Thamarassery Students Clash: താമരശേരി പത്താം ക്ലാസുകാരന്റെ മരണം; അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

Thamarassery Students Clash Updates: എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലിലാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. എളേറ്റില്‍ എംജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മരണപ്പെട്ട ഷഹബാസ്.

Thamarassery Students Clash: താമരശേരി പത്താം ക്ലാസുകാരന്റെ മരണം; അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

മുഹമ്മദ് ഷഹബാസ്

Published: 

01 Mar 2025 | 08:25 AM

കോഴിക്കോട്: താമരശേയില്‍ ചേരിതിരിഞ്ഞ് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്‍ മരിച്ച സംഭവത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. ഇന്ന് (മാര്‍ച്ച് 1) രാവിലെ 11 മണിക്ക് വിദ്യാര്‍ഥികളെ ജുവനൈല്‍ ജസ്റ്റിസിന് മുമ്പാകെ ഹാജരാക്കും. മരണപ്പെട്ട ഷഹബാസിനെ നഞ്ചക്ക് ഉപയോഗിച്ച് ആക്രമിച്ചതായി പോലീസ് നിഗമനം.

അതേസമയം, ഷഹബാസിനെ ആക്രമിച്ച വിദ്യാര്‍ഥികളുടെ സാമൂഹിക മാധ്യമ സന്ദേശങ്ങള്‍ പുറത്ത്. ആക്രമണത്തിന് ശേഷം നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്.

ഷഹബാസിനെ കൊല്ലണമെന്ന് പറഞ്ഞാല്‍ കൊല്ലും. അവന്റെ കണ്ണൊന്ന് പോയി നോക്ക്, കണ്ണില്ല. രണ്ട് ദിവസം കഴിഞ്ഞ് കാണണം. കൂട്ടത്തല്ലില്‍ മരിച്ചാല്‍ പ്രശ്‌നമില്ല. പോലീസ് കേസെടുക്കില്ല തുടങ്ങിയ കാര്യങ്ങളാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലിലാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. എളേറ്റില്‍ എംജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മരണപ്പെട്ട ഷഹബാസ്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ഷഹബാസിന്റെ മരണം. താമരശേരി ചുങ്കം പാലോറക്കുന്ന് ഇഖ്ബാല്‍-റംസീന ദമ്പതികളാണ് മകനാണ് ഈ പതിനഞ്ചുകാരന്‍.

താമരശേരിയില്‍ പ്രവര്‍ത്തിക്കുന്ന ട്രിസ് എന്ന സ്വകാര്യ ട്യൂഷന്‍ സെന്ററിന് സമീപം വ്യാഴാഴ്ച വൈകീട്ടാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിലുണ്ടായിരുന്ന താമരശേരി ജിവിഎച്ച്എസ്എസിലെ അഞ്ച് വിദ്യാര്‍ഥികളാണ് പോലീസിന്റെ പിടിയിലായത്.

Also Read: Thamarassery Students Clash: ‘ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊല്ലും; ഒരുത്തൻ മരിച്ചുകഴിഞ്ഞാലും ഒരു വിഷയവുമില്ല, പൊലീസ് കേസെടുക്കില്ല’; ശബ്ദ സന്ദേശം പുറത്ത്

പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ തുടര്‍നടപടികളുടെ ഭാഗമായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കുകയും ശനിയാഴ്ച രാവിലെ 11 മണിക്ക് വീണ്ടും ഹാജരാകാന്‍ നിര്‍ദേശിച്ച് രക്ഷിതാക്കള്‍ക്കൊപ്പം ജാമ്യത്തില്‍ വിടുകയുമായിരുന്നു.

Related Stories
RRTS Project: ആർആർടിഎസ് മണ്ടൻ പദ്ധതി, കേരളത്തിൽ പ്രായോഗികമല്ല; ഇലക്ഷൻ മുന്നിൽ കണ്ടുള്ള നീക്കമെന്ന് ഇ ശ്രീധരൻ
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ