AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Vegetable Price: ബെംഗളൂരുവില്‍ പച്ചക്കറികള്‍ തൊട്ടാല്‍ പൊള്ളും; കനത്ത വിലക്കയറ്റം

Bengaluru Residents Feel the Pinch as Vegetable and Leafy Green Prices Spike: പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം അതികഠിനമായ വനേല്‍ അനുഭവപ്പെട്ടതും പച്ചക്കറി ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ബെംഗളൂരുവില്‍ തക്കാളി, ബീന്‍സ്, കാബേജ് തുടങ്ങിയ പച്ചക്കറികള്‍ കിലോയ്ക്ക് ഏകദേശം 40 ശതമാനം വില വര്‍ധനവ് സംഭവിച്ചിരുന്നു. ഇതില്‍ ബീന്‍സിനാണ് ഏറ്റവും കൂടുതല്‍ വില ഉയര്‍ന്നത്. ചില വിപണികളില്‍ ബീന്‍സ് കിലോയ്ക്ക് 200 രൂപയ്ക്കും മുകളിലായിരുന്നു നിരക്ക്.

Shiji M K
Shiji M K | Published: 28 Jun 2026 | 11:20 AM
നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവില്‍ വലഞ്ഞ് ബെംഗളൂരു നിവാസികള്‍. ബെംഗളൂരുവില്‍ പച്ചക്കറികളുടെയും ഇലക്കറികളുടെയും വില ദിനംപ്രതി കുതിച്ചുയരുകയാണ്. പച്ചക്കറി വിലയിലെ വര്‍ധനവ് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിച്ചു. പ്രതികൂല കാലാവസ്ഥയാണ് നിലവില്‍ പച്ചക്കറിവില കുതിച്ചുയരുന്നതിന് കാരണമായത്. പ്രതീക്ഷിച്ചത്ര മഴ ലഭിക്കാത്തതും പച്ചക്കറികളുടെ വിളവ് കുറയുന്നതിന് കാരണമായെന്ന് കര്‍ഷകര്‍ പറയുന്നു. വിലക്കയറ്റം രൂക്ഷമായതോടെ നഗരത്തിലെ പല കുടുംബങ്ങളും പച്ചക്കറികള്‍ വാങ്ങിക്കുന്നതിന്റെ അളവ് കുറച്ചിരിക്കുകയാണ്. (Image Credit Source: PTI)

നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവില്‍ വലഞ്ഞ് ബെംഗളൂരു നിവാസികള്‍. ബെംഗളൂരുവില്‍ പച്ചക്കറികളുടെയും ഇലക്കറികളുടെയും വില ദിനംപ്രതി കുതിച്ചുയരുകയാണ്. പച്ചക്കറി വിലയിലെ വര്‍ധനവ് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിച്ചു. പ്രതികൂല കാലാവസ്ഥയാണ് നിലവില്‍ പച്ചക്കറിവില കുതിച്ചുയരുന്നതിന് കാരണമായത്. പ്രതീക്ഷിച്ചത്ര മഴ ലഭിക്കാത്തതും പച്ചക്കറികളുടെ വിളവ് കുറയുന്നതിന് കാരണമായെന്ന് കര്‍ഷകര്‍ പറയുന്നു. വിലക്കയറ്റം രൂക്ഷമായതോടെ നഗരത്തിലെ പല കുടുംബങ്ങളും പച്ചക്കറികള്‍ വാങ്ങിക്കുന്നതിന്റെ അളവ് കുറച്ചിരിക്കുകയാണ്. (Image Credit Source: PTI)

1 / 5
പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം അതികഠിനമായ വേനല്‍ അനുഭവപ്പെട്ടതും പച്ചക്കറി ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ബെംഗളൂരുവില്‍ തക്കാളി, ബീന്‍സ്, കാബേജ് തുടങ്ങിയ പച്ചക്കറികള്‍ കിലോയ്ക്ക് ഏകദേശം 40 ശതമാനം വില വര്‍ധനവ് സംഭവിച്ചിരുന്നു. ഇതില്‍ ബീന്‍സിനാണ് ഏറ്റവും കൂടുതല്‍ വില ഉയര്‍ന്നത്. ചില വിപണികളില്‍ ബീന്‍സ് കിലോയ്ക്ക് 200 രൂപയ്ക്കും മുകളിലായിരുന്നു നിരക്ക്. ഇതിന് സമാനമായ സാഹചര്യമാണ് നിലവില്‍ വന്നുചേര്‍ന്നിരിക്കുന്നത്. പല പച്ചക്കറികളുടെയും വില 200 കടന്നു.

പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം അതികഠിനമായ വേനല്‍ അനുഭവപ്പെട്ടതും പച്ചക്കറി ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ബെംഗളൂരുവില്‍ തക്കാളി, ബീന്‍സ്, കാബേജ് തുടങ്ങിയ പച്ചക്കറികള്‍ കിലോയ്ക്ക് ഏകദേശം 40 ശതമാനം വില വര്‍ധനവ് സംഭവിച്ചിരുന്നു. ഇതില്‍ ബീന്‍സിനാണ് ഏറ്റവും കൂടുതല്‍ വില ഉയര്‍ന്നത്. ചില വിപണികളില്‍ ബീന്‍സ് കിലോയ്ക്ക് 200 രൂപയ്ക്കും മുകളിലായിരുന്നു നിരക്ക്. ഇതിന് സമാനമായ സാഹചര്യമാണ് നിലവില്‍ വന്നുചേര്‍ന്നിരിക്കുന്നത്. പല പച്ചക്കറികളുടെയും വില 200 കടന്നു.

2 / 5
ക്ലസ്റ്റര്‍ ബീന്‍സ് 110, വഴുതന (വെള്ള) 95, കാപ്‌സിക്കം 90, ബജ്ജി മുളക് 85, ക്ലസ്റ്റര്‍ ബീന്‍സ് വെള്ള 85, പച്ചപ്പയര്‍ 200, റിഡ്ജ് ഗോഡ് രൂപ 60, കയ്പക്ക 64, ഇഞ്ചി 177, വെളുത്തുള്ളി 270, ഉലുവ ഇല 125 രൂപ (കുലയ്ക്ക് 30 രൂപ), പുതിന 95 (കുലയ്ക്ക് 20 രൂപ), ഊട്ടി കാരറ്റ് 90, ഡബിള്‍ ബീന്‍സ് 160, ബ്രോഡ് ബീന്‍സ് 70 എന്നിങ്ങനെയാണ് വിവിധ പച്ചക്കറികള്‍ക്ക് നിലവില്‍ വില വരുന്നത്.

ക്ലസ്റ്റര്‍ ബീന്‍സ് 110, വഴുതന (വെള്ള) 95, കാപ്‌സിക്കം 90, ബജ്ജി മുളക് 85, ക്ലസ്റ്റര്‍ ബീന്‍സ് വെള്ള 85, പച്ചപ്പയര്‍ 200, റിഡ്ജ് ഗോഡ് രൂപ 60, കയ്പക്ക 64, ഇഞ്ചി 177, വെളുത്തുള്ളി 270, ഉലുവ ഇല 125 രൂപ (കുലയ്ക്ക് 30 രൂപ), പുതിന 95 (കുലയ്ക്ക് 20 രൂപ), ഊട്ടി കാരറ്റ് 90, ഡബിള്‍ ബീന്‍സ് 160, ബ്രോഡ് ബീന്‍സ് 70 എന്നിങ്ങനെയാണ് വിവിധ പച്ചക്കറികള്‍ക്ക് നിലവില്‍ വില വരുന്നത്.

3 / 5
പച്ചക്കറികളുടെ മാത്രമല്ല പഴ വര്‍ഗങ്ങളുടെയും വിലയില്‍ വര്‍ധനവുണ്ട്. ആപ്പിള്‍ വാഷിംഗ്ടണ്‍ 325 രൂപ, ആപ്പിള്‍ ഗാല 350 രൂപ, കിവി പഴം 800 രൂപ, ലിച്ചി 500 രൂപ, കിവി പഴം സ്വര്‍ണ്ണം 1,000 രൂപ, മധുരനാരങ്ങ 160 രൂപ, മാമ്പഴം ബദാമി 200 രൂപ, മാമ്പഴം സക്കറെ ഗുട്ടി 230 രൂപ, സപ്പോട്ട 190 രൂപ എന്നിങ്ങനെയും വിലയുണ്ട്. ഇതോടെ പഴങ്ങളും പച്ചക്കറികളും ആസ്വദിച്ച് കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് സാധാരണക്കാര്‍.

പച്ചക്കറികളുടെ മാത്രമല്ല പഴ വര്‍ഗങ്ങളുടെയും വിലയില്‍ വര്‍ധനവുണ്ട്. ആപ്പിള്‍ വാഷിംഗ്ടണ്‍ 325 രൂപ, ആപ്പിള്‍ ഗാല 350 രൂപ, കിവി പഴം 800 രൂപ, ലിച്ചി 500 രൂപ, കിവി പഴം സ്വര്‍ണ്ണം 1,000 രൂപ, മധുരനാരങ്ങ 160 രൂപ, മാമ്പഴം ബദാമി 200 രൂപ, മാമ്പഴം സക്കറെ ഗുട്ടി 230 രൂപ, സപ്പോട്ട 190 രൂപ എന്നിങ്ങനെയും വിലയുണ്ട്. ഇതോടെ പഴങ്ങളും പച്ചക്കറികളും ആസ്വദിച്ച് കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് സാധാരണക്കാര്‍.

4 / 5
എല്‍പിജി വില വര്‍ധനവ് തീര്‍ത്ത ആഘാതം വിട്ടുമാറും മുമ്പേ പച്ചക്കറികളുടെയും പഴങ്ങളുടെയും വിലയില്‍ സംഭവിച്ച വര്‍ധനവ് ഉപഭോക്താക്കള്‍ക്ക് കനത്ത നിരാശ സമ്മാനിക്കുകയാണ്. ഇനിയും വില വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കച്ചവടക്കാരും കര്‍ഷകരും പറയുന്നത്. വിളവ് കുറഞ്ഞത് വിപണിയിലേക്ക് എത്തുന്ന സാധനങ്ങളുടെ അളവ് കുറച്ചു, അതിനാല്‍ തന്നെ ഇനിയും വില ഉയര്‍ന്നേക്കാം.

എല്‍പിജി വില വര്‍ധനവ് തീര്‍ത്ത ആഘാതം വിട്ടുമാറും മുമ്പേ പച്ചക്കറികളുടെയും പഴങ്ങളുടെയും വിലയില്‍ സംഭവിച്ച വര്‍ധനവ് ഉപഭോക്താക്കള്‍ക്ക് കനത്ത നിരാശ സമ്മാനിക്കുകയാണ്. ഇനിയും വില വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കച്ചവടക്കാരും കര്‍ഷകരും പറയുന്നത്. വിളവ് കുറഞ്ഞത് വിപണിയിലേക്ക് എത്തുന്ന സാധനങ്ങളുടെ അളവ് കുറച്ചു, അതിനാല്‍ തന്നെ ഇനിയും വില ഉയര്‍ന്നേക്കാം.

5 / 5
Follow Us