Masappadi Case: എസ്എഫ്ഐഒ റിപ്പോർട്ടിൽ രണ്ട് മാസത്തേക്ക് തുടര്‍നടപടി പാടില്ലെന്ന് ഹൈക്കോടതി; വീണയ്ക്കും സിഎംആർഎല്ലിനും താത്കാലികാശ്വാസം

Monthly Payment Case: കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ സിഎംആര്‍എല്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. പകര്‍പ്പ് ലഭിച്ചതിന് ശേഷം കുറ്റപത്രം ചോദ്യം ചെയ്ത് മേല്‍ക്കോടതികളെ സമീപിക്കാന്‍ സിഎംആര്‍എല്ലിന് കഴിയും

Masappadi Case: എസ്എഫ്ഐഒ റിപ്പോർട്ടിൽ രണ്ട് മാസത്തേക്ക് തുടര്‍നടപടി പാടില്ലെന്ന് ഹൈക്കോടതി; വീണയ്ക്കും സിഎംആർഎല്ലിനും താത്കാലികാശ്വാസം

വീണാ വിജയന്‍, കേരള ഹൈക്കോടതി

Published: 

16 Apr 2025 | 02:28 PM

കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കും, സിഎംആര്‍എല്ലിനും താല്‍ക്കാലികാശ്വാസം. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ രണ്ട് മാസത്തേക്ക് തുടര്‍നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രണ്ട് മാസത്തേക്ക് തല്‍സ്ഥിതി തുടരണമെന്നാണ് നിര്‍ദ്ദേശം. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. സിഎംആര്‍എല്ലും, കേന്ദ്രസര്‍ക്കാരും സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

എറണാകുളം അഡീഷണൽ സെഷൻസ് കോടതി മുമ്പാകെയുള്ള കേസിലാണ് രണ്ട് മാസത്തേക്ക് തുടര്‍നടപടികള്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. നേരത്തെ, എസ്എഫ്ഐഒ സമര്‍പ്പിച്ച പരാതി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഏഴില്‍ സ്വീകരിച്ചിരുന്നു. തുടര്‍നടപടികളുടെ ഭാഗമായി പ്രതികള്‍ക്ക് നോട്ടീസ് അയക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്.

ജസ്റ്റിസ് ടി.ആര്‍. രവിയുടെ അവധിക്കാല ബെഞ്ചിന്റേതാണ് ഉത്തരവ്. വേനലവധി കഴിഞ്ഞ് ഇനി കോടതി ചേരുമ്പോള്‍ ഹര്‍ജി പരിഗണിക്കും. സിഎംആർഎൽ എം.‍ഡി ശശിധരൻ കർത്ത, വീണ വിജയൻ തുടങ്ങിയവരെ പ്രതികളാക്കിയാണ് എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് പുതിയ ഡിവിഷന്‍ ബെഞ്ചിലേക്ക് അയക്കാനാണ് തീരുമാനം. വിശദമായ വാദം കേള്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടതോടെയാണ് രണ്ട് മാസത്തേക്ക് തുടര്‍ നടപടികള്‍ തടഞ്ഞത്.

Read Also: Divya S Iyer: ദിവ്യയുടെ അഭിനന്ദനം രാഷ്ട്രീയ തലത്തിലേക്ക് മാറി; സദ്ദുദേശപരമെങ്കിലും വീഴ്ച സംഭവിച്ചതായി ശബരിനാഥന്‍

എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് പരാതിയായി കണക്കാക്കണമെന്നും, അത് പൊലീസ് റിപ്പോര്‍ട്ടല്ലെന്നും സിഎംആര്‍എല്‍ പറയുന്നു. തങ്ങളെ കേൾക്കാതെയാണ് സെഷൻസ് കോടതിയുടെ നടപടിയെന്നും സിഎംആര്‍എല്‍ ചൂണ്ടിക്കാട്ടി.

കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ സിഎംആര്‍എല്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. പകര്‍പ്പ് ലഭിച്ചതിന് ശേഷം കുറ്റപത്രം ചോദ്യം ചെയ്ത് മേല്‍ക്കോടതികളെ സമീപിക്കാന്‍ സിഎംആര്‍എല്ലിന് കഴിയും. ചെയ്യാത്ത സേവനത്തിന് വീണയുടെ എക്‌സാലോജികിന് സിഎംആര്‍എല്‍ 2.70 കോടിയോളം രൂപ നല്‍കിയെന്നാണ് കുറ്റപത്രത്തിലുള്ളത്.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍