ് ശ്മശാനത്തിൽ നടക്കും.

Raghu Rai: പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു, വിട വാങ്ങിയത് ഇന്ത്യയുടെ ആത്മാവ് പകർത്തിയ ഇതിഹാസം

Raghu Rai

Published: 

26 Apr 2026 | 06:42 AM

ന്യൂഡൽഹി: ആധുനിക ഇന്ത്യൻ ഫോട്ടോ​ഗ്രാഫിയുടെ പിതാവ് എന്നറിയപ്പടുന്ന വിഖ്യാത ഫോട്ടോ​ഗ്രാഫർ രഘു റായ് അന്തരിച്ചു. 84ാം വയസ്സിലാണ് അന്ത്യം. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ കുടുംബമാണ് അദ്ദേഹത്തിന്റെ മരണ വിവരം പങ്കുവെച്ചത്. വാർദ്ധക്യ സ​ഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നുവെന്നാണ് വിവരം. സംസ്കാരം ലോധി റോഡ് ശ്മശാനത്തിൽ നടക്കും. എഴുത്തുകാരിയും എഡ്യുക്കേഷനിസ്റ്റുമായ ​ഗുർമീത് റായ് ആണ് ഭാര്യ. നിതിൻ, ആവണി, പുർവൈ എന്നിവരാണ് മക്കൾ.

രഘു റായ് ആരാണ്?

ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ പിതാവ്, ഇന്ത്യൻ ഫോട്ടോ​ഗ്രഫിയുടെ പിതാവ് തുടങ്ങിയ വിശേഷണങ്ങളുള്ള പ്രശസ്ത ഫോട്ടോ​ഗ്രാഫറാണ് രഘു റായ്. 1942 ഡിസംബർ 18ന്, ഇന്ന് പാക്കിസ്ഥാന്റെ ഭാ​ഗമായ, പഞ്ചാബിലെ ജാങ് എന്ന ​ഗ്രാമത്തിലാണ് രഘു റായ് ജനിച്ചത്. നാല് മക്കളിൽ ഇളയവനായിട്ടായിരുന്നു ജനനം. അദ്ദേഹത്തിന്റെ മൂത്ത സഹോദരനും ഫോട്ടോഗ്രാഫറുമായ എസ്. പോൾ എന്നറിയപ്പെടുന്ന ശരംപാൽ ചൗധരിയാണ് ആദ്യമായി രഘു റായുടെ കൈകളിൽ ക്യാമറ എത്തിച്ചത്. 1965ൽ അദ്ദേഹം ന്യൂഡൽഹിയിലെ ദി സ്റ്റേറ്റ്സ്മാൻ പത്രത്തിൽ ചീഫ് ഫോട്ടോഗ്രാഫറായി ചേർന്നു.

1971-ൽ, രഘു റായ് പാരീസിൽ തന്റെ ഫോട്ടോകൾ പ്രദർശിപ്പിച്ചു. അവിടെ വച്ച്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുണ്ടായിരുന്ന ഫോട്ടോഗ്രാഫറായ ഹെൻറി കാർട്ടിയർ-ബ്രസ്സൻ രഘു റാമിന്റെ ഫോട്ടോകൾ കാണുകയും ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. 1977-ൽ അദ്ദേഹം മാഗ്നം ഫോട്ടോസിൽ ചേരാൻ റായിയെ നാമനിർദ്ദേശം ചെയ്തു. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം.

അപ്പോഴേക്കും റായ് ദി സ്റ്റേറ്റ്സ്മാൻ വിട്ട് 1976-ൽ കൊൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സൺഡേ എന്ന വാരികയുടെ പിക്ചർ എഡിറ്ററായി ചുമതലയേറ്റിരുന്നു. 1980-ൽ അദ്ദേഹം വീണ്ടും ഇന്ത്യാ ടുഡേയിലേക്ക് മാറി. 1991 വരെ ആ കാലഘട്ടത്തിലെ നിർണായക ചിത്ര ലേഖനങ്ങളായി പലരും കരുതുന്ന സംഭാവനകൾ ഇന്ത്യാ ടുഡേയിലേക്ക് നൽകി.

ALSO READ: തെലങ്കാന രാഷ്ട്രസേന! പുതിയ പാർട്ടി പ്രഖ്യാപിച്ച് കെ കവിത

1984ലെ ഭോപ്പാൽ വാതക ​​ദുരന്തത്തിന്റെ നടുക്കുന്ന ചിത്രങ്ങൾ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങളിലൊന്നാണ്. കണ്ണുകൾ‌ പാതി തുറന്ന പിഞ്ചുബാലന്റെ മൃതദേഹത്തിന്റെ ചിത്രം ലോകം കണ്ടത് അദ്ദേഹത്തിന്റെ ക്യാമറ കണ്ണുകളിലൂടെയാണ്. മദർ‌ തെരേസയുടെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പകർത്തിയ ഫോട്ടോ​ഗ്രാഫറെന്ന പേരും അദ്ദേഹത്തിനുണ്ട്.

പുസ്തകങ്ങൾ, അവാർഡുകൾ

‘സെയ്ന്റ് മദർ’ എന്ന പേരിൽ മദർ തെരേസയെ കുറിച്ചുള്ള പുസ്തകം രഘുറായി പുറത്തിറക്കിയിരുന്നു. ഇതുൾപ്പെടെ 18ലധികം പുസ്തകങ്ങളാണ് രചിച്ചിട്ടുള്ളത്. 1972-ൽ, ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മശ്രീ അദ്ദേഹത്തിന് ലഭിച്ചു. ഇന്ത്യയിലെ വന്യജീവികളുടെ മനുഷ്യ മാനേജ്മെന്റിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നാഷണൽ ജിയോഗ്രാഫിക് കവർ സ്റ്റോറി അദ്ദേഹത്തിന് വ്യാപകമായ അന്താരാഷ്ട്ര പ്രശംസ നേടിക്കൊടുക്കുകയും 1992-ൽ യുഎസിൽ ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അംഗീകാരം ലഭിക്കുകയും ചെയ്തു. 2019-ൽ അക്കാദമി ഡെസ് ബ്യൂക്സ്-ആർട്സ് ഫോട്ടോഗ്രാഫി അവാർഡ് , 2017-ൽ ഇന്ത്യയുടെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിൽ നിന്ന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും നേടിയിട്ടുണ്ട്.

സോഷ്യൽ മീഡിയ പോസ്റ്റ്

 

Follow Us
ഈച്ച ശല്യം കൊണ്ട് പൊറുതിമുട്ടിയോ? ഒരു കഷ്ണം കർപ്പൂരം മതി
മരുന്ന് കഴിച്ചശേഷം ചായ കുടിക്കാമോ? ആരോഗ്യപ്രശ്‌നമുണ്ടാകുമോ?
ചൂടാണ്, ഫ്ലേവേർഡ് യോ​ഗർട്ട് കഴിക്കരുത്... കാരണമിതാ
ഇനി എത്രകാലം കഴിഞ്ഞാലും മസാല കേടാവില്ല, വഴിയിതാ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്