School Padapooja: ‘അടിമത്ത മനോഭാവം വളർത്താൻ അനുവദിക്കില്ല’; വിദ്യാർത്ഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ചതിൽ വിശദീകരണം തേടി മന്ത്രി

Padapooja At Schools In Kerala: ഇത്തരം ആചാരങ്ങൾ പിന്തുടരുന്നത് വിദ്യാർത്ഥികളിൽ അടിമത്ത മനോഭാവം വളർത്തുമെന്നും, ഒരു കാരണവശാലും ഇതൊന്നും അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ഭാവിയിൽ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

School Padapooja: അടിമത്ത മനോഭാവം വളർത്താൻ അനുവദിക്കില്ല; വിദ്യാർത്ഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ചതിൽ വിശദീകരണം തേടി മന്ത്രി

Minister V sivankutty

Published: 

12 Jul 2025 | 01:25 PM

തിരുവനന്തപുരം: ഭാരതീയ വിദ്യാ നികേതൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ചില സ്കൂളുകളിൽ വിദ്യാർത്ഥികളെക്കൊണ്ട് പാദപൂജ നടത്തിച്ച വിഷയം അതീവ ഗൗരവത്തോടെ സർക്കാർ കാണുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികളെകൊണ്ട് അധ്യാപകരുടെ കാലുകൾ കഴികിക്കുന്ന ഈ പ്രവർത്തി ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതും പ്രതിഷേധാർഹവുമാണ്. വിദ്യാഭ്യാസത്തിലൂടെ കുട്ടികളിൽ ശാസ്ത്രബോധവും പുരോഗമന ചിന്തയുമാണ് വളർത്തേണ്ടത്.

ഇത്തരം പ്രവൃത്തി വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ ഇല്ലാതാക്കുന്നതാണെന്നും സംഭവത്തോട് പ്രതികരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. കാസർഗോഡ് ബന്തടുക്കയിലെ സരസ്വതി വിദ്യാലയത്തിലും മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലുമാണ് പാദപൂജ നടത്തിയത്. ഇരു സംഭവങ്ങളും ഞെട്ടിപ്പിക്കുന്നതാണെന്നും, ഇക്കാര്യത്തിൽ എത്രയും പെട്ടെന്ന് വിശദീകരണം തേടണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. സിബിഎസ്ഇ സിലബസ് പിന്തുടരുന്ന സ്കൂളുകളാണ് ഇവ രണ്ടും.

ഇത്തരം ആചാരങ്ങൾ പിന്തുടരുന്നത് വിദ്യാർത്ഥികളിൽ അടിമത്ത മനോഭാവം വളർത്തുമെന്നും, ഒരു കാരണവശാലും ഇതൊന്നും അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. അറിവും സ്വബോധവുമാണ് വിദ്യാഭ്യാസം കൊണ്ട് കുട്ടികൾക്ക് ലഭിക്കേണ്ടത്, ഇത്തരം ആചാരങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജാതി വ്യവസ്ഥയുടെ പേരിൽ ഒരു കാലത്ത് അക്ഷരം നിഷേധിക്കപ്പെട്ടിരുന്നു. ആ കാലഘട്ടത്തിൽ നിന്ന് പൊരുതി നേടിയെടുത്ത അവകാശമാണ് വിദ്യാഭ്യാസം.

അതുകൊണ്ട് തന്നെ ഈ അവകാശം ആരുടെ കാൽക്കീഴിലും അടിയറവ് വെക്കണ്ട കാര്യമില്ല. ഭാവിയിൽ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദ്യാഭ്യാസ അവകാശ നിയമവും ചട്ടങ്ങളും പാലിക്കാത്ത ഏത് സ്കൂളാണെങ്കിൽ കർശനമായ നടപടി സ്വീകരിക്കാനുള്ള എല്ലാ അധികാരവും പൊതുവിദ്യാഭ്യാസ വകുപ്പിന് ഉണ്ടെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.

 

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍