Suresh Gopi: ‘മന്ത്രാലയത്തിലേക്ക് വന്നാൽ മറുപടി നൽകാം’; പെട്രോൾ വില വർധനവിൽ പ്രതികരിക്കാതെ സുരേഷ് ഗോപി
Suresh Gopi on LPG Crisis: പാചക വാതക പ്രതിസന്ധി വിഷയങ്ങളിൽ പ്രതികരിക്കാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇതേ കുറിച്ചുള്ള ചോദ്യത്തിന് മന്ത്രാലയത്തിൽ വന്നാൽ മറുപടി നൽകാം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രതിസന്ധി ശ്രദ്ധയിൽപ്പെടുത്തുന്നതിന് വീട്ടിലെത്തിയ മന്ത്രി ജി ആർ അനിലിനെതിരെ രൂക്ഷ വിമർശനമാണ് സുരേഷ് ഗോപി ഉന്നയിച്ചത്.

Suresh Gopi
രാജ്യത്തെ പെട്രോൾ വില വർദ്ധനവ്, പാചക വാതക പ്രതിസന്ധി വിഷയങ്ങളിൽ പ്രതികരിക്കാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇതേ കുറിച്ചുള്ള ചോദ്യത്തിന് മന്ത്രാലയത്തിൽ വന്നാൽ മറുപടി നൽകാം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇത് റോഡരികിൽ സംസാരിക്കാനുള്ള കാര്യമല്ല, മന്ത്രാലയത്തിലേക്ക് വന്നാൽ മറുപടി തരാം എന്ന് സുരേഷ് ഗോപി പറഞ്ഞു.
അതേസമയം പാചക വാതക പ്രതിസന്ധി ശ്രദ്ധയിൽപ്പെടുത്തുന്നതിന് വീട്ടിലെത്തിയ മന്ത്രി ജി ആർ അനിലിനെതിരെ രൂക്ഷ വിമർശനമാണ് സുരേഷ് ഗോപി ഉന്നയിച്ചത്. മന്ത്രി ദുരുദ്ദേശ്യവുമായാണ് തന്റെ വീട്ടിലെത്തിയതെന്നും രാഷ്ട്രീയക്കാർ ഇങ്ങനെ ആകാൻ പാടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു എംഎൽഎയ്ക്ക് വക്രബുദ്ധി ആവാം. ഒരു മന്ത്രിക്ക് അത് പാടില്ല. നെടുമങ്ങാടുള്ളവർ ഇതിന് മറുപടി നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: തോട്ടങ്ങളും കുടിയേറ്റവും തൊഴിലാളികളുടെ രാഷ്ട്രീയവും… ഇത്തവണ ഉടുമ്പൻചോലയിലെ ഇടതുകോട്ട തകരുമോ?
അപകടഘട്ടം തരണം ചെയ്യാൻ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. കുത്തിത്തിരിപ്പുകാർക്ക് കേരളത്തിലെ ജനം വളം ഇടില്ല. സർക്കാരിനെ മുൾമുനയിൽ നിർത്താൻ സംഘ ശബ്ദ ശക്തി നിയമസഭയിൽ ഉണ്ടാവണമെന്നും പെട്രോളിയം, പ്രകൃതിദത്ത വാതക വകുപ്പ് സഹമന്ത്രി കൂടിയായ സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, രാജ്യത്ത് പ്രീമിയം പെട്രോളിന്റെയും വ്യാവസായിക ഡീസലിന്റെയും വില വർദ്ധിച്ചിട്ടുണ്ട്. പ്രീമിയം പെട്രോളിന് രണ്ട് രൂപ കൂട്ടിയതായി ഹിന്ദുസ്ഥാൻ പെട്രോളിയം അറിയിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) വ്യാവസായിക ഡീസലിന്റെ വില ലിറ്ററിന് 87.67 രൂപയിൽ നിന്ന് 109.59 രൂപയായും ഇയർത്തി.