SAI Hostel: രാവിലെ പ്രാക്ടീസിന് എത്തിയില്ല; സായ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികള്‍ മരിച്ച നിലയില്‍

Sports Authority of India Hostel in Kollam Student's Death: കോഴിക്കോട് സ്വദേശിനിയായ സാന്ദ്ര, തിരുവനന്തപുരം സ്വദേശിനി വൈഷ്ണവി എന്നിവരാണ് മരിച്ചത്. പത്ത്, പ്ലസ് ടു വിദ്യാര്‍ഥിനികളാണ് ഇരുവരും.

SAI Hostel: രാവിലെ പ്രാക്ടീസിന് എത്തിയില്ല; സായ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികള്‍ മരിച്ച നിലയില്‍

വൈഷ്ണവി, സാന്ദ്ര

Updated On: 

15 Jan 2026 | 11:09 AM

കൊല്ലം: സായ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികളെ മരിച്ചനിലയില്‍ കണ്ടെത്തി. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കൊല്ലത്തെ ഹോസ്റ്റലിലാണ് രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത്. കോഴിക്കോട് സ്വദേശിനിയായ സാന്ദ്ര, തിരുവനന്തപുരം സ്വദേശിനി വൈഷ്ണവി എന്നിവരാണ് മരിച്ചത്. പത്ത്, പ്ലസ് ടു വിദ്യാര്‍ഥിനികളാണ് ഇരുവരും.

വ്യാഴാഴ്ച (ജനുവരി 15) പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണവിവരം പുറംലോകമറിയുന്നത്. പതിവായി നടക്കാറുള്ള പരിശീലന പരിപാടികളില്‍ ഇരുവരും പങ്കെടുത്തിരുന്നില്ല. ഇതോടെ മറ്റ് വിദ്യാര്‍ഥികള്‍ ഇവരുടെ മുറിയില്‍ അന്വേഷിച്ചെത്തിയപ്പോള്‍, വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. പിന്നീട് ജനല്‍ വഴി അകത്തേക്ക് നോക്കിയപ്പോള്‍ ഇരുവരെയും മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

Also Read: Kannur Student Death: കണ്ണൂരില്‍ സ്കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു; 17 കാരിയുടെ അവയവങ്ങൾ ദാനം ചെയ്യും

അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വൈഷ്ണവി പത്താം ക്ലാസിനും സാന്ദ്ര പ്ലസ് ടുവിനുമാണ് പഠിച്ചിരുന്നത്. കബഡി, അത്‌ലറ്റിക് താരങ്ങളും ഇരുവരും.

(ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ല, മാനസികമായി ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ വിദഗ്ധരുടം സഹായം തേടാന്‍ ശ്രമിക്കുക, വിഷമഘട്ടങ്ങളെ അതിജീവിക്കാനായി ദിശ ഹെല്‍പ് ലൈനില്‍ വിളിക്കാം. ടോണ്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)

Follow Us
ചൂടുകുരു അലട്ടുന്നുണ്ടോ? വീട്ടിലുണ്ട് പരിഹാരം
വെള്ളരിക്കയുടെ തൊലി കളയല്ലേ, ഇനി ഇങ്ങനെ ചെയ്തുനോക്കൂ
ബിസ്‌ക്കറ്റില്‍ ദ്വാരമിടുന്നത് എന്തിന്? രഹസ്യം അറിഞ്ഞോളൂ
രാത്രിഭക്ഷണം 6 മണിക്ക് കഴിക്കണോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്
വയനാട് ചുണ്ടേലിൽ കാട്ടാന ഇറങ്ങിയപ്പോൾ
വിഷുക്കൈ നീട്ടം നൽകി ജഗദീഷ്
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്