ലമീന്‍ യമാല്‍ പേടിക്കുന്നത് റൊണാള്‍ഡോയെയല്ല; ആ പോര്‍ച്ചുഗല്‍ താരം ആരാണെന്ന് വെളിപ്പെടുത്തി സ്പാനിഷ് താരം
Lamine Yamal vs Nuno Mendes: കരിയറിൽ ഇതുവരെ നേരിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കഠിനനായ എതിരാളി ആരാണെന്ന് വെളിപ്പെടുത്തി ലമീൻ യമാൽ. തന്റെ കരിയറിൽ ഇതുവരെ നേരിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കഠിനനായ എതിരാളി നുനോ മെൻഡിസ് ആണെന്ന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ യമാൽ പറഞ്ഞു.

ഫിഫ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്‌പെയിനും, പോര്‍ച്ചുഗലും ഏറ്റുമുട്ടാനിരിക്കെ, തന്റെ കരിയറിൽ ഇതുവരെ നേരിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കഠിനനായ എതിരാളി ആരാണെന്ന് വെളിപ്പെടുത്തി ലമീൻ യമാൽ. തന്റെ കരിയറിൽ ഇതുവരെ നേരിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കഠിനനായ എതിരാളി നുനോ മെൻഡിസ് ആണെന്ന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ യമാൽ പറഞ്ഞു. നുനോ മെൻഡിസ് മികച്ച താരമാണ്. അദ്ദേഹത്തിനെതിരെ കളിക്കാന്‍ ഇഷ്ടമാണെന്നും യമാല്‍ വ്യക്തമാക്കി (Image Credit Source: PTI and Facebook).

മികച്ച ഫോമിലാണ് യമാല്‍. സ്‌പെയിനിന്റെ ലോകകപ്പ് മുന്നേറ്റത്തില്‍ താരം പ്രധാന പങ്കാണ് വഹിക്കുന്നത്. വേഗത, ഡ്രിബ്ലിങ്, ക്രിയേറ്റിവിറ്റി എന്നിവയാണ് താരത്തിന്റെ മുഖമുദ്ര. പോര്‍ച്ചുഗലിനെതിരായ മത്സരത്തില്‍ യമാലിന്റെ പ്രകടനം സ്‌പെയിന് നിര്‍ണായകമാകും.

യമാലും, മെന്‍ഡിസും നേര്‍ക്കുനേര്‍ വരുന്നുവെന്നതാണ് പ്രത്യേകത. യമാലിനെ നിരന്തരം പരീക്ഷിച്ചിട്ടുള്ള ഒരു ഡിഫൻഡർ ഉണ്ടെങ്കിൽ അത് മെൻഡിസ് മാത്രമാണ്. യമാലിനെ പ്രശംസിച്ച് മെന്‍ഡിസും രംഗത്തെത്തി. യമാലിനെതിരെ കളിക്കാന്‍ ഇഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

അദ്ദേഹം മികച്ച യുവതാരമാണ്. മത്സരത്തിന്റെ ഗതി മാറ്റാന്‍ അദ്ദേഹത്തിന് കെല്‍പുണ്ട്. അതുകൊണ്ട് ഇതൊരു നല്ലൊരു പോരാട്ടമായിരിക്കുമെന്ന് കരുതുന്നു. വളരെ ബുദ്ധിമുട്ടേറിയ ഒരു പോരാട്ടമായിരിക്കും ഇതെന്നും മെന്‍ഡിസ് അഭിപ്രായപ്പെട്ടു.

യമാലിലേക്ക് പന്ത് എത്താതിരിക്കാന്‍ കഴിഞ്ഞാല്‍ അത് മികച്ച തുടക്കമായിരിക്കുമെന്നും മെന്‍ഡിസ് അഭിപ്രായപ്പെട്ടു. ക്രൊയേഷ്യയെ പരാജയപ്പെടുത്തിയാണ് പ്രീ-ക്വാർട്ടറിൽ ഇടംപിടിച്ചത്. ഓസ്ട്രിയയെയാണ് സ്‌പെയിന്‍ വീഴ്ത്തിയത്. യമാലും മെൻഡിസും തമ്മിലുള്ള പോരാട്ടം ആരാധകരും ഉറ്റുനോക്കുകയാണ്.