CM Pinarayi Vijayan : മുഖ്യമന്ത്രി വിദേശ സന്ദർശനത്തിനുശേഷം തലസ്ഥാനത്ത് തിരിച്ചെത്തി

യാത്രയ്ക്ക് ശേഷം ഇന്നലെ രാത്രിയാണ് ദുബായിൽ നിന്ന് മുഖ്യമന്ത്രിയും കുടുംബവും യാത്ര തിരിച്ചത്. ഈ മാസം ആറിനാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്.

CM Pinarayi Vijayan : മുഖ്യമന്ത്രി വിദേശ സന്ദർശനത്തിനുശേഷം തലസ്ഥാനത്ത് തിരിച്ചെത്തി

Kerala Chief Minister Pinarayi Vijayan

Published: 

18 May 2024 07:52 AM

തിരുവനന്തപുരം:  വിദേശ പര്യടനത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ തലസ്ഥാനത്ത് തിരിച്ചെത്തി. ദുബായ്–തിരുവനന്തപുരം വിമാനത്തിൽ ശനിയാഴ്ച പുലർച്ചെയ്ക്കാണ് തിരിച്ചെത്തിയത്. വെളുപ്പിനു 3 മണിക്കാണ് കുടുംബത്തോടൊപ്പം മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും മകളും കുട്ടിയുമുണ്ടായിരുന്നു. ദുബായ്, സിംഗപൂർ, ഇന്തോനീഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തിയത്.

മുഖ്യമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച ചോദ്യങ്ങളോട് അദ്ദേ​ഹം പ്രതികരിച്ചില്ല എന്നാണ് റിപ്പോർട്ട്. സ്വകാര്യ ആവശ്യങ്ങൾക്കു വേണ്ടി നടത്തിയ യാത്രയായിരുന്നു ഇത്തവണത്തേത്. യാത്രയ്ക്ക് ശേഷം ഇന്നലെ രാത്രിയാണ് ദുബായിൽ നിന്ന് മുഖ്യമന്ത്രിയും കുടുംബവും യാത്ര തിരിച്ചത്. ഈ മാസം ആറിനാണ് മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്. മുഖ്യമന്ത്രിക്കൊപ്പം വിദേശപര്യടനത്തിലായിരുന്ന മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസും ഭാര്യ വീണയും നാളെയാണ് തിരിച്ചെത്തും. ഇന്ന് ദുബായിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷമാകും മന്ത്രി നാട്ടിലെത്തുക.

ഇതിനു മുമ്പ് നടത്തിയ യാത്ര നിയമസഭാ യോ​ഗം ചേരുന്ന സമയത്തായിരുന്നു. അതുകൊണ്ട് അന്ന് രാവിലെ 10ന് നടന്ന നിയമ സഭാ യോ​ഗത്തിൽ മുഖ്യമന്ത്രി ഓൺലൈനായാണ് ചേർന്നത്. അന്ന് സിംഗപ്പൂരിൽ നിന്ന് ആധ്യക്ഷ്യ വഹിക്കുകയായിരുന്നു അദ്ദേഹം. പരിഗണനാ വിഷയങ്ങൾ കുറവായതിനാൽ കഴിഞ്ഞ ആഴ്ച യോഗം ആ തവണ ഉപേക്ഷിച്ചിരുന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് കൂടുതൽ വിഷയങ്ങൾ പരിഗണനയിൽ വരാതിരുന്നത് എന്നായിരുന്നു വിശദീകരണം.

 

പ്രതികരണവുമായി പ്രതിപക്ഷം

മുഖ്യമന്ത്രി സിം​ഗപ്പൂരിൽ ആയിരുന്ന സമയത്ത് രൂക്ഷ വിമർശമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നടത്തിയത്. തലസ്ഥാന നഗരിയിൽ ഉൾപ്പെടെ ഗുണ്ടാ-ലഹരി സംഘങ്ങൾ അഴിഞ്ഞാടുമ്പോഴും പൊലീസ് നിസംഗരായി നിൽക്കുകയാണ് എന്ന് അദ്ദഹം അന്ന് തുറന്നടിച്ചിരുന്നു. പൊലീസുകാരുടെ കൈകൾ കെട്ടപ്പെട്ട നിലയിലാണെന്നും അറിയപ്പെടുന്ന ക്രിമിനലുകൾക്കു പോലും സംരക്ഷണം നൽകുകയാണ് പൊലീസ് ചെയ്യുന്നതെന്നും അദ്ദേഹം അന്ന് ആരോപിച്ചു .

ജനങ്ങൾ പുറത്തിറങ്ങാൻ ഭയപ്പെടുന്ന അവസ്ഥയിലേക്ക് കേരളം മാറി എന്നും വാദമുയർന്നു. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല എന്നതായിരുന്നു മറ്റൊരു വാദം. മുഖ്യമന്ത്രി സംസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴും ഇല്ലാത്തപ്പോഴും ഒരേ സ്ഥിതിയാണ് എന്നും – സതീശൻ പറഞ്ഞു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ