Compensation for Farmer: പറഞ്ഞ സമയത്ത് വാഴ കുലച്ചില്ല; ഒരു ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് ഉപഭോക്തൃ കമ്മിഷൻ
One Lakh Compensation to Farmer:ചങ്കുത്തറ കാർഷിക നഴ്സറി ഉടമകൾളാണ് നഷ്ടപരിഹാരം നൽകേണ്ടത്. വണ്ടൂർ കരിമ്പൻ തൊട്ടിയിൽ അലവി നൽകിയ പരാതിയിലാണ് നടപടി. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യന്ന ഇദ്ദേഹം ചുങ്കത്തറ കാർഷിക നഴ്‌സറിയിൽ നിന്ന് 150 നേന്ത്രവാഴയുടെ കന്നുകളാണ് വാങ്ങിയത്.

മലപ്പുറം: പറഞ്ഞ സമയത്ത് വാഴ കുലയ്ക്കാത്ത സംഭവത്തിൽ നഴ്സറി ഉടമകൾ ഒരു ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ. ചങ്കുത്തറ കാർഷിക നഴ്സറി ഉടമകൾളാണ് നഷ്ടപരിഹാരം നൽകേണ്ടത്. വണ്ടൂർ കരിമ്പൻ തൊട്ടിയിൽ അലവി നൽകിയ പരാതിയിലാണ് നടപടി.
സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യന്ന ഇദ്ദേഹം ചുങ്കത്തറ കാർഷിക നഴ്‌സറിയിൽ നിന്ന് 150 നേന്ത്രവാഴയുടെ കന്നുകളാണ് വാങ്ങിയത്. 3,425 രൂപ നൽകി വാങ്ങിയ വാഴ പത്ത് മാസത്തിനകം കുലയ്ക്കുമെന്നും ഓണവിപണിയിൽ വിൽപ്പന നടത്താമെന്നും കരുതിയാണ് ഇദ്ദേഹം വാഴ കന്നുകൾ വാങ്ങിച്ചത്. എന്നാൽ വാഗ്ദാനം ചെയ്ത സമയത്ത് വാഴ കുലച്ചില്ല.ഇത് മാത്രമല്ല നേന്ത്രവാഴയ്ക്കു പകരം സ്വർണമുഖി എന്ന ഇനത്തിൽപ്പെട്ട കന്നുകളാണ് ഇദ്ദേഹത്തിന് കിട്ടിയത്. മറ്റു കന്നുകളും ആവശ്യപ്പെട്ടതല്ല കിട്ടിയത്. തുടർന്ന് കർഷകൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകുകയായിരുന്നു.
Also Read: നിപ രോഗിയുടെ നില ഗുരുതരം; മോണോക്ലോണല്‍ ആന്റിബോഡി നല്‍കിത്തുടങ്ങി
തുടർന്ന് വണ്ടൂർ കൃഷി ഓഫീസറും അഭിഭാഷക കമ്മീഷനും കൃഷിസ്ഥലം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചു. പരാതിക്കാരൻ പറഞ്ഞത് കാര്യങ്ങൾ ശരിയാണെന്ന് മനസ്സിലാക്കിയ ഉപഭോക്തൃ കമ്മിഷൻ 1,64,000 രൂപ നഷ്ടപരിഹാരം വിധിക്കുകയായിരുന്നു. ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും വാഴകന്നുകളുടെ വില 3425 രൂപയും വളത്തിനായി ചെലവഴിച്ച 11,175 രൂപയും കോടതി ചെലവ് 10,000 രൂപയും നൽകുന്നതിനാണ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്.
ഉത്തരവിൽ പറഞ്ഞ കാര്യം ഒരു മാസത്തിനകം നടപ്പാക്കിയില്ലെങ്കിൽ ഒമ്പത് ശതമാനം പലിശയും നൽകണമെന്നും ഉത്തരവിൽ പറയുന്നു. കെ മോഹൻദാസ് പ്രസിഡന്‍റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃ കമ്മീഷനാണ് ഉത്തരവിട്ടത്.