AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dengue fever : വീണ്ടും ഡെങ്കിപ്പനി പടരുന്നു: ഇടുക്കിയിൽ ജാ​ഗ്രതാ നിർദ്ദേശം

Dengue fever kerala latest update: വണ്ടിപ്പെരിയാർ, പീരുമേട്, കരടിക്കുഴി എന്നിവിടങ്ങളിലാണ് പനി കൂടുതൽ റിപ്പോർട്ട് ചെയ്തത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ പ്രദേശങ്ങളിൽ രോഗം പരത്തുന്ന കൊതുകുകളുടെ എണ്ണം കൂടുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

Dengue fever : വീണ്ടും ഡെങ്കിപ്പനി പടരുന്നു: ഇടുക്കിയിൽ ജാ​ഗ്രതാ നിർദ്ദേശം
Aswathy Balachandran
Aswathy Balachandran | Published: 25 May 2024 | 11:02 AM

തൊടുപുഴ: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി പടരുന്നതായി റിപ്പോർട്ട്. ഇത്തവണ ഡെങ്കിപ്പനി പിടിമുറുക്കിയിരിക്കുകയാണ്. ഇതിനെത്തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പനി വ്യാപിക്കുന്നതിനാൽ അതീവ ജാഗ്രതപാലിക്കണമെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. സുഷമ കഴിഞ്ഞ ദിവസം അറിയിച്ചു. മാലിന്യങ്ങൾ നിർമാർജനം ഏറെപ്രധാനപ്പെട്ട കാര്യമാണെന്നും കൊതുകുകൾ വളരുന്ന സാഹചര്യം ഒഴിവാക്കണമെന്നതുമാണ് പ്രധാന നിർദ്ദേശം.

. പനിക്കാരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ തൊടുപുഴ മുനിസിപ്പാലിറ്റിയിലേയും വണ്ണപ്പുറം, മണക്കാട്, കരിങ്കുന്നം, പുറപ്പുഴ, കുമാരമംഗലം എന്നീ പഞ്ചായത്തുകളിലേയും ആരോഗ്യ പ്രവർത്തകരുടെ യോഗം ചേർന്നു. തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലാണ് യോ​ഗം നടന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി ഉറവിട നശീകരണം ജനപങ്കാളിത്തത്തോടെ നടപ്പാക്കാൻ തീരുമാനമായി. ഉയർന്ന ഇൻഡക്‌സുകൾ കണ്ടെത്തുന്ന പ്രദേശങ്ങളിൽ ഫോഗിങ് സ്‌പ്രേയിങ് പ്രവർത്തനങ്ങൾ നടത്താനും തീരുമാനമുണ്ട്.

ALSO READ : പക്ഷിപ്പനി മനുഷ്യനിലേക്ക് ; യുഎസിൽ രണ്ടാമതൊരാൾക്ക് കൂടി രോ​ഗം

മാലിന്യ നിർമാർജനം, ഉറവിട നശീകരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ അധികൃതർ നൽകിയ നിർദേശങ്ങൾ പാലിക്കാത്തവർക്ക് നിയമപ്രകാരം നോട്ടീസ് നൽകുകയും നടപടി സ്വീകരിക്കുകയും ചെയ്യും. വെള്ളിയാഴ്ച നാല് ഡെങ്കിപ്പനി കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ രണ്ടു മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 24 ആയി ഉയർന്നിട്ടുണ്ട്.

വണ്ടിപ്പെരിയാർ, പീരുമേട്, കരടിക്കുഴി എന്നിവിടങ്ങളിലാണ് പനി കൂടുതൽ റിപ്പോർട്ട് ചെയ്തത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ പ്രദേശങ്ങളിൽ രോഗം പരത്തുന്ന കൊതുകുകളുടെ എണ്ണം കൂടുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ശരീരവേദനയോടെയുള്ള പനിയുണ്ടായാൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. വേനൽ കടുത്തതോടെ വീടുകളിൽ കുടിവെള്ളം ശേഖരിച്ച് സൂക്ഷിക്കുന്നതാണ് ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകൾ പെരുകാൻ കാരണമെന്ന് പീരുമേട് മേഖലയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. കൂടാതെ ഈ മേഖലയിലെ മേഖലയിലെ ഓടകളിലെ മാലിന്യ ശേഖരവും വെള്ളെക്കട്ട് നീക്കാത്തതും കൊതുക് പടരുന്നതിനു കാരണമാണ്.

ഡെങ്കിബാധിതർക്ക് വീണ്ടും രോഗബാധയുണ്ടായാൽ അത് ഏറെ ശ്രദ്ധിക്കണം. പനിബാധിച്ചവർ കൊതുകുവലക്കുള്ളിൽ മാത്രം കഴിയാൻ ശ്രദ്ധിക്കണമെന്നുംനിർദ്ദേശമുണ്ട്. തലവേദന, പേശീവേദന, ശരീരവേദന തുടങ്ങിയവയാണ് സാധാരണ ഉണ്ടാകുന്ന ലക്ഷണങ്ങൾ.

Follow Us