Kerala High Speed Rail Project: 200 കിലോമീറ്റർ വേ​ഗത, തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 21 സ്റ്റേഷനുകൾ, അതിവേഗ റെയിൽ പദ്ധതി അതിവേ​ഗം മുന്നോട്ട്

Kerala High Speed Railway updates 2026 main features, speed, stations in Kerala: ഭൂമി ഏറ്റെടുക്കൽ കുറയ്ക്കുന്നതിനായി 70 ശതമാനവും പില്ലറുകളിലൂടെയും ബാക്കി ഭാഗം ടണലുകളിലൂടെയുമാണ് നിർമ്മിക്കുക. ആകെ 20 ടണലുകൾ പദ്ധതിയുടെ ഭാഗമായുണ്ടാകും. അഞ്ചുവർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Kerala High Speed Rail Project: 200 കിലോമീറ്റർ വേ​ഗത, തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 21 സ്റ്റേഷനുകൾ, അതിവേഗ റെയിൽ പദ്ധതി അതിവേ​ഗം മുന്നോട്ട്

Silver line project

Published: 

24 Jan 2026 | 02:40 PM

പാലക്കാട്: കേരളത്തിന്റെ റെയിൽവേ വികസനത്തിൽ പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തിൽ മെട്രോ മാൻ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച പുതിയ അതിവേഗ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം നിർദ്ദേശം നൽകി. പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (DPR) തയ്യാറാക്കാൻ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ (DMRC) ചുമതലപ്പെടുത്തിയതായി ഇ. ശ്രീധരൻ അറിയിച്ചു.

 

പദ്ധതിയുടെ സവിശേഷതകൾ

 

മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാവുന്ന ട്രെയിനുകളാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള 430 കിലോമീറ്റർ ദൂരത്തിൽ ആകെ 21 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം എയർപോർട്ടിൽ നിന്നാരംഭിക്കുന്ന റെയിൽവേ പാത കൊല്ലം, കോട്ടയം വഴി എറണാകുളത്തെത്തും (9 സ്റ്റേഷനുകൾ). തുടർന്ന് നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കണ്ണൂർ വരെ നീളും (12 സ്റ്റേഷനുകൾ).

Also Read: Amrit Bharat Express: വന്ദേ ഭാരതല്ല അമൃത് ഭാരത്, സൗകര്യങ്ങളിലും സ്പീഡിലും വലിയ മാറ്റം

ഭൂമി ഏറ്റെടുക്കൽ കുറയ്ക്കുന്നതിനായി 70 ശതമാനവും പില്ലറുകളിലൂടെയും ബാക്കി ഭാഗം ടണലുകളിലൂടെയുമാണ് നിർമ്മിക്കുക. ആകെ 20 ടണലുകൾ പദ്ധതിയുടെ ഭാഗമായുണ്ടാകും. അഞ്ചുവർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ ആകെ ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും 30,000 കോടി രൂപ വീതം വിഹിതം നൽകും. ബാക്കി തുക മറ്റ് സ്രോതസ്സുകളിൽ നിന്ന് കണ്ടെത്താനാണ് തീരുമാനം.

 

രാഷ്ട്രീയ നീക്കങ്ങൾ

 

മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് ഈ പുതിയ നീക്കങ്ങൾ നടക്കുന്നത് എന്ന് കെ.വി. തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാന സർക്കാരുമായി നടത്തിയ പ്രാഥമിക ചർച്ചകൾക്ക് ശേഷം തുടർനടപടികൾ വൈകിയതിനാലാണ് ഇ. ശ്രീധരൻ നേരിട്ട് കേന്ദ്രത്തെ സമീപിച്ചത്. ഇതേത്തുടർന്ന് ഡിപിആറുമായി മുന്നോട്ട് പോകാൻ റെയിൽവേ മന്ത്രാലയം അനുമതി നൽകുകയായിരുന്നു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധികൾ ഉണ്ടാകില്ലെന്നും ജനവാസ മേഖലകളെ ബാധിക്കാത്ത രീതിയിലുള്ള ആധുനിക നിർമ്മാണ രീതിയാണ് അവലംബിക്കുന്നതെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി.

Follow Us
Related Stories
ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് 27 വയസുകാരനായ മലയാളി മരിച്ചു; ദുബായിൽ എത്തിയത് എട്ടുമാസം മുമ്പ്
ആശ്വാസവും ആശങ്കയും ഉണ്ട്! കോട്ടയത്തെയും ആലപ്പുഴയിലെയും നിലവിലെ വെള്ളപ്പൊക്ക നില
Kerala Rain Alert: പെയ്തൊഴിയാതെ പെരുമഴ; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്‌
Kerala Lottery Result Today: ടിക്കറ്റ് എടുത്തവർ വേഗം നോക്കിക്കോളൂ; ഇതാ ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം!
Pathanamthitta Floods : ദുരന്തങ്ങൾ നേരിടാൻ സ്ഥിരം സംവിധാനം, ക്യാമ്പുകളിൽ എല്ലാ സൗകര്യങ്ങളും- മുഖ്യമന്ത്രി പത്തനംതിട്ടയിൽ
CP John: സ്ത്രീകള്‍ക്ക് ബസ്സില്‍ പോകാന്‍ പണമില്ല, പക്ഷെ കുട്ടികള്‍ പഠിക്കുന്നത് സ്വകാര്യ സ്‌കൂളില്‍; പരിഹസിച്ച് സിപി ജോണ്‍
ടിവി റിമോട്ട് സുരക്ഷിതമായി എങ്ങനെ വൃത്തിയാക്കാം?
ഇത് വർക്കാകും! റിമി ടോമിയുടെ വർക്കൗട്ട് രഹസ്യങ്ങൾ
ചിയയും ചണവും ഒന്നുമല്ല; മുടി വളരാനും ശരീരഭാരം കുറയ്ക്കാനും ഈ കുഞ്ഞൻ വിത്ത് മതി
മഴയത്ത് ടെറസ് ലീക്ക് ആവുന്നുണ്ടോ? പരിഹാരമിതാ
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ