AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

vaccines and autism: വാക്സിനെടുത്താൽ കുട്ടികൾക്ക് ഓട്ടിസം വരുമോ? വിശ്വാസങ്ങൾ പൊളിച്ചെഴുതി ലോകാരോഗ്യ സംഘടന

Can vaccines cause autism in kids: 15 വർഷത്തിനിടെ വിവിധ രാജ്യങ്ങളിൽ നടത്തിയ 31 പഠനങ്ങളാണ് സമിതി വിലയിരുത്തിയത്. വാക്സിൻ ഗൂഢാലോചന സിദ്ധാന്തങ്ങളിൽ പലപ്പോഴും ലക്ഷ്യമിടുന്ന, മൾട്ടി-ഡോസ് കുപ്പികളിലെ തൈമർസാൽ, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അലുമിനിയം അഡ്ജുവന്റുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പഠനം.

vaccines and autism: വാക്സിനെടുത്താൽ കുട്ടികൾക്ക് ഓട്ടിസം വരുമോ? വിശ്വാസങ്ങൾ പൊളിച്ചെഴുതി ലോകാരോഗ്യ സംഘടന
Can vaccines cause autismImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 15 Dec 2025 10:14 AM

ന്യൂഡൽഹി: വാക്സിനുകൾ ഓട്ടിസത്തിന് കാരണമാകുന്നു എന്ന പൊതുവായ ധാരണയെ തള്ളിക്കളഞ്ഞുകൊണ്ട് ലോകാരോഗ്യ സംഘടന (WHO) പുതിയ അവലോകന റിപ്പോർട്ട് പുറത്തിറക്കി. പതിറ്റാണ്ടുകളായി ശാസ്ത്രലോകം സ്ഥാപിച്ച വസ്തുതയെ ഇത് വീണ്ടും ഉറപ്പിക്കുന്നു. വാക്സിനുകളും ഓട്ടിസവും തമ്മിൽ യാതൊരു ബന്ധവുമില്ല റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.

യുഎസിലെ സിഡിസി (CDC) അടുത്തിടെ അവരുടെ വെബ്സൈറ്റിലെ ചില പ്രസ്താവനകളിൽ മാറ്റം വരുത്തിയതും, ചില രാഷ്ട്രീയ നേതാക്കൾ വാക്സിൻ വിരുദ്ധ വാദങ്ങൾ ആവർത്തിച്ചതും കാരണം ഈ ചർച്ച വീണ്ടും ശക്തമായ സാഹചര്യത്തിലാണ് WHO യുടെ റിപ്പോർട്ട് വരുന്നത്.

ജനീവയിൽ സംസാരിച്ച WHO ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, വാക്സിൻ സുരക്ഷയെക്കുറിച്ചുള്ള ആഗോള ഉപദേശക സമിതി നടത്തിയ പരിശോധനയുടെ ഫലം വ്യക്തമാക്കി. ഓട്ടിസം ഒരു വാക്സിൻ പാർശ്വഫലമല്ല എന്ന നിഗമനത്തിൽ സമിതി എത്തിച്ചേർന്നു.

15 വർഷത്തിനിടെ വിവിധ രാജ്യങ്ങളിൽ നടത്തിയ 31 പഠനങ്ങളാണ് സമിതി വിലയിരുത്തിയത്. വാക്സിൻ ഗൂഢാലോചന സിദ്ധാന്തങ്ങളിൽ പലപ്പോഴും ലക്ഷ്യമിടുന്ന, മൾട്ടി-ഡോസ് കുപ്പികളിലെ തൈമർസാൽ, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അലുമിനിയം അഡ്ജുവന്റുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പഠനം. ഈ ചേരുവകളും ഓട്ടിസവും തമ്മിൽ ഒരു കാരണബന്ധവും കണ്ടെത്താൻ ഗവേഷണങ്ങൾക്കൊന്നും സാധിച്ചില്ല.

1998-ൽ MMR വാക്സിൻ ഓട്ടിസവുമായി ബന്ധിപ്പിച്ചുകൊണ്ട് വന്ന തെറ്റായ ലേഖനം പിൻവലിച്ചിട്ടും, ആ പ്രചാരണം സൃഷ്ടിച്ച തെറ്റിദ്ധാരണകൾ ഇപ്പോഴും നിലനിൽക്കുന്നതാണ് ഈ പ്രശ്നം തുടരാൻ കാരണമെന്ന് ടെഡ്രോസ് ചൂണ്ടിക്കാട്ടി.

ടെഡ്രോസ് തന്റെ വാക്കുകൾ അവസാനിപ്പിച്ചത് വാക്സിനുകളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടാണ്. കഴിഞ്ഞ 25 വർഷത്തിനിടെ ആഗോള ശിശുമരണനിരക്ക് കുറച്ചത് വ്യാപകമായ വാക്സിനേഷൻ കാരണമാണ്. മീസിൽസ് മുതൽ മലേറിയ വരെ ജീവന് ഭീഷണിയായ നിരവധി രോഗങ്ങളിൽ നിന്ന് വാക്സിനുകൾ സംരക്ഷണം നൽകുന്നു. “വാക്സിനുകൾ മനുഷ്യരാശിയുടെ ഏറ്റവും ശക്തമായ ഉപകരണമാണ്,” അദ്ദേഹം പറഞ്ഞു.