Sabari Rail and MC Road : ഗതാഗതക്കുരുക്കിന് വിട, എംസി റോഡിൽ 7 പുതിയ ബൈപ്പാസുകൾ വരുന്നു, ശബരി റെയിൽവേ ഭൂമി ഏറ്റെടുക്കാൻ കോടികൾ

Major Infrastructure Boost for Kerala: അങ്കമാലി–എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന് 1,900 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം കേശവദാസപുരം മുതൽ അങ്കമാലി വരെയുള്ള എംസി റോഡ് നാലുവരിപ്പാതയാക്കാൻ 5,217 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

Sabari Rail and MC Road : ഗതാഗതക്കുരുക്കിന് വിട, എംസി റോഡിൽ 7 പുതിയ ബൈപ്പാസുകൾ വരുന്നു, ശബരി റെയിൽവേ ഭൂമി ഏറ്റെടുക്കാൻ കോടികൾ

NH development

Published: 

15 Feb 2026 | 11:19 AM

തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ നിർണ്ണായക ചുവടുവെപ്പുമായി സംസ്ഥാന സർക്കാർ. ശബരി റെയിൽവേ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിനായി 1,900 കോടി രൂപ അനുവദിക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ കിഫ്ബി (KIIFB) സിഇഒയ്ക്ക് നിർദ്ദേശം നൽകി. ഇതോടൊപ്പം എംസി റോഡ് വികസനം ഉൾപ്പെടെ 8,081 കോടി രൂപയുടെ പദ്ധതികൾക്ക് കിഫ്ബി ബോർഡ് യോഗം തത്വത്തിൽ അംഗീകാരം നൽകി.

 

പ്രധാന പദ്ധതികളും അനുവദിച്ച തുകയും

 

അങ്കമാലി–എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന് 1,900 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം കേശവദാസപുരം മുതൽ അങ്കമാലി വരെയുള്ള എംസി റോഡ് നാലുവരിപ്പാതയാക്കാൻ 5,217 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം വേളിയിൽ ഏറോസ്‌പേസ് കൺട്രോൾ സിസ്റ്റംസ് കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കലിന് 600 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

 

എംസി റോഡിൽ 7 ബൈപ്പാസുകൾ

 

എംസി റോഡിലെ പ്രധാന ജംഗ്ഷനുകൾ വികസിപ്പിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ 7 പുതിയ ബൈപ്പാസുകൾ നിർമ്മിക്കുമെന്ന് മന്ത്രി അറിയിച്ചു. കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, കൊട്ടാരക്കര, പന്തളം, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് ബൈപ്പാസുകൾ വരുന്നത്. മറ്റ് ഭാഗങ്ങൾ നാലുവരിപ്പാതയായി നവീകരിക്കും. അതേസമയം, ദേശീയപാതാ അതോറിറ്റി നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്നും മന്ത്രി വിമർശിച്ചു.

 

മറ്റ് പ്രധാന അംഗീകാരങ്ങൾ

 

വെള്ളിയാഴ്ച നടന്ന യോഗത്തിൽ 689.45 കോടി രൂപയുടെ പദ്ധതികൾക്ക് ഔദ്യോഗികമായി ഭരണാനുമതി നൽകി. ഇതിൽ ഉൾപ്പെടുന്നവ.

  • തിരുവനന്തപുരം മെന്റൽ ഹെൽത്ത് സെന്റർ വികസനം: 87.68 കോടി രൂപ.
  • തൃശ്ശൂർ ജനറൽ ആശുപത്രി വികസനം: 136.79 കോടി രൂപ.
  • വർക്ക് നിയർ ഹോം പദ്ധതി (Work Near Home): 153 കോടി രൂപ.
  • കോഴിക്കോട് കനോലി കനാൽ വികസനം: 73.21 കോടി രൂപ.

ഇതോടെ കിഫ്ബിക്ക് കീഴിലുള്ള ആകെ പദ്ധതികളുടെ മൂല്യം 1.10 ലക്ഷം കോടി രൂപയായി ഉയർന്നു. ഇതുവരെ 38,608.52 കോടി രൂപ കിഫ്ബി വഴി വിനിയോഗിച്ചിട്ടുണ്ട്.

Related Stories
Kerala Lottery Result: ടെന്‍ഷന്‍ വേണ്ട, സമാധാനത്തോടെ നോക്കിയാല്‍ മതി; സമൃദ്ധി ലോട്ടറി ഫലം പുറത്ത്‌
Sabarimala Gold Theft Case: ശബരിമലയിലെ സ്വർണ്ണപ്പാളികളിൽ ആസിഡിന്റെ സാന്നിധ്യം! കേടുപാടുകൾ വരാൻ സാധ്യത
Sabarimala flagpole re-installation: സ്വർണ്ണം നാണയമായി നൽകി! ശബരിമല കൊടിമര പുന പ്രതിഷ്ഠയിൽ സംഭാവന നൽകിയെന്ന് സ്ഥിരീകരിച്ച് സിനിമാതാരങ്ങൾ
Kerala UV Alert: ചൂടിനൊപ്പം പേടിക്കണം അൾട്രാവയലറ്റ് വികിരണത്തേയും, ഈ ജില്ലക്കാർക്ക് മുന്നറിയിപ്പ്
Alin Sherin’s Organ Donation: ആലിന് ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം, അഞ്ചു പേരിലൂടെ ആ മാലാഖ ജീവിക്കും
Sabarimala Women’s Entry: ശബരിമല യുവതി പ്രവേശനത്തിൽ സർക്കാരിന്റെ നിലപാട് താൽക്കാലികമോ സ്ഥിരമോ എന്ന് ഇതോടെ അറിയാം; ജി സുകുമാരൻ നായർ
കറിവേപ്പില ഈ ജന്മം കേടാകില്ല; ടിപ്പൊക്കെ ഇഷ്ടം പോലുണ്ട്
ഈ ഉള്ളി അച്ചാർ മതി ഒരുപറ ചോറുണ്ണാൻ
തണ്ണിമത്തൻ ഉപ്പിലിട്ടത്... ഐവാ സംഗതി വൈറലാണ്!
മുട്ട പൊട്ടാതെ വേവിച്ച് എടുത്താലോ? അതിനും ടിപ്പുണ്ട്
വെള്ളത്തിലേക്ക് വിട്ടിട്ടും പാമ്പ് പോയില്ല
വെറും നിലത്ത് ഭക്ഷണം കഴിക്കുന്ന പോലീസ് ഉദ്യോഗസ്ഥ
6 കോടി പിഴ, കേരളത്തിലും നടന്ന അപകടം
വന്ദേഭാരതിൽ പാമ്പ്, ഒടുവിൽ ആളെ കിട്ടി വമ്പൻ ട്വിസ്റ്റ്.