Thamarassery Churam: താമരശ്ശേരി ചുരം നിവരും; മൂന്ന് കൊടുംവളവുകൾ നിവർത്താൻ ഭരണാനുമതി

Thamarassery Churam Widening Process: ടെൻഡർ വിളിച്ച് പണി നടത്തേണ്ട പൂർണ ചുമതല കേരള പൊതുമരാമത്ത് വകുപ്പിൻ്റേതാണ്. ഇതിൻ്റെ പണി എത്രയും വേഗം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കരാർ നടപടികൾ നിശ്ചിത സമയത്തിനുള്ളിൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കോഴിക്കോട് - വയനാട് പാതയിൽ തിരക്കേറുന്ന സമയങ്ങളിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് പലപ്പോഴും ഉണ്ടാകുന്നത്.

Thamarassery Churam: താമരശ്ശേരി ചുരം നിവരും; മൂന്ന് കൊടുംവളവുകൾ നിവർത്താൻ ഭരണാനുമതി

Thamarassery Churam.

Published: 

16 Jan 2025 | 10:50 PM

കോഴിക്കോട്: താമരശ്ശേരി ചുരം റോഡിലെ കൊടുംവളവുകൾ വീതികൂട്ടി നിവർത്തുന്നതിന് ഭരണാനുമതി‌. മൂന്ന് ഹെയർപിൻ വളവുകൾകൂടി നിവർത്താനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ആറ്, ഏഴ്, എട്ട് വളവുകളാണ് കേരള പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നവീകരിക്കുക. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പിഡബ്ള്യുഡി നൽകിയ എസ്റ്റിമേറ്റ് പ്രകാരം 37.16 കോടി രൂപ അനുവദിച്ചു.

വനഭൂമിയിൽ ഉൾപ്പെടുന്നതാണ് ഈ മൂന്ന് വളവുകളും. അതിനാൽ സാധിക്കുന്നത്രയും നിവർത്തുന്നതിന് ആവശ്യമായ മരം മുറിക്കുന്നതിനുള്ള അനുമതിയോടെ വനംവകുപ്പ് ഭൂമി കൈമാറിയിട്ടുണ്ട്. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച്, പേവ്ഡ് ഷോൾഡറുകളോട് കൂടിയാണ് ഈ മൂന്ന് വളവുകളും നിവർത്തുക.

ടെൻഡർ വിളിച്ച് പണി നടത്തേണ്ട പൂർണ ചുമതല കേരള പൊതുമരാമത്ത് വകുപ്പിൻ്റേതാണ്. ഇതിൻ്റെ പണി എത്രയും വേഗം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കരാർ നടപടികൾ നിശ്ചിത സമയത്തിനുള്ളിൽ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കോഴിക്കോട് – വയനാട് പാതയിൽ തിരക്കേറുന്ന സമയങ്ങളിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് പലപ്പോഴും ഉണ്ടാകുന്നത്. ഇത് ചുരം റോഡിലെ വളവുകളുടെ വീതിക്കുറവ് കൊണ്ടാണെന്ന് കണ്ടത്തിയതിന് പിന്നാലെയാണ് നീക്കം.

ടാർ ചെയ്ത പലയിടത്തും അഞ്ചേകാൽ മീറ്റർവരെ വീതിയേയുള്ളൂ. ഇതിൽ ആറാംവളവ് ഏറ്റവും ദുഷ്‌കരമായ അവസ്ഥയിലാണ്. കൂടുതൽ വളവുകൾ വീതികൂട്ടി നിവർത്തുന്നതോടെ ​ഗതാ​ഗതക്കുരുക്ക് ഉൾപ്പെടെയുള്ള പ്രശ്നത്തിന് കുറേയേറെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന്, അഞ്ച് വളവുകളുടെ നവീകരണം നേരത്തേ പൂർത്തിയാക്കിയിരുന്നു.

അഞ്ച് വളവുകൾ വിതികൂട്ടാൻ 2018 ഏപ്രിലിലാണ് 32 ലക്ഷംരൂപ നൽകിയത്. ഇതിൻ്റെ ഭാ​ഗമായി പൊതുമരാമത്ത് 0.92 ഹെക്ടർ വനഭൂമി ഏറ്റെടുക്കുകയും ചെയ്തിരുന്നു. വനംവകുപ്പ് സ്ഥലം വിട്ടുനൽകി വർഷങ്ങൾ പിന്നിട്ടിട്ടും വീതികൂട്ടലുമായി ബന്ധപ്പെട്ട നടപടികളൊന്നും സ്വീകരിക്കാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. അതിന് പിന്നാലെ മൂന്ന്, അഞ്ച് വളവുകൾ ആറുകോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. എന്നാൽ, പതിവായി ഗതാഗത കുരുക്ക് ഉണ്ടാവുന്ന ആറു മുതൽ എട്ടുവരെയുള്ള വളവുകളുടെ വീതികൂട്ടൽ നടപടിക്കാണ് കാലതാമസം നേരിട്ടത്.

Related Stories
Weather Update Kerala: മലയോരം തണുത്തു വിറയ്ക്കുന്നു, കളമൊഴിഞ്ഞിട്ടില്ല മഴ, മുന്നറിയിപ്പുകൾ ഇങ്ങനെ
Rahul Easwar: രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ അതിജീവിതമാർ അല്ല പരാതിക്കാർ എന്ന് പറയണം; രാഹുൽ ഈശ്വർ
ഈഴവ വോട്ടുകളില്‍ കണ്ണുവച്ച് ബിജെപി; പത്മഭൂഷണ് പിന്നില്‍ ‘യുപി മോഡല്‍’ തന്ത്രം?
Malappuram Highway Toll: തുടങ്ങി മലപ്പുറത്തും ടോൾ പിരിവ്, ഫാസ്റ്റ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് നിരക്കിന്റെ 125 മടങ്ങ് നൽകണം
RRTS Project: ആർആർടിഎസ് മണ്ടൻ പദ്ധതി, കേരളത്തിൽ പ്രായോഗികമല്ല; ഇലക്ഷൻ മുന്നിൽ കണ്ടുള്ള നീക്കമെന്ന് ഇ ശ്രീധരൻ
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ