Railway update: യാത്രക്കാർക്ക് ആശ്വാസം; അമൃത് ഭാരത് എക്സ്പ്രസിനും നിസാമുദ്ദീൻ സൂപ്പർഫസ്റ്റിനും പുതിയ സ്റ്റോപ്പുകൾ

New stops for Amrit bharat and Nizamuddin express: ദീർഘദൂര യാത്ര ചെയ്ത് ചികിത്സ തേടുന്ന സാധാരണക്കാർക്ക് ഈ സ്റ്റോപ്പുകൾ വലിയ ഉപകാരമാകും. ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് ശബരിമല തീർത്ഥാടകർക്കും വടക്കൻ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും ഗുണകരമാകും.

Railway update: യാത്രക്കാർക്ക് ആശ്വാസം; അമൃത് ഭാരത് എക്സ്പ്രസിനും നിസാമുദ്ദീൻ സൂപ്പർഫസ്റ്റിനും പുതിയ സ്റ്റോപ്പുകൾ

ട്രെയിന്‍

Published: 

25 Feb 2026 | 11:14 AM

മാവേലിക്കര: മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ട്രെയിൻ യാത്രക്കാരുടെ ദീർഘകാല ആവശ്യങ്ങൾക്ക് ഒടുവിൽ അംഗീകാരം. അമൃത് ഭാരത് എക്സ്പ്രസ്സിന് ശാസ്താംകോട്ടയിലും, തിരുവനന്തപുരം – നിസാമുദ്ദീൻ സൂപ്പർഫസ്റ്റിന് ചെങ്ങന്നൂരിലും സ്റ്റോപ്പുകൾ അനുവദിച്ചുകൊണ്ട് റെയിൽവേ മന്ത്രാലയം ഉത്തരവിറക്കി. എം.പി നടത്തിയ നിരന്തരമായ ഇടപെടലുകളെത്തുടർന്നാണ് റെയിൽവേ മന്ത്രിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്.

 

ആർക്കെല്ലാം ഗുണപ്പെടും?

 

ഈ തീരുമാനം വിവിധ മേഖലയിലുള്ളവർക്ക് വലിയ ആശ്വാസമാകും. വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും ഉൾപ്പെടെയുള്ള സ്ഥിരം യാത്രക്കാർക്കും ജോലിസ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്താനും ഇത് സഹായിക്കും. ദീർഘദൂര യാത്ര ചെയ്ത് ചികിത്സ തേടുന്ന സാധാരണക്കാർക്ക് ഈ സ്റ്റോപ്പുകൾ വലിയ ഉപകാരമാകും. ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് ശബരിമല തീർത്ഥാടകർക്കും വടക്കൻ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും ഗുണകരമാകും.

ജനങ്ങളുടെ ആവശ്യങ്ങൾ പലവട്ടം റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതിന്റെയും നിരന്തരമായ സമ്മർദ്ദത്തിന്റെയും ഫലമായാണ് ഈ നേട്ടം കൈവരിച്ചതെന്ന് എം.പി അറിയിച്ചു. വരും ദിവസങ്ങളിലും മണ്ഡലത്തിലെ യാത്രാപ്രശ്നങ്ങളിൽ ശക്തമായ ഇടപെടലുകൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Us
കോഴിമുട്ടയിലാണോ കാടമുട്ടയിലാണോ പ്രോട്ടീൻ കൂടുതൽ?
ചക്ക കഴിച്ച ശേഷം ഇതൊന്നും ചെയ്യരുത്
ഇരുമ്പന്‍ പുളി അധികം കഴിക്കേണ്ട; പണിയാകും
ഒരാൾക്ക് ഒരു ദിവസം എത്ര കാടമുട്ട കഴിക്കാം?
സ്വകാര്യതയിലേക്കുള്ള സർക്കാരിന്റെ കടന്നുകയറ്റം അംഗീകരിക്കാനാകില്ല; ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി അധികാരം ഒഴിയണമെന്ന് രമേശ് ചെന്നിത്തില
ഒഡീഷയില്‍ കൈക്കൂലി കേസില്‍ പിടിയിലായ ഖനന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്റെ വസതിയില്‍ നിന്ന് പിടിച്ചെടുത്തത് നാലു കോടി രൂപ
തൃശൂർ ഉത്രാളിക്കാവ് പൂരത്തിനിടെ ആന ഇടഞ്ഞപ്പോൾ
കേക്ക് മുറിച്ച് വിവാഹം ആഘോഷിച്ച് വേടനും നവമിയും