Thiruvananthapuram: തിരുവനന്തപുരം നഗരത്തിൽ ഇന്ന് ജലവിതരണം മുടങ്ങും; നാല് ദിവസം കുടിവെള്ളമില്ല!
Thiruvananthapuram Water Supply Disruption: പേരൂർക്കട ടാങ്കിൽ നിന്ന് പോകുന്ന പ്രധാന കുടിവെള്ള പൈപ്പിലുണ്ടായ ചോർച്ച അടിയന്തരമായി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ജല വിതരണം മുടങ്ങുന്നത്. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.
തിരുവനന്തപുരം: തലസ്ഥാനത്തിലെ വിവിധയിടങ്ങളിൽ ഇന്ന് മുതൽ നാല് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ഇന്ന് കവടിയാർ- അമ്പലമുക്ക് മെയിൻ റോഡിൽ ഇൻകം ടാക്സ് ഓഫീസിന് സമീപം വാട്ടർ അതോറിറ്റിയുടെ പേരൂർക്കട ടാങ്കിൽ നിന്ന് പോകുന്ന പ്രധാന കുടിവെള്ള പൈപ്പിലുണ്ടായ ചോർച്ച അടിയന്തരമായി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ജല വിതരണം മുടങ്ങുന്നത്.
ഇന്ന് ( ജനുവരി 7) രാത്രി 10 മണി മുതൽ നാളെ (ജനുവരി 8) വൈകിട്ട് 6 മണി വരെ ആണ് ജലവിതരണം മുടങ്ങുന്നത്. പേരൂർക്കട ടാങ്കിൽനിന്ന് കുടിവെള്ളം വിതരണം ചെയ്യുന്ന പേരൂർക്കട, ഊളൻപാറ, പൈപ്പിന്മൂട്, ശാസ്തമംഗലം, വെള്ളയമ്പലം, കവടിയാർ, കുറവൻകോണം, പട്ടം, ഗൗരീശപട്ടം, മുറിഞ്ഞപാലം, കുമാരപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, കേശവദാസപുരം, ഉള്ളൂർ, കൊച്ചുള്ളൂർ എന്നീ ഭാഗങ്ങളിലാണ് ശുദ്ധജലവിതരണം തടസപ്പെടുന്നത്.
ഫെബ്രുവരി 9, 10 തീയതികളിൽ
ജലഅതോറിറ്റി ഒബ്സർവേറ്ററി ഹിൽസിലെ ഗംഗാദേവി, ഒബ്സർവേറ്ററി ജലസംഭരണികളിൽ ശുചീകരണം നടത്തുന്നതിന്റെ ഭാഗമായി ഫെബ്രുവരി 9,10 തീയതികളിലും കുടിവെള്ളം മുടങ്ങുന്നതാണ്. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ജലവിതരണം തടസ്സപ്പെടുക. 9ന് ഗംഗാദേവി ജലസംഭരണിയിലും 10ന് ഒബ്സർവേറ്ററി സംഭരണിയിലും ശുദ്ധീകരണം നടക്കുന്നതാണ്.
ALSO READ: മഴ പിൻവാങ്ങിയോ? ചൂട് കൂടുന്ന ജില്ലകൾ ഏതെല്ലാം; ഇന്നത്തെ കാലാവസ്ഥ
ഫെബ്രുവരി 9ന് ഒബ്സർവേറ്ററി ഹിൽ ഏരിയ, വെള്ളയമ്പലം, വഴുതക്കാട്, നന്ദാവനം, തൈക്കാട്, വലിയശാല, മേട്ടുക്കട, പിഎംജി, സ്റ്റാച്യു, പാളയം, പട്ടം, പ്ലാമൂട്, മുറിഞ്ഞപാലം, കുമാരപുരം, നന്തൻകോട്, ലോ കോളജ്, ഗൗരീശപട്ടം, കുന്നുകുഴി, ലെനിൻനഗർ, കണ്ണമൂല, പാറ്റൂർ എന്നിവിടങ്ങളിൽ ജലവിതരണം തടസ്സപ്പെടും.
ഫെബ്രുവരി 10ന് നന്ദാവനം, ബേക്കറി, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, ജിപിഒ, പുളിമൂട്, മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളജ്, ഗാന്ധാരി അമ്മൻകോവിൽ റോഡ്, മേലേതമ്പാനൂർ, വഴുതക്കാട്, തൈക്കാട്, രാജാജി നഗർ എന്നിവിടങ്ങളിലാണ് കുടിവെള്ളം മുടങ്ങുന്നത്. ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.