Jose K mani: പാലായിൽ രണ്ടില കരിഞ്ഞിട്ടില്ല, ഇടതുമുന്നണിയിൽ ഉറച്ചു നിൽക്കും – ജോസ് കെ മാണി

Jose K. Mani discusses Kerala Congress M's position in the LDF: പാലായിലും തൊടുപുഴയിലും 'രണ്ടില' ചിഹ്നം കരിഞ്ഞുപോയി എന്ന യു.ഡി.എഫ്. പ്രചാരണം തെറ്റാണെന്ന് ജോസ് കെ. മാണി ശക്തമായി വാദിച്ചു. കഴിഞ്ഞ തവണത്തേത് പോലെ തന്നെ 'രണ്ടില' ചിഹ്നത്തിൽ ഇത്തവണയും പാർട്ടിക്ക് പത്ത് സീറ്റുകളിൽ വിജയിക്കാൻ സാധിച്ചു.

Jose K mani: പാലായിൽ രണ്ടില കരിഞ്ഞിട്ടില്ല, ഇടതുമുന്നണിയിൽ ഉറച്ചു നിൽക്കും - ജോസ് കെ മാണി

Jose K Mani

Published: 

16 Dec 2025 | 03:13 PM

തിരുവനന്തപുരം: ഇടതുമുന്നണിയിൽ (എൽ.ഡി.എഫ്.) ഉറച്ചുനിൽക്കുമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പ്രഖ്യാപിച്ചു. പാലായിൽ ഉൾപ്പെടെ മധ്യതിരുവിതാംകൂറിൽ പാർട്ടിക്ക് സംഘടനപരമായ ഭദ്രത നിലനിർത്താൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയാണ് ജോസഫ് ഗ്രൂപ്പിന്റേത്. കോൺഗ്രസ് എന്തെങ്കിലും കൊടുത്താൽ അത് മേടിച്ചെടുക്കുക മാത്രമാണ് അവർ ചെയ്യുന്നത്,” ജോസ് കെ. മാണി പരിഹസിച്ചു.

 

പാലായിലെ ‘രണ്ടില’ തളിർത്തു

 

പാലായിലും തൊടുപുഴയിലും ‘രണ്ടില’ ചിഹ്നം കരിഞ്ഞുപോയി എന്ന യു.ഡി.എഫ്. പ്രചാരണം തെറ്റാണെന്ന് ജോസ് കെ. മാണി ശക്തമായി വാദിച്ചു. കഴിഞ്ഞ തവണത്തേത് പോലെ തന്നെ ‘രണ്ടില’ ചിഹ്നത്തിൽ ഇത്തവണയും പാർട്ടിക്ക് പത്ത് സീറ്റുകളിൽ വിജയിക്കാൻ സാധിച്ചു. മുനിസിപ്പാലിറ്റിയിൽ കേരളാ കോൺഗ്രസ് (എം)-ന് കേവല ഭൂരിപക്ഷം ലഭിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിൽ പാലാ നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫിന് 2198 വോട്ടിന്റെ ഭൂരിപക്ഷം നേടാൻ കഴിഞ്ഞു.

വീമ്പടിക്കുന്ന തൊടുപുഴ മുനിസിപ്പാലിറ്റിയിൽ 38 വാർഡുകളിൽ ജോസഫ് ഗ്രൂപ്പിന് ആകെ രണ്ടിടത്തു മാത്രമാണ് ജയിക്കാനായത്. മുനിസിപ്പാലിറ്റി രൂപീകരിച്ച 1980 മുതൽ ഒരു തവണ പോലും ജോസഫ് ഗ്രൂപ്പിന് അവിടെ ചെയർമാൻ സ്ഥാനം ലഭിച്ചിട്ടില്ലെന്നും, എന്നാൽ കേരളാ കോൺഗ്രസ് (എം) മൂന്ന് തവണ ഭരണം നേടിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാലായിൽ സംഘടനാപരമായ ഒരു വീഴ്ചയും വന്നിട്ടില്ല. എങ്കിലും കോട്ടയം ജില്ലാ പഞ്ചായത്തിൽ തിരിച്ചടി നേരിട്ടത് അദ്ദേഹം അംഗീകരിച്ചു. സംസ്ഥാനത്തുടനീളം കുറച്ച് വോട്ടുകൾ യു.ഡി.എഫിലേക്ക് പോയിട്ടുണ്ട്. എങ്കിലും, 14 ജില്ലാ പഞ്ചായത്തുകളിൽ ഏഴെണ്ണം ഇപ്പോഴും എൽ.ഡി.എഫിന്റെ കൈയിലാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജനവിധി വിനയത്തോടെ സ്വീകരിച്ച്, സംഭവിച്ച വീഴ്ചകൾ പരിശോധിച്ച് തിരുത്തുമെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.

Follow Us
Related Stories
Kerala Assembly Election 2026: ജനവിധി തേടി ജന്മ നാട്ടിലേക്ക്… ഇനി രമേശ് പിഷാരടിയുടെ അരങ്ങ് പാലക്കാട്
Kerala Assembly Election 2026: പാലക്കാട് ഇത്തവണ ശോഭയ്‌ക്കോ? കരുത്തുറ്റ സ്ഥാനാര്‍ഥികളില്ലാതെ കോണ്‍ഗ്രസും എല്‍ഡിഎഫും
Kerala Assembly Election 2026: മരണം വരെ വോട്ട് ബിജെപിക്കെന്ന് പറഞ്ഞ ലക്ഷ്മി പ്രിയ ഇനി പെരുമ്പാവൂരിൽ ട്വന്റി-20 സ്ഥാനാർത്ഥി
Kerala Assembly Election 2026: ഹാവൂ അങ്ങനെയെത്തി! സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്
Kerala Assembly Election 2026: പൈതൃകവും രാഷ്ട്രീയവും മാറ്റുരയ്ക്കുന്ന പോരാട്ടഭൂമി; തൃപ്പൂണിത്തുറ പഠിപ്പിക്കുന്ന തിരഞ്ഞെടുപ്പിലെ രാജതന്ത്രങ്ങൾ
Kerala Assembly Election 2026: ലീഗിന്റെ പട്ടികയുമെത്തി; ഓരോ മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളിതാ
ഇവർ എന്നും മുടി കഴുകരുത്, ചുരുളൻ മുടിക്കാരും ശ്രദ്ധിക്കുക
ചക്കക്കുരു മാങ്ങാകറി കഴിച്ചിട്ടുണ്ടോ? എളുപ്പത്തിൽ തയ്യാറാക്കാം
കുളിക്കുന്നതിന് എത്ര നേരം മുമ്പ് മുടിയില്‍ എണ്ണ തേയ്ക്കണം?
രാവിലെ ഈ മൂന്ന് തെറ്റുകൾ ചെയ്യരുത്
നല്ല കമ്മ്യൂണിസ്റ്റുകാരെ കണ്ടാല്‍ ചിരിക്കണമെന്ന് വി.ഡി. സതീശന്‍
കണ്ടിട്ട് തന്നെ പേടിയാകുന്നു, അപ്പോള്‍ അത് അനുഭവിച്ചവരുടെ അവസ്ഥയോ? ഒഡീഷയില്‍ വീശിയടിച്ച ചുഴലിക്കാറ്റ്‌
ജെസ്ന കേസിൽ കൂടുതൽ തെളിവ്? സിബിഐ എത്തി
റോബിൻ ബസ് അപകടത്തിൽപ്പെട്ടു