വിമുക്തഭടനെ മദ്യം നൽകി മർദ്ദിച്ചു സ്വർണം കവർന്ന പ്രതികളെ ധ്യാനകേന്ദ്രത്തിൽ നിന്നും പിടികൂടി

പ്രതികൾ കൊണ്ടുവന്ന മദ്യം അമിത അളവിൽ നിർബന്ധിച്ച് കുടിപ്പിച്ച ശേഷം മർദ്ദിച്ച് അവശനാക്കിയാണ് സ്വർണ്ണവും പണവും കൈക്കലാക്കിയതെന്ന് പോലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു.ടവർ ലോക്കേഷൻ കേന്ദ്രീകരിച്ചാണ് പോലീസ് പ്രതികൾക്ക് അടുത്ത് എത്തിയത്. ശേഷം ധ്യാനകേന്ദ്രത്തിൽ നിന്നും പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ അധികം വൈകാതെ പോത്തൻകോട് പോലീസിന് കൈമാറും എന്നാണ്..............

വിമുക്തഭടനെ മദ്യം നൽകി മർദ്ദിച്ചു സ്വർണം കവർന്ന പ്രതികളെ ധ്യാനകേന്ദ്രത്തിൽ നിന്നും പിടികൂടി

പ്രതീകാത്മക ചിത്രം

Updated On: 

22 Jul 2026 | 03:17 PM

തിരുവനന്തപുരം: പോത്തൻകോട് വിമുക്തഭടനെ മദ്യം നൽകി ബോധം നഷ്ടപ്പെടുത്തിയ ശേഷം മർദ്ദിക്കുകയും ഭീഷണിപ്പെടുത്തി ഒമ്പത് പവനോളം സ്വർണവും പണവും കവരുകയും ചെയ്ത കേസിൽ പ്രതികൾ പിടിയിൽ. സംഭവത്തിൽ ആലപ്പുഴയിൽ വച്ചാണ് നെയ്യാറ്റിൻകര ആറാലംമൂട് സ്വദേശിയായ ദീപ(44), മകൻ അഖിൽ (25), പ്രകാശൻ എന്നിവരെ പിടികൂടിയത്. ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തിൽ നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. അതേസമയം പിടിയിൽ ആയ ദീപ ഹണിട്രാപ്പ് കേസിൽ മുൻപും അറസ്റ്റിൽ ആയിട്ടുണ്ട്. ഈ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.

പുതിയതായി വാങ്ങിച്ച വീട് കാണാൻ എന്ന വ്യാജേനയാണ് എത്തിയത്…

പോത്തൻകോട് ചന്തവിളയിൽ കടകംപള്ളി ആനയറ സ്വദേശിയായ വിധു(68) ആണ് മർദ്ദനത്തിന് ഇരയായത്. എട്ടുമാസമായി പരിചയത്തിലുള്ള മണക്കാട് സ്വദേശിയായ ദീപ എന്ന യുവതിയും രണ്ടു പുരുഷന്മാരും ചേർന്നാണ് കവർച്ച നടത്തിയതെന്ന് വിമുക്തഭടൻ പറയുന്നു. ചന്തവിളയിൽ ഇദ്ദേഹം പുതിയതായി വാങ്ങിച്ച വീട് കാണാൻ എന്ന വ്യാജേനയാണ് യുവതിയും മകനും സുഹൃത്തും അവിടെ എത്തിയത്.

ശേഷം പ്രതികൾ കൊണ്ടുവന്ന മദ്യം അമിത അളവിൽ നിർബന്ധിച്ച് കുടിപ്പിച്ച ശേഷം മർദ്ദിച്ച് അവശനാക്കിയാണ് സ്വർണ്ണവും പണവും കൈക്കലാക്കിയതെന്ന് പോലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. വിമുക്തഭടന്റെ സ്വർണ്ണമാല ബ്രേസ്‌ലെറ്റ് മൂന്ന് സ്വർണ്ണ മോതിരം എന്നിവയടക്കം 9 പവൻ സ്വർണാഭരണങ്ങളും കയ്യിലുണ്ടായിരുന്ന 8000 രൂപ, എടിഎം, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് ,എക്സ്സെർവ്വീസ് മാൻ കാർഡ് എന്നിവ അടങ്ങിയ പേഴ്സും മൊബൈൽഫോണും സംഘം തട്ടിയെടുത്തു.

കൂടാതെ മർദ്ദനത്തിൽ വിധുവിന് നല്ല പരിക്കും പറ്റിയിട്ടുണ്ട് ബോധം വീണപ്പോൾ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ശേഷം ചൊവ്വാഴ്ച പോത്തൻകോട് പോലീസിൽ പരാതി നൽകുകയായിരുന്നു. എട്ടുമാസം മുമ്പ് നഗരത്തിലെ ഹോട്ടലിൽ വച്ചാണ് മണക്കാട് സ്വദേശിയായ ദീപയെ പരിചയപ്പെട്ടതെന്ന് വിധു പറയുന്നു. മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത പ്രതികൾ അവിടെ നിന്നും ഒരു ധ്യാനകേന്ദ്രത്തിലേക്കാണ് മുങ്ങിയത്.

ഇതിൽ ഒരാൾ ഫോൺ ഓൺ ചെയ്തപ്പോഴാണ് പോലീസ് പ്രതികളുടെ ലൊക്കേഷൻ കണ്ടെത്തി പിടികൂടിയത്. ടവർ ലോക്കേഷൻ കേന്ദ്രീകരിച്ചാണ് പോലീസ് പ്രതികൾക്ക് അടുത്ത് എത്തിയത്. ശേഷം ധ്യാനകേന്ദ്രത്തിൽ നിന്നും പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ അധികം വൈകാതെ പോത്തൻകോട് പോലീസിന് കൈമാറും എന്നാണ് റിപ്പോർട്ട്.

ENGLISH SUMMARY

The accused have been arrested in the case of a Pothencode ex-soldier who was beaten, threatened and robbed of around nine pounds of gold and cash after giving him alcohol to make him unconscious.The police approached the suspects by focusing on the tower location.

Follow Us
ആര്‍ത്തവ സമയത്ത് ജിം വര്‍ക്ക് ഔട്ടുകള്‍ ചെയ്യാന്‍ പറ്റുമോ?
മണിപ്ലാന്റ് മുറിയിലാണോ അടുക്കളയിലാണോ വയ്ക്കേണ്ടത്?
വ്യാജ വെളുത്തുള്ളി എങ്ങനെ തിരിച്ചറിയാം?
ചർമ്മം തിളങ്ങാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി