AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Attappadi Murder Case : അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം, പോലീസിന് നിർണായക വിവരങ്ങൾ

Bodies Found Tied in Sacks at Attappadi : ഇന്നലെ മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന വാർത്തയാണ് അട്ടപ്പാടിയിൽ നിന്ന് വന്നത്. അട്ടപ്പാടി ഭവാനിപ്പുഴയിൽ നിന്ന് മൂന്ന് ചാക്കുകളിൽ ആയി അമ്മയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. ചീരക്കടവിൽ ഭവാനി പുഴയോരത്ത് നിന്ന് സംശയാസ്പദമായി കണ്ട ചാക്കുകെട്ട് തുറന്നപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറം ലോകം അറിയുന്നത്.

Attappadi Murder Case : അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം, പോലീസിന് നിർണായക വിവരങ്ങൾ
പ്രതീകാത്മക ചിത്രംImage Credit source: Getty Images Creatives
Amal KV
Amal KV | Published: 07 Sep 2026 | 08:42 AM

പാലക്കാട് :  ഇന്നലെ മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന വാർത്തയാണ് അട്ടപ്പാടിയിൽ നിന്ന് വന്നത്. അട്ടപ്പാടി ഭവാനിപ്പുഴയിൽ നിന്ന് മൂന്ന് ചാക്കുകളിൽ ആയി അമ്മയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. ചീരക്കടവിൽ ഭവാനി പുഴയോരത്ത് നിന്ന് സംശയാസ്പദമായി കണ്ട ചാക്കുകെട്ട് തുറന്നപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറം ലോകം അറിയുന്നത്. പശുക്കളെ മേയ്ക്കുന്നതിനായി പോയ പ്രദേശവാസികളാണ് പതിവില്ലാത്ത രീതിയിൽ പുഴയോരത്ത് ചാക്ക് കെട്ട് കണ്ടതും അതിലൊന്ന് തുറന്നു നോക്കിയതും എന്നാണ് അറിയുന്നത്. ആദ്യത്തെ ചാക്ക് തുറന്നപ്പോൾ തന്നെ വേറെ ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. അറുത്തുമാറ്റപ്പെട്ട നിലയിലുള്ള രണ്ട് തലകൾ ആയിരുന്നു ആദ്യത്തെ ചാക്കിൽ ഉണ്ടായിരുന്നത്.

തുടർന്നാണ് പോലീസിനെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥർ എത്തി മറ്റു ചാക്കുകൾ കൂടി തുറക്കുന്നതും. അതിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ അമ്മയുടെയും കുട്ടിയുടെയും ആണെന്ന പ്രാഥമിക വിവരം പോലീസ് തന്നെ പങ്കുവെച്ചിരുന്നു. ഏകദേശം 30 വയസ്സുള്ള യുവതിയുടേതാണ് ഒരു മൃതദേഹം മറ്റേത് 5 വയസ്സ് പ്രായം തോന്നിക്കുന്ന പെൺകുട്ടിയുടേതുമാണ്. മൃതദേഹങ്ങൾ കണ്ടെടുക്കുമ്പോൾ അടിവസ്ത്രം മാത്രമാണ് ശരീരത്തിൽ ഉണ്ടായിരുന്നത്.

Also Read : കാർ തടഞ്ഞു നിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു, പോലീസുകാരെയും ആക്രമിച്ചു, എന്നിട്ടും പരി​ഗണന – സേനയിൽ തന്നെ അമർഷം

സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ക്രൂരമായ ഈ കൃത്യത്തിന് പിന്നിൽ ഒന്നിലധികം പേർ ഉണ്ടെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം നടത്തി വരുന്നത്. ശരീരത്തിന്റെ ഉടൽ ഭാഗങ്ങൾ രണ്ട് ചാക്കുകളിലായും ഒരു ചാക്കിൽ തലകളുമായിരുന്നു ഉണ്ടായിരുന്നത്. മൃതദേഹങ്ങൾ ഭാഗങ്ങളായി അറുത്തു മാറ്റുവാൻ യന്ത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്നും പോലീസ് സംശയം ഉന്നയിക്കുന്നുണ്ട്. കണ്ടെടുത്ത മൃതദേഹങ്ങൾക്ക് ഏകദേശം അഞ്ചുദിവസത്തെ പഴക്കമെങ്കിലും ഉണ്ടാകും എന്നാണ് വിവരം.

മൂന്ന് ദിവസം മുൻപ് വരെ പുഴയിൽ നല്ല ഒഴുക്ക് ഉണ്ടായിരുന്നതിനാൽ മറ്റെവിടെയെങ്കിലും നിന്ന് ഒഴുകി വന്നതാണോ മൃതദേഹങ്ങൾ എന്ന സംശയവും അന്വേഷണസംഘത്തിൽ ഉണ്ട്. സംഭവത്തിൽ കൊല്ലപ്പെട്ടവരെ സംബന്ധിച്ചും പ്രതികളുമായി ബന്ധപ്പെട്ടും നിർണായക വിവരങ്ങൾ പോലീസിനെതിരെ ലഭിച്ചതായാണ് സൂചനകൾ. അന്വേഷണം തമിഴ്നാട് അതിർത്തി മേഖലകളിലേക്കും പോലീസ് വ്യാപിപ്പിച്ചച്ചു. അടുത്തിടെ കാണാതായവരെ സംബന്ധിച്ചും പോലീസ് വിവരങ്ങൾ തേടുന്നുണ്ട്.

English Summary

The bodies of a mother and her child were discovered inside three sacks in the Bhavani River; the bodies had been tied up within them. The shocking incident came to light when a suspicious-looking bundle found on the banks of the Bhavani River at Cheerakkadavu was opened.

Follow Us