AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ED Attack Case: ഇഡിയോട് രാഷ്ട്രീയ വൈരാഗ്യം! റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ കോടതിയിൽ വാദം

Argument in court over ED Attack Case:പ്രതികളെ ഇത്തരത്തിൽ ജയിലിൽ കിടക്കുന്നതിന് യാതൊരു നേട്ടവുമില്ല എന്നും പ്രതിഭാഗത്തിന്റെ വാദം. അതേസമയം കേന്ദ്ര ഏജൻസിയുടെ വിരോധം ഉണ്ടെന്ന വാദമാണ് രാഷ്ട്രീയ പ്രേരിതമെന്നും നടന്നത് സാധാരണ പ്രതിഷേധം മാത്രമാണ് അവിടെ നടന്നതുമാണ് പ്രതിഭ കോടതിയിൽ ബാധിച്ചത്. അതേസമയം ഉന്നത ഗൂഢാലോചനയിൽ അന്വേഷണം............

ED Attack Case: ഇഡിയോട് രാഷ്ട്രീയ വൈരാഗ്യം! റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ കോടതിയിൽ വാദം
Activists Attack The Vehicle Carrying Enforcement Directorate OfficialsImage Credit source: PTI Photos
Ashli C
Ashli C | Published: 03 Jul 2026 | 03:50 PM

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞു തിരിച്ചുപോകാൻ ഒരുങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ കോടതിയിൽ വാദം. ആക്രമണം രാഷ്ട്രീയ പ്രേരീതമാണെന്നാണ് ഇ ഡി കോടതിയിൽ വാദിച്ചത്. പ്രതികൾക്ക് കേന്ദ്ര ഏജൻസികളോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടായ ആക്രമണം എന്നാണ് ഇഡി കോടതിയിൽ വാദിച്ചത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലാണ് ഇ ഡിയുടെ വാദം നടന്നത്.

നടന്നത് സാധാരണ പ്രതിഷേധം മാത്രമാണ്….

പ്രതികളെ ഇത്തരത്തിൽ ജയിലിൽ കിടക്കുന്നതിന് യാതൊരു നേട്ടവുമില്ല എന്നും പ്രതിഭാഗത്തിന്റെ വാദം. അതേസമയം കേന്ദ്ര ഏജൻസിയുടെ വിരോധം ഉണ്ടെന്ന വാദമാണ് രാഷ്ട്രീയ പ്രേരിതമെന്നും നടന്നത് സാധാരണ പ്രതിഷേധം മാത്രമാണ് അവിടെ നടന്നതുമാണ് പ്രതിഭ കോടതിയിൽ ബാധിച്ചത്. അതേസമയം ഉന്നത ഗൂഢാലോചനയിൽ അന്വേഷണം തുടരുകയാണെന്നും പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചത്.

ALSO READ:ഓണം സ്പെഷ്യലോ? ബെംഗളൂരുവിൽ ഉള്ളവർക്ക് സന്തോഷവാർത്ത; സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നീട്ടി

മുൻപത്തെ പ്രോസിക്യൂട്ടർ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായത് എന്നും പുതിയ പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു. ആ കാരണത്തിലാണ് ഒമ്പതാം പ്രതിക്ക് കേസിൽ ജാമ്യം അനുവദിച്ചത്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചനയും ആക്രമണവും നടന്നിട്ടുണ്ടെന്നും പ്രതികൾ നടത്തിയത് ഗൗരവകരമായ കുറ്റകൃത്യം ആണെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കി.അതിനിടെ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വീണ്ടും വാദം കേൾക്കും.തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യ ഹർജികൾ പരിഗണിക്കുന്നത്. പത്ത് പ്രതികളുടെ ജാമ്യാപേക്ഷയാണ് നാളെ വീണ്ടും പരി​ഗണിക്കുന്നത്.

പ്രവർത്തകരുടെ ഭാഗത്ത് നിന്നും അങ്ങനെ ഒരു സംഭവം ഉണ്ടാകാൻ പാടില്ലായിരുന്നു

അതേസമയം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്നതിനിടയിൽ സിപിഎം പ്രവർത്തകർ നടത്തിയ ആക്രമണം ഒഴിവാക്കേണ്ടതായിരുന്നു എന്നായിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരണം നടത്തിയത്. പ്രവർത്തകരുടെ ഭാഗത്ത് നിന്നും അങ്ങനെ ഒരു സംഭവം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും എന്നാൽ നടന്നത് പരിശോധനയോടനുബന്ധിച്ച് ഉണ്ടായ പ്രതിഷേധങ്ങൾ നീണ്ടു പോയപ്പോൾ ഉണ്ടായ ഒരു സ്വാഭാവികമായ ആക്രമണം മാത്രമായിരുന്നു എന്നുമാണ് എംവി ഗോവിന്ദൻ ന്യായീകരണം നടത്തിയത്. എട്ടു മണിക്കൂറിൽ അധികം പരിശോധന നിയന്ത്രുന്നപ്പോൾ അതിലേറെ പ്രതിഷേധം പ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായി. രാഷ്ട്രീയമായ നീക്കം നടക്കുമ്പോൾ പാർട്ടിയും രാഷ്ട്രീയമായി പ്രതിരോധിക്കും. ഈ കേസുമായി ബന്ധപ്പെട്ട പിണറായി വിജയനെ അനാവശ്യമായി വലിച്ചിഴക്കുന്നത് കൊണ്ടാണ് പാർട്ടി ഈ അന്വേഷണത്തെ എതിർക്കുന്നത് എന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.

ENGLISH SUMMARY

The court is hearing the case of the attack on Enforcement Directorate officials who were preparing to return after a raid at the house of opposition leader Pinarayi Vijayan. The ED argued in the court that the attack was politically motivated. The accused are said to have a political rivalry with the central agencies.

Follow Us