Thiruvananthapuram Father Arrest: പിതാവ് അറസ്റ്റിൽ; താക്കീത് നൽകിയിട്ടും മകന് മദ്യവും കഞ്ചാവും നൽകിയ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം

പലതവണ വിലക്കിയിട്ടും മകനും സുഹൃത്തുക്കളും ചേർന്ന് കഞ്ചാവും മദ്യവും ഉപയോഗിച്ചതാണ് സതീഷ് കുമാറിനെ പ്രകോപിതനാക്കിയത്. സത മകന്റെ സുഹൃത്തായ വിജിൻ വിക്ടറിനെയാണ് സതീഷ് കുമാർ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. അതേസമയം കാപ്പ ഉൾപ്പെടെ കേസിലെ പ്രതിയാണ് കുത്തേറ്റ വിജിൻ വിക്ടർ. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്....

Thiruvananthapuram Father Arrest: പിതാവ് അറസ്റ്റിൽ; താക്കീത് നൽകിയിട്ടും മകന് മദ്യവും കഞ്ചാവും നൽകിയ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം

പ്രതീകാത്മക ചിത്രം

Published: 

07 Apr 2026 | 07:42 AM

തിരുവനന്തപുരം: പലതവണ താക്കീത് നൽകിയിട്ടും മകനും സുഹൃത്തുക്കളും ചേർന്ന് ലഹരി ഉപയോഗിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ ആക്രമണത്തിൽ പിതാവ് അറസ്റ്റിൽ. തർക്കത്തിനിടയിൽ മകന്റെ സുഹൃത്തിനെ 64കാരനായ പിതാവ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിൽ കടകംപള്ളി സ്വദേശിയായ സതീഷ് കുമാർ ആണ് അറസ്റ്റിൽ ആയത്. സതീഷ് കുമാറിന്റെ മകന്റെ സുഹൃത്തായ വിജിൻ വിക്ടറിനാണ് കുത്തേറ്റത്.

32 വയസ്സായിരുന്നു. പലതവണ വിലക്കിയിട്ടും മകന് സുഹൃത്തുക്കൾ ചേർന്ന് മദ്യവും കഞ്ചാവും എത്തിച്ചു നൽകിയതാണ് സതീഷിനെ പ്രകോപിതമാക്കിയത്. ശനിയാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം. ഇതിന്റെ പേരിൽ കരിക്കകം റെയിൽവേ പാലത്തിന് സമീപം വച്ചാണ് വാക്കു തർക്കം ഉണ്ടായത്. കലഹത്തിന് ഇടയിൽ സതീഷ് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് വിക്ടറിനെ കുത്തുകയായിരുന്നു.

ALSO READ:കൂലിയുടെ പേരിൽ തർക്കം; കൊല്ലത്ത് ഹോട്ടൽ ഉടമയെ ജീവനക്കാരൻ കുത്തിക്കൊന്നു

സംഭവത്തിൽ ഗുരുതരമായ പരിക്കേറ്റ വിജിൻ വിക്ടർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം കുത്തേറ്റ വിജിൻ പേട്ട പോലീസ് സ്റ്റേഷനിൽ കാപ്പ ഉൾപ്പെടെ അഞ്ചോളം കേസുകളിലെ പ്രതിയാണെന്നാണ് പോലീസ് അറിയിച്ചത്. കൊലപാതകശ്രമത്തിന് സതീഷ് കുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Us
നാരങ്ങയുടെ തൊലി കളയല്ലേ... നിങ്ങൾക്കറിയാത്ത രഹസ്യങ്ങൾ
സൺ ടാൻ ആണോ പ്രശ്നം? വീട്ടിലുണ്ട് പ്രതിവിധി
എ​ഗ് സാലഡ് നല്ലതാണ്... പക്ഷെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
ജയിച്ചിട്ടും തോറ്റ സിനിമയിൽ നിന്നെത്തിയ സ്ഥാനാർത്ഥികൾ
അത് പ്രഭുദേവ തന്നെയോ? തനി സാധാരണക്കാരൻ
സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണു മരിച്ച് വയോധികൻ
മൂന്നാറിൽ വീണ്ടും പടയപ്പയുടെ വിളയാട്ടം
മാന്നാർ പരുമലയിൽ ക്രിക്കറ്റ് താരം അസ്ഹറുദ്ദീൻ എത്തിയപ്പോൾ