Kochi Water Metro: കൊച്ചി വാട്ടര്‍ മെട്രോയില്‍ വിമാനത്താവളം വരെ പോകാം; അണിയറയില്‍ ഒരുങ്ങുന്നത് വിസ്മയിപ്പിക്കുന്ന പദ്ധതികള്‍

Kochi Water Metro Nedumbassery Airport Connectivity: പുതിയ വിപുലീകരണ പദ്ധതികളുമായി കൊച്ചി വാട്ടര്‍ മെട്രോ. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് റൂട്ടുകള്‍ വിപുലീകരിക്കാന്‍ ലക്ഷ്യം. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റൂട്ടും പരിഗണനയില്‍.

Kochi Water Metro: കൊച്ചി വാട്ടര്‍ മെട്രോയില്‍ വിമാനത്താവളം വരെ പോകാം; അണിയറയില്‍ ഒരുങ്ങുന്നത് വിസ്മയിപ്പിക്കുന്ന പദ്ധതികള്‍

Water Metro Kochi

Updated On: 

22 Jan 2026 | 01:45 PM

കൊച്ചി: സര്‍വീസുകളും, റൂട്ടുകളും വിപുലീകരിക്കാനുള്ള നീക്കവുമായി കൊച്ചി വാട്ടര്‍ മെട്രോ. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് റൂട്ടുകള്‍ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റൂട്ടും പരിഗണനയിലുണ്ടെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. റൂട്ടുകള്‍ വിപുലീകരിക്കുന്നതിനൊപ്പം, ബോട്ടുകളുടെ എണ്ണവും വര്‍ധിപ്പിക്കും. നിലവിൽ 20 ബോട്ടുകളാണ് സർവീസ് നടത്തുന്നത്. കൊച്ചിൻ ഷിപ്പ്‌യാർഡിൽ മൂന്ന് കപ്പലുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നതായി വാട്ടർ മെട്രോ ഉദ്യോഗസ്ഥൻ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

15 ബോട്ടുകൾക്കായി അടുത്ത മാസം ടെൻഡർ വിളിക്കാനാണ് നീക്കം. നേരത്തെ വിളിച്ച ടെണ്ടർ ഉയർന്ന തുക കാരണം റദ്ദാക്കിയിരുന്നു. ആകെ ലക്ഷ്യമിടുന്ന 78 ബോട്ടുകളിൽ ബാക്കിയുള്ള 40 എണ്ണത്തിനായി പൊതു-സ്വകാര്യ പങ്കാളിത്തം തേടാന്‍ അധികൃതർ ആലോചിക്കുന്നുണ്ട്.

നഗരങ്ങളിലെ പ്രാന്തപ്രദേശങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുന്നത് കൂടുതല്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടും. വിനോദസഞ്ചാര റൂട്ടുകൾ വഴി വരുമാനം വര്‍ധിപ്പിക്കാനും വാട്ടര്‍ മെട്രോ പദ്ധതിയിടുന്നു.

സർവീസുകൾ ഉടന്‍

കടമക്കുടി, പാലിയംതുരുത്ത് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഈ വേനൽക്കാലത്ത് തന്നെ ആരംഭിക്കാനാണ് നീക്കം. ടൂറിസം സാധ്യതകൾ കൂടി ലക്ഷ്യമിട്ടാണ് ഈ നീക്കം. ഹൈക്കോടതി – ഫോർട്ട് കൊച്ചി പോലുള്ള റൂട്ടുകളിലെ തിരക്ക് കുറയ്ക്കാൻ പുതിയ ബോട്ടുകൾ എത്തുന്നതോടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ക്രിസ്മസ്-പുതുവത്സര കാലയളവിൽ ഈ റൂട്ടില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

Also Read: Kochi Metro Rail: കൊച്ചി മെട്രോയുടെ ‘മുഖം’ മാറും; വാട്ടര്‍ മെട്രോയുടെ റൂട്ടുകള്‍ വര്‍ധിക്കും; കെഎംആര്‍എല്ലിന് ഇത് തിരക്കേറിയ വര്‍ഷം

വിമാനത്താവളത്തിലേക്കും പോകാം

വിമാനത്താവളത്തിലേക്ക് സർവീസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള പ്രാരംഭ നടപടിക്രമങ്ങള്‍ ഉടന്‍ തുടങ്ങും. ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള എട്ട് കിലോമീറ്റർ റൂട്ടില്‍ സര്‍വീസ് ആരംഭിക്കാനാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട്‌ പെരിയാർ വഴിയുള്ള നിർദ്ദിഷ്ട ആലുവ-നെടുമ്പാശ്ശേരി റൂട്ടിനായുള്ള ഹൈഡ്രോളജിക്കൽ പഠനം ഈ ആഴ്ച ആരംഭിക്കും. കനാൽ വികസനത്തിന്റെ ആവശ്യകതയും ജലപ്രവാഹത്തിലുണ്ടാകാൻ സാധ്യതയുള്ള മാറ്റങ്ങളും പരിസര പ്രദേശങ്ങളിലെ ആഘാതവും പഠനവിധേയമാക്കും.

മൂന്നാഴ്ചയ്ക്കുള്ളിൽ പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ലക്ഷ്യം. ആദ്യം സാധ്യതാ റിപ്പോര്‍ട്ടും, പിന്നീട് വിശദമായ പദ്ധതി റിപ്പോര്‍ട്ടും സമര്‍പ്പിക്കും. നിർദ്ദിഷ്ട നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷനെ വാട്ടർ മെട്രോ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്.

Related Stories
Kerala Lottery Result: നിങ്ങളാണോ ഇന്നത്തെ കോടീശ്വരൻ ? ഭാഗ്യനമ്പർ ഇതാ…കാരുണ്യ പ്ലസ് ലോട്ടറി ഫലം അറിയാം
Sabarimala Astrological Prediction: ശബരിമല ദേവപ്രശ്‌ന വിധി ശ്രദ്ധേയമാകുന്നു; 2014-ലെ പ്രവചനങ്ങൾ സ്വർണ്ണക്കൊള്ളക്കേസോടെ ചർച്ചകളിൽ
Deepak Death Case: ദീപക് ആത്മഹത്യ ചെയ്തത് മനം നൊന്ത്; ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്, ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും
Kerala Weather Update: മഴ പോയിട്ടില്ല, ചൂടും സഹിക്കണം; ശ്രദ്ധിക്കേണ്ടത് ഈ ജില്ലക്കാർ, കാലാവസ്ഥ ഇങ്ങനെ…
Kerala Rail Projects: അങ്കമാലി-എരുമേലി ശബരിപാതയും ആലപ്പുഴ തീരദേശ പാത ഇരട്ടിപ്പിക്കലും സത്യമാകുന്നു… സൂചനയുമായി റെയിൽവേ
Sabarimala Gold Theft: ദൈവത്തിന്റെ സ്വർണം മോഷ്ടിച്ചതല്ലേ? എൻ വാസുവിന്റെ ജാമ്യം സുപ്രീം കോടതിയും തള്ളി
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ